Karala poojari friend's group

Karala poojari friend's  group Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Karala poojari friend's group, Community Organization, Thrissur.

പാലകള്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും.വള്ളിപ്പാലകൾ നമ്മുടെ നാട്ടിൽ കുറയുന്നു, കടന്നലും കുറയുന്നു.നിങ്ങളിൽ അപുർവ്വം ആളുകൾ...
27/11/2023

പാലകള്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും.

വള്ളിപ്പാലകൾ നമ്മുടെ നാട്ടിൽ കുറയുന്നു, കടന്നലും കുറയുന്നു.

നിങ്ങളിൽ അപുർവ്വം ആളുകൾ കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാലയാണ് 'തീപ്പാല' രാത്രി പ്രകാശിക്കുന്ന ഈ പാലകൾ കൊടും വനങ്ങളിൽ മാത്രം കാണുന്നു. ഇതിന്റെ ഉണങ്ങിയ കമ്പുകൾ രാത്രിയില്‍ പ്രകാശിക്കും വനവാസിയുടെ ടോർച്ച് എന്നാണ് ഇതറിയപ്പെടുന്നത്. ഈ മരം ഉണങ്ങി നിന്നാല്‍ കത്തി നില്ക്കുന്നതായി തോന്നും. ചിലപ്പോള്‍ ഈ കാഴ്ച ഭയപ്പെടുത്തും. കൊടും വനത്തിലെ രാക്ഷസ രൂപമാണ് തീപ്പാല. ചുടു കൂടുന്ന പോലെ ഇവയും കുറയുന്നു. അതിന്റെ കൂടെ രാജ വെമ്പാലയും കുറയുന്നു.

ദന്തപ്പാല കുറഞ്ഞാൽ ചിത്ര ശലഭങ്ങൾ ഇല്ലാതാകും.
ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൾ സീകരിക്കുന്നു. ഏതൊരു വിഷജീവിയിലും വിഷം അധികരിച്ചാൽ അവയുടെ ജീവന് ഭീഷണിയാണ്. അത്തരം ജീവികൾ പാലയിൽ വിഷം കുത്തി വെച്ച് വിഷം കുറക്കുന്നു. ആ വിഷം പാലകൾ സീകരിക്കുകയും ചെയ്യുന്നു. വിഷം നിർവീര്യമാക്കാനും. വീര്യo കുറയ്ക്കാനും പാലകൾക്ക് കഴിയുന്നു. ഇതു കൊണ്ടാണ് സർപ്പകാവിൽ പാലകൾക്കു സ്ഥാനം കിട്ടാൻ കാരണം.

ഇതിൽ ദൈവപ്പാല താൻ സീകരിച്ച അധിക വിഷം വീര്യo കുറച്ച് വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു. ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു. ഈ വാസ്ഥവം നിങ്ങൾ മനസ്സിലാകുക. സർപ്പക്കാവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനുകൂടി വേണ്ടിയാണ്. കുളങ്ങളും ജലാശയങ്ങളും വേരിലൂടെ വിഷം കളയാൻ പാലകളെ സഹായിക്കുന്നു.
ഇതൊക്കെ നാളെ ശാസ്ത്രം തെളിയിക്കും. അന്നൊന്നും ഇതൊക്കെ സായിപ്പ് ഭാരതത്തിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളിൽ ഉണ്ടെന്നും പറഞ്ഞ് ആരും വീമ്പിളക്കരുത്. ഇത് പണ്ടും ഇപ്പോളും അഥർവ്വ വേദത്തിൽ ഉണ്ട്.

അങ്ങിനെ പാലയിലൂടെ വിഷം ജലാശയത്തിൽ എത്തുന്നു. വിഷം ഉണ്ടാകുന്ന അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ആരാണോ, ഇവയുടെ സമീപമുള്ള കിണറ്റിലെ വെള്ളം കുടിക്കുന്നത് ആരാണോ, അവര്‍ക്ക് മാരകമായ ത്വക് രോഗങ്ങൾ വരുന്നു. കടുത്ത ത്വക് രോഗമായ സോറിയാസിസ് വരുന്നു. ഇങ്ങിനെയുണ്ടാകുന്ന ചര്‍മ്മ രോഗങ്ങളെ സര്‍പ്പ ദോഷമായി തെറ്റിദ്ധരിക്കുന്നു. ഇത് മനസിലാക്കി മറു മരുന്ന് കൊടുക്കണം അല്ലാതെ പൂജ മാത്രം ചെയ്‌താല്‍ മാറില്ല. പൂജയില്‍ ഔഷധങ്ങള്‍ കൂടി കത്തിയാല്‍ നന്ന്.

അഗ്നിഹോത്രം ശാസ്ത്രീയം ആണെന്ന് ഞാനും പറയുന്നില്ല. വസ്തുത അറിഞ്ഞു പൂജ ചെയ്യുന്നവന്‍ ശാസ്ത്രികള്‍ ആണ് തമിഴ് സിദ്ധരില്‍ ഇപ്പോഴും ശാസ്ത്രികള്‍ ഉണ്ട്. എന്നെ അഥര്‍വ്വം പഠിപ്പിക്കുന്നതും ഈ പുണ്യസേവകര്‍. തരുന്നത് നല്ലത് എന്ന് തോന്നിയാല്‍ മാത്രം നിങ്ങളും സീകരിക്കുക.

സർപ്പകുളത്തിൽ കുളിച്ചാൽ മാത്രമല്ല ഈ ദോഷം ഉണ്ടാകുന്നത് ഏതു കുളത്തിന്റെ അരികിലാണോ പാലകൾ നില്ക്കുന്നത് അവിടത്തെ കുളത്തിൽ ജലത്തിന് നിറമാറ്റം ഉണ്ടെങ്കില്‍ കുളിക്കരുത്. കുളിച്ചാൽ ദേഹം ചൊറിഞ്ഞു തടിക്കും. ഇതൊന്നും എപ്പോഴും സംഭവിക്കില്ല എന്നതും ഓര്‍ക്കണം. അത് കൊണ്ട് കിണറിന്റെ അരികില്‍ പാലകള്‍ ഒന്നും തന്നെ പാടില്ല.
ഇത്തരം ജലം അകത്തു പോയാൽ സ്കിൻ രോഗങ്ങൾ വരുന്നു. ഈ രോഗത്തിന് കവുങ്ങിന്റെ പൂക്കുല കൊണ്ടുള്ള സ്നാനം നല്ലതാണ്. കാവില്‍ പൂക്കുല വെക്കുന്നതിന്റെ വകുപ്പുകള്‍ ഇപ്പോള്‍ പറയുന്നില്ല.
ചിലർക്ക് ഈ കുളി കൊണ്ട് കടുത്ത ആസ്മ വരും ഇവരുടെ വിഷമം പിടിച്ച ശ്വസനം നാഗത്തിന്റെ ശീല്ക്കാരം പോലെ തോന്നും. അത് കൊണ്ട് ഇതിനെയും സർപ്പ ദോഷത്തിൽ പെടുത്തിയിരിക്കുന്നു. ഒരിക്കലും മാറാത്തതായാണ് ഈ ആസ്മ എന്ന് പലരും ധരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പ്രതി വിധിയായി വേദങ്ങൾ വിധിക്കുന്നത് വള്ളിപാലയുടെ ഓരോ ഇല വീതം ദിനവും ഭക്ഷിക്കുക എന്നാണ്. ഒട്ടു മിക്ക ആസ്മയ്ക്കും കറുവള്ളി (ഇലകൾ അല്പ്പം കറുത്തത്) പാലായില കഴിച്ചാൽ മതി.

ഈ സത്യം നമ്മളും മനസിലാക്കണം ഈ രോഗത്തെ സര്പ്പ കോപം എന്ന് തെറ്റിധരിപ്പിച്ച് ഫലമില്ലാത്ത പൂജകൾ ചെയ്യരുത്. അല്പ്പം ചിന്തിച്ചാല്‍ പൂജകള്‍ നല്ലൊരു ചില്‍ത്സ എന്ന് നമുക്ക് മനസ്സിലാകും. നമ്മള്‍ അഥർവ്വം പഠിച്ചാൽ ഈ പൂജകൾ ശാസ്ത്രീയ മായി ചെയ്യാം.ജനത്തിനു ഗുണം ചെയ്യും

അതുവഴി നിങ്ങള്‍ ഈ ഭാരതധര്‍മ്മത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുക കൂടി ചെയ്യുന്നു. സർപ്പങ്ങൾ വെറും പാവങ്ങൾ ആണ്. മന്ത്ര വാദികൾ എന്ന് അറിയപ്പെടുന്നവര്‍ ഇതു കൂടി മനസിലാക്കുന്നുണ്ട് എന്നു കരുതുന്നു ഇല്ലെങ്കില്‍ മനസിലാക്കണം എന്ന് അപേക്ഷിക്കുന്നു.

വാസ്തു ശാസ്ത്രത്തിൽ കിണറിനരുകിൽ പാല പാടില്ല എന്നു വ്യക്ത്തമായി പറയുന്നുണ്ട്. വാസ്തു ദോഷം തീര്ക്കാൻ എന്നെ വിളിക്കുന്നിടത്തെല്ലാം ഞാൻ ഇതു പറയാറുണ്ട്. വാസ്തു ദോഷം തീർക്കുക എന്നത് വലിയ സംഭവമല്ല.
ദോഷം ഉണ്ട് എന്ന് തോന്നുന്നവര്‍ക്കു ഇത്തരം അറിവുകള്‍ എത്തിക്കുക.

🙏🙏🙏🙏🙏ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ🙏🙏🙏🙏🙏സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് പ്രചോദനമേകുന്ന പരമമായ ശക്തി സാക്ഷാല്‍ പരാശക്തിയാ...
07/01/2022

🙏🙏🙏🙏🙏ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ🙏🙏🙏🙏🙏

സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് പ്രചോദനമേകുന്ന പരമമായ ശക്തി സാക്ഷാല്‍ പരാശക്തിയാണ്.

പ്രപഞ്ചത്തിനും പ്രപഞ്ചത്തിലെ കാണായ സര്‍വ്വ ചരാചരങ്ങള്‍ക്കും അവയുടെ ക്ഷണഭംഗുരമായ ജീവിത വിധികള്‍ക്കും കാരണഭൂതയായിരിക്കുന്നത് സാക്ഷാല്‍ദേവിയായ ഈ പരാശക്തി തന്നെയാണ്. നാനാ രൂപങ്ങളിലായി സ്ഥിതിചെയ്യുന്ന ശക്തികളെല്ലാം ദേവീ പരാശക്തിയുടെ വിവിധ രൂപങ്ങള്‍ മാത്രം. അരൂപിയായിരിക്കുന്ന ആ ദേവീ ദേവകാര്യങ്ങള്‍ക്കായി അനേക രൂപങ്ങള്‍ സ്വീകരിച്ച് അവതരിക്കുന്നു. വിവിധ രൂപങ്ങളെയും കര്‍മ്മങ്ങളെയും ആസ്പദമാക്കി നാം സാക്ഷാല്‍ പരാശക്തിക്ക് പല പല പേരുകളും കല്‍പ്പിച്ച് നല്‍കി ആരാധിച്ച് പോരുന്നു.

"സര്‍വ്വം എകമയം"
💢●●●●●ॐ🔥🔱🔥ॐ●●●●●💢
സൃഷ്ടിയായ പ്രകൃതിയും പുരുഷനും ഏകവസ്തുവില്‍ തന്നെയാണ് വിലയം കൊള്ളുന്നത്. സൃഷ്ടി നടത്തുവാന്‍ പരമ പുരുഷന്‍ മൂലപ്രകൃതിയില്‍ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നീ പഞ്ച രൂപങ്ങളില്‍ ആവിര്‍ഭവിച്ചു ഇവരാണ് പഞ്ചദേവിമാര്. ‍

പഞ്ചദേവിമാര്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢

1: ദുര്‍ഗ്ഗാദേവി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ശരണം പ്രാപിക്കുന്നവരുടെ ദീനതകളെയും ആര്‍ത്തികളെയും ഇല്ലാതാക്കുന്നവളും അതിതേജസ്സുളളവളും സര്‍വ്വശ ക്തിസ്വരൂപിണിയും സിദ്ധേശ്വരിയും സിദ്ധരൂപിണിയും ബുദ്ധി, വിശപ്പ്, ദാഹം, നിദ്ര, ഓര്‍മ്മ, ദയ, ക്ഷമ, ഭ്രമം, ശാന്തി, കാന്തി, ചേദന, പുഷ്ടി, സന്തുഷ്ടി, വൃദ്ധി, ധെെരൃം, മായ ഇതൃാതി ഭാവങ്ങളോട് കൂടിയവളും പരമാത്മാവിന്‍റെ ശക്തിശ്രോതസ്സുമാകുന്നു. സാക്ഷാല്‍ ദുര്‍ഗ്ഗദേവി പുണൃം, കീര്‍ത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം ഇവ പ്രധാനം ചെയ്യുന്ന സാക്ഷാല്‍ ദുര്‍ഗ്ഗാദേവി സര്‍വ്വാധിപയും സതൃാത്മികയുമാണ്.

2 : ലക്ഷ്മീ ദേവി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
വെെകുണ്ഠത്തിലെ മഹാലക്ഷ്മി സ്വര്‍ഗ്ഗത്തില്‍ സ്വര്‍ഗ്ഗശ്രീ ആയും രാജധാനിയില്‍ രാജലക്ഷ്മീ ആയും ഗൃഹ ത്തില്‍ ഗൃഹലക്ഷ്മീ ആയും ചരാചരവസ്തുക്കളില്‍ എെശ്വരൃം പ്രധാനം ചെയ്യുന്നവളായും വര്‍ത്തിക്കുന്നു. സത്യസ്വരൂപിണിയായ സാക്ഷാല്‍ മഹാലക്ഷ്മി സര്‍വ്വ സബല്‍ സ്വരൂപിണിയായും സബത്തുകള്‍ക്ക് അധിഷ്ടാനദേവതയായും കാന്തി, ശാന്തി, ദയ, സൌശീലം, മംഗളം ഇതൃാദി ശീലങ്ങളുടെ ഇരിപ്പിടവും സാക്ഷാല്‍ വിഷ്ണുഭഗവാന് പ്രാണതുല്ലൃയുമാണ്.

3 : സരസ്വതി ദേവി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ബുദ്ധി, വാക്ക്, വിദ്യ, ജ്ഞാനം ഇവയ്ക്കെല്ലാം അധിഷ്ഠാന ദേവതയാണ് സാക്ഷാല്‍ സരസ്വതി ദേവി. നാനാസിദ്ധാന്ത വേദങ്ങള്‍ക്ക് പൊരുളായി വിളങ്ങുന്നവളും സര്‍വ്വാര്‍ഥജ്ഞാനസ്വരൂപിണിയും ഗ്രന്ഥ രചനയ്ക്കുളള ബുദ്ധിയെകൊടുക്കുന്നവളും സ്വരരാഗ താളലയങ്ങള്‍ക്ക് കാരണ ഭൂതയുമാണ് സാക്ഷാല്‍ സരസ്വതി ദേവി. സിദ്ധ വിദൃാ സ്വരൂപിണിയായ ദേവി സദാകാലം സര്‍വ്വ സിദ്ധികളെയും പ്രധാനം ചെയ്യുന്നവളാണ്.

4 : സാവിത്രീ ദേവി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
തപഃ സ്വരൂപിണിയായും തേജോരൂപിണിയായും ജപരൂപിണിയായും തന്ത്രശാസ്ത്രങ്ങള്‍, സന്ധൃാവന്ദനാദിമന്ത്രങ്ങള്‍ ഇവയ്ക്കെല്ലാം മാതാവായും ഗായത്രീ മന്ത്രം ജപി ക്കുന്നവര്‍ക്ക് പ്രിയയായും, തീര്‍ത്ഥ സ്വരൂപിണിയായും സാവിത്രീ ദേവി വിളങ്ങുന്നു. തീര്‍ത്ഥസ്ഥാനങ്ങള്‍ക്ക് പുണൃഫലം പ്രധാനം ചെയ്യാന്‍ കഴിവുണ്ടാകണമെങ്കില്‍ സാക്ഷാല്‍ സാവിത്രി ദേവിയുടെ അനു ഗ്രഹമുണ്ടായിരിക്കണം. തത്ത്വസ്വരൂപിണിയും പരമാനന്ത സ്വരൂപിണിയും ആയ ദേവി ബ്രഹ്മതേജസ്സിന്‍റെ അധിഷ്ടാന ദേവതയാണ്.

5 : രാധാദേവി
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ശ്രേഷ്ഠയും സര്‍വ്വസൌഭാഗൃങ്ങള്‍ തികഞ്ഞവളും പരമസുന്ദരിയും സനാതനയും പരമാനന്ദ സ്വരൂപിണിയും ധനൃയും മാനൃയുമാണ് സാക്ഷാല്‍ രാധാ ദേവി. ശ്രീകൃഷ്ണഭഗവാന്‍റെ രാസക്രീഡയുടെ അധിദേവിയും രസികയും ഗോപികാവേഷധാരിണിയുമായ രാധാ ദേവി നിര്‍ഗുണയും നിരാകാരിയും നിര്‍ലിപ്തയും ആത്മസ്വരൂപിണിയുമാണ്.

ആറ് അംശരൂപങ്ങള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ആദിപരാശക്തിയായ സാക്ഷാല്‍ മഹാമായയ്ക്ക് പഞ്ചദേവീ രുപങ്ങള്‍ കൂടാതെ ആറ് അംശരൂപങ്ങള്‍ കൂടിയുണ്ട്.

1 : ഗംഗാദേവി
2 : തുളസീ ദേവി
3 : മനസാ ദേവി
4 : ദേവസേനാ ദേവി
5 : മംഗള ചണ്ഡികാ ദേവി
6 : ഭൂമീ ദേവി

1 : ഗംഗാ ദേവീ :

ലക്ഷ്മീ , സരസ്വതി ഇവര്‍ക്ക് പുറമേ വിഷ്ണു ഭഗവാന്‍റെ ഭാരൃയായിരുന്നു ഗംഗാ ദേവിയും. ഗംഗാ ദേവി സരസ്വതിയെ ശപിച്ച് ഭൂമിയിലെ ഒരു നദിയാക്കിത്തീര്‍ത്തപ്പോള്‍ സരസ്വതി തിരിച്ച് ഗംഗയേ ശപിച്ചു ഭൂമിയില്‍ കൂടി ഒഴുകി ജനങ്ങളുടെ പാപ ഭാരം വഹിക്കട്ടെ എന്നതായിരുന്നു ഗംഗയ്ക്ക് ലഭിച്ച ശാപം. സരസ്വതിയുടെ ശാപ വാക്കുകള്‍ക്കേട്ട ഭഗവാന്‍ വിഷ്ണു ഗംഗാ ദേവിയെ സാന്ത്വനിപ്പിച്ച് കൊണ്ട് ഇപ്രകാരം പറഞ്ഞു :-

"ദേവീ ഗംഗാ, ഭൂമിയിലെ പാപികളുടെ പാപഹാരിണിയായ ഒരു പുണ്യനദിയായി നീ വാഴ്ത്തപ്പെടും. ഭഗീരഥന്‍ എന്ന രാജമഹര്‍ഷി നിന്നെ ഭൂമിയിലേക്ക് കൊണ്ടുപോകും. അവിടെ സമുദ്രത്തിന്‍റെ ഭാരൃയായും തുടര്‍ന്ന് ശന്തനു മഹാരാജാവിന്‍റെ ഭാരൃയായും കഴിഞ്ഞതിനു ശേഷം നിന്‍റെ ദേവീ രൂപം കെെലാസത്തില്‍ എത്തപ്പെടുന്നതും അതുവഴി ശ്രീ പരമേശ്വരന്‍റെ പത്നിപദം നിനക്കു ലഭിക്കുന്നതുമാണ്. "

ഗംഗാദേവി പരമ പവിത്രയാണ്. മരണാനന്തരം ഒരുവന്‍റെ അസ്ഥി ഗംഗയില്‍ ഒഴുക്കിയാല്‍ അവനു സ്വര്‍ഗ്ഗത്തില്‍ ഇടം ലഭിക്കും. എതു പാപിക്കും ഗംഗാസ്നാനം കൊണ്ട് വിഷ്ണു പാദം പ്രാപിക്കാനാകും. ഓരോ ഗംഗാ സ്നാനവും നൂറുയാഗങ്ങള്‍ക്ക് തുല്ല്യമായ പുണ്യമാണ് പ്രധാനം ച്ചെയ്യുന്നത്.

2 : തുളസീ ദേവി

വിഷ്ണു ഭഗവാനോട് കൂടുതല്‍ അടുപ്പം കാണിച്ചതിന്‍റെ പേരില്‍ ഒരിക്കല്‍ സരസ്വതി ലക്ഷ്മിയെ ശപിച്ചു. ലക്ഷ്മീ ദേവി ഭൂമിയില്‍ ഒരു ചെടിയായി ജനിക്കട്ടെ എന്നായിരുന്നു ആ ശാപം. ഭൂമിയില്‍ ധര്‍മ്മധ്വജന്‍റെ പുത്രിയായി വളര്‍ന്ന് മുപ്പാരിനേയും പരിശുദ്ധമാക്കുന്ന ഒരു ചെടിയായി പരിണമിക്കുമെന്ന് സാക്ഷാല്‍ ലക്ഷ്മീ ദേവിയെ സാന്ത്വനിപ്പിച്ച് കൊണ്ട് വിഷ്ണു ഭഗവാന്‍ പ റഞ്ഞു. ധര്‍മ്മധ്വജന്‍റെ ഭാര്യയായ മാധവിയുടെ ഗര്‍ഭത്തില്‍ ശിശുവായി പ്രവേശിച്ച ലക്ഷ്മീ ദേവി നവയൌവ്വനത്തോടുകൂടിയാണ് പിറന്ന് വീണത്. " തുല്ല്യമല്ലാത്തത് " എന്നര്‍ത്ഥം വരുന്ന തുളസി എന്ന പേരാണ് മാതാപിതാക്കള്‍ ആ സുന്ദരിക്കു നല്‍കിയത്. ലൌകിക സുഖങ്ങളെല്ലാം പരിത്യേജിച്ച തുളസി ദേവി വിഷ്ണു ഭഗവാനെ തന്‍റെ പതിയായി ലഭിക്കാന്‍ ഘോര തപസ്സു തുടങ്ങി. ദേവിയുടെ തപസ്സില്‍ സംപ്രീതനായ ബ്രഹ്മാവ് പ്രത്യക്ഷനായി ഇപ്രകാ രം പറഞ്ഞു :- "കൃഷ്ണന്‍റെ അംശാവതാരമായ സുദാമാവ് രാധയുടെ ശാപത്തിനിരയായി ശംഖചൂഡന്‍ എന്ന അസുരനായി ജന്മമെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പത്‌നി പദം അലങ്കരിച്ച ശേഷം നിനക്കു വിഷ്ണുവിന്‍റെ പത്നി ആയിത്തീരാവുന്നതാണ്. ആ സൌഭാഗ്യഘട്ടത്തില്‍ നിന്‍റെ തേജസ്സിന്‍റെ ഒരുഭാഗം തുളസി എന്ന ചെടിയായി ഭൂമിയില്‍ അവശേഷിക്കും." തുളസി ദേവി ലക്ഷ്മീ രൂപത്തില്‍ മഹാവിഷ്ണുവുമായി ചേര്‍ന്ന അവസരത്തില്‍ ദേവി ഭൂമിയില്‍ ഉപേക്ഷിച്ചു പോയ ശരീരം ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യ നദിയായും തലമുടി തുളസി ചെടിയായും തീര്‍ന്നു. തുളസീദളം മൂന്നുലകിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമാണ്. തുളസി ഇല്ലാതെ ചെയ്യുന്ന പൂജകളെല്ലാം വിഫലങ്ങളാണ്. ശ്രേഷ്ഠയും വിഷ്ണു പ്രിയയുമായ തുളസിയുടെ ഇലയും പൂവും കായുമെല്ലാം പരിപാവനമാണ്. തുളസീതീര്‍ത്ഥം അശുദ്ധ വസ്തുക്കളെ നിര്‍മലമാക്കുന്നു. എത്ര കൊടിയ പാപിയാണെങ്കില്‍ പോലും മരിച്ച് കഴിഞ്ഞ് ശരീരം ദഹിപ്പിക്കുന്ന നേരത്ത് ഒരു തുളസീ ഖണ്ഡം വിറകി നോടോപ്പം ഉണ്ടായിരുന്നാല്‍ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം ലഭിക്കും എന്നതിനു സംശയം ഇല്ല. വിളയ്ക്കു വെയ്ക്കുബോള്‍ ഒരു തുളസിയിലകൂടി ഒപ്പം വച്ചാല്‍ പെട്ടെന്നുതന്നെ ഭഗവാന്‍ പ്രസാദിക്കും. തുളസി അരച്ചു ശരീരത്തില്‍ പുരട്ടി ഭഗവല്‍ ധ്യാനം നിര്‍വ്വഹിക്കുന്നത് ഒരായിരം പൂജകള്‍ക്ക് സമാനമാണ്. തുളസീ ദേവിയുടെ മഹാത്മ്യം അത്ര വിശേഷപ്പെട്ടതാണ്.

3 : മനസാ ദേവി

മനസിന്‍റെ അധിദേവതയായ മനസാ ദേവി കശ്യപപ്രജാപതിയുടെ മാനസ പുത്രിയായി അവതാരമെടുത്തു. ശ്രീപരമേശ്വരനെ ഗുരുവായ് ലഭിക്കാന്‍ കെെലാസത്തിലെത്തി ധ്യാനമനുഷ്ഠിച്ച ദേവിക്ക് സാക്ഷാല്‍ ശ്രീപരമേശന്‍ ദിവ്യജ്ഞാനത്തിന് പുറമേ അഷ്ടാക്ഷരി എന്ന ശ്രീകൃഷ്ണ മന്ത്രവും ത്രെെലോകൃമംഗളമെന്ന ശ്രീകൃഷ്ണ കവചവും ഉപദേശിച്ചു കൊടുത്തു. പിന്നീട് കൃഷ്ണ ഭഗവാനെ ധ്യാനിച്ച് തപസ്സുചെയ്ത മനസാദേവി അനുഗ്രഹവരദാന സിദ്ധി കെെവരിച്ച് ലോകക്ഷേമത്തിനായി സിദ്ധികള്‍ വിനിയോഗിക്കുന്നു.

4 : ദേവസേനാ ദേവി

ഭക്തജനവത്സലയും വരദായിനിയുമായ ദേവസേനാ ദേവി ദക്ഷപുത്രി മാരില്‍ ഒരാളാണ്. സുബ്രഹ്മണ്യന്‍റെ ഭാര്യയാകയാല്‍ സുബ്രഹ്മണ്യന്‍ ആരാധിക്കപെടുന്നിടത്തൊക്കെ ദേവസേനാ ദേവിയും ആരാധിക്കപ്പെടുന്നു. മനഃ ശുദ്ധിയോടെയും കറക്കളഞ്ഞ ഭക്തിയോടെയും ഭജിക്കുന്നവര്‍ക്ക് സര്‍വാഭീഷ്ട പ്രദായിനിയാണ് ദേവി. ശിശുരോഗ പീഡയ്ക്ക് ശമനം കിട്ടാനും ബാലമരണം സംഭവിക്കാതിരിക്കാതിരിക്കാനും ദേവസേനാ ദേവിയെ ഉപാസിച്ചാല്‍ മതി.

5 : മംഗള ചണ്ഡികാ ദേവി

മംഗളത്തെ പ്രധാനംചെയ്യുന്നവള്‍ എന്ന അര്‍ത്ഥത്തിലുളള ഈ ദേവി സാക്ഷാല്‍ പരാശക്തിയുടെ അഞ്ചാമത്തെ അംശാവതാരമാണ്. ദയാരൂപയും ശിഷ്ടരക്ഷകിയുമാണ് ഈ ദേവി. ദുഷ്ട നിഗ്രഹഭാവം പുലര്‍ത്തിവരുന്ന മംഗള ചണ്ഡികാദേവിയെ മാനവര്‍ മാത്രമല്ല ദേവദേവന്മാര്‍ പോലും സ്തുതിക്കുന്നു .

6 : ഭൂമീദേവി
മനുഷ്യര്‍ അധിവസിക്കുന്ന ഭൂമിയുടെ അടിസ്ഥാന ദേവതയാണ് ഭൂമീദേവി. ബ്രഹ്മാവിന്‍റെ പുത്രിമാരില്‍ ഒരാളാണ് ഈ ദേവി. സര്‍വ്വം സഹയാണ് ഭൂമീദേവി. " ഓം ഹ്രീം ശ്രീം ക്ലിം വസുധായെെ സ്വാഹ " ഈ മന്ത്രം ചൊല്ലി ഭൂമീ ദേവിയെ ആരാധിക്കുന്ന ഭക്തര്‍ക്ക് അഭിഷ്ട സിദ്ധി കെെവരുമെന്ന് ദേവീ ഭാഗവതത്തില്‍ പറയുന്നു.🙏🙏🙏🙏🙏 ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

07/01/2022

🙏🙏🙏🙏🙏🙏🙏ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ🙏🙏🙏🙏🙏🙏🙏പ്രദോഷവൃതം

പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.

സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷം ആണ് പ്രധാനം. ശനിയാഴ്ച വരുന്ന കറുത്തപക്ഷ പ്രദോഷം ഏറ്റവും ഉത്തമം (ശനി പ്രദോഷം). സാധാരണ പ്രദോഷം നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ശനിപ്രദോഷം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം.

പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.

”കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം
ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ!
നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ
ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!”
”വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും
ദധത് പത്മജഃ
താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ!
വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ
സമന്താത്സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം
മൃഡാനീപതിം!!”
”ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ-
വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച!
യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ
പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!”

ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു.

അങ്ങനെ പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.

പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്. പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം (ശങ്കരധ്യാനപ്രകാരം….) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക.

പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്. പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ ഏതെങ്കിലും ദാനം നടത്തണം.🙏🙏🙏 ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

*ഛത്രപതി ശിവജി**ഭാഗം 88*ഷായിസ്ത ഖാനെ മുഗൾ സൈന്യം രക്ഷപ്പെടുത്തി...പക്ഷെ തന്റെ മകനെ മറാത്തൻ സൈന്യം വധിച്ചതും തന്റെ വിരലുക...
19/09/2021

*ഛത്രപതി ശിവജി*
*ഭാഗം 88*

ഷായിസ്ത ഖാനെ മുഗൾ സൈന്യം രക്ഷപ്പെടുത്തി...

പക്ഷെ തന്റെ മകനെ മറാത്തൻ സൈന്യം വധിച്ചതും തന്റെ വിരലുകൾ വെട്ടിമാറ്റിയതും അയാൾക്ക്‌ സഹിക്കാൻ കഴിഞ്ഞില്ല....

കൂടാതെ ഇക്കാര്യം അറിയാത്തവർ വിരലിനെന്തു പറ്റി എന്ന് ചോദിക്കുമ്പോൾ അയാൾക്ക്‌ ദേഷ്യവും ലജ്ജയും കൊണ്ട് മറുപടി പോലും പറയാൻ കഴിയാത്ത അവസ്ഥയായി....

എത്രയും പെട്ടെന്ന് ശിവജിക്കെതിരായി പടയൊരുക്കാൻ അയാൾ തയ്യാറായി... പക്ഷെ കനത്ത മഴ അയാളുടെ പദ്ധതികളെ തടഞ്ഞുകൊണ്ടേയിരുന്നു....
ഒടുവിൽ സഹികെട്ട ഖാൻ തന്റെ സൈന്യാധിപന്മാരോട് സൈന്യത്തെ തയ്യാറാക്കാൻ കല്പ്പിച്ചു... മഴയത്ത് പരിചയമില്ലാത്ത വനത്തിൽ ശിവജിക്കെതിരായ പടയൊരുക്കം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് പലവട്ടം അവർ പറഞ്ഞെങ്കിലും അതിനെ അംഗീകരിക്കാൻ ഖാൻ തയ്യാറായില്ല.

ഒടുവിൽ ശിവജിക്കെതിരായ മുഗൾ സൈന്യത്തിന്റെ പടപ്പുറപ്പാട് തുടങ്ങി...
മഴകാരണം ചെളി നിറഞ്ഞതിനാൽ പീരങ്കിപ്പടയെ സൈന്യതിൽ നിന്നും ഒഴിവാക്കി... കൂടാതെ കാട്ടിലൂടെയുള്ള യാത്രയായതിനാൽ ഒട്ടകങ്ങളെയും ഒഴിവാക്കേണ്ടി വന്നു....ഇതും പോരാഞ്ഞിട്ട് ഒരു യുദ്ധരംഗ പരിശോധന പോലും നടത്തടെയാണ് മുഗൾ സൈന്യം ശിവജിക്കെതിരായി യുദ്ധത്തിന് തയ്യാറായത്...

പെരും മഴയെ അവഗണിച്ചു ആ വലിയ സൈന്യം മുന്നോട്ടു നീങ്ങി...

പ്രതീക്ഷിച്ചത് പോലെ എളുപ്പമല്ല കാര്യങ്ങൾ എന്ന് വളരെ പെട്ടെന്ന് തന്നെ ഖാന് മനസ്സിലായി... കൃത്യമായ വഴിയറിയാത്തതിനാൽ പലപ്പോഴും വഴി തെറ്റി അവർ ചളി നിറഞ്ഞ പ്രദേശങ്ങളും , കുത്തിയൊഴുകുന്ന തോടുകളും മറ്റും കടക്കേണ്ടി വന്നു...

സൈനികർ ഇതോടെ മാനസികമായും ശാരീരികമായും തളർന്നു...തങ്ങൾക്ക് അപരിചിതമായ സാഹചര്യങ്ങളിലൂടെയുള്ള ഈ യാത്ര അവർക്കു മടുത്തു തുടങ്ങി.
അവർ രഹസ്യമായി ഖാനെ കുറ്റം പറയാൻ ആരംഭിച്ചു...

ഖാന്റെ പടയൊരുക്കം ശിവജി ആദ്യമേ അറിഞ്ഞിരുന്നു. കൂടാതെ ശിവജിയുടെ സൈനികരിൽ വലിയൊരു വിഭാഗം ആ മലനിരകളെ നന്നായി അറിയുന്നവരുമായിരുന്നു...

ശിവജി യുദ്ധ തന്ത്രം ആവിഷ്‌കരിച്ചു. ഖാനും സൈന്യവും ആ മലനിരയിലേക്ക് വരുന്നതും കാത്തു അവരിരുന്നു.....

തുടരും....
✒️ *വിനോദ് വടകര*

⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

19/09/2021
മലയാള മാസം ധനുവിൽ ശുക്ലപക്ഷത്തിലെ വെളുത്ത വാവും തിരുവാതിര നക്ഷത്രവും ഒത്തുവരുന്ന ദിവസം തിരുവാതിര ആഘോഷിക്കുന്നു. ഹിന്ദു ആ...
29/12/2020

മലയാള മാസം ധനുവിൽ ശുക്ലപക്ഷത്തിലെ വെളുത്ത വാവും തിരുവാതിര നക്ഷത്രവും ഒത്തുവരുന്ന ദിവസം തിരുവാതിര ആഘോഷിക്കുന്നു. ഹിന്ദു ആചാരപ്രകാരം പരമശിവന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം.

ഹിന്ദു ഐതീഹ്യ പ്രകാരം ദക്ഷപ്രജാപതിയുടെ മകളായ സതിയുടെ ആത്മത്യാഗത്തിന് ശേഷം കുപിതനായ പരമശിവൻ കഠിന തപസിൽ ഏര്‍പ്പെട്ടു. അടുത്ത ജന്മത്തിലും ശിവന്റെ പത്നിയായി തീരണമെന്ന ആഗ്രഹത്തോടെ സതീദേവി ഹിമവാന്റെ പുത്രിയായ പാര്‍വതിയായി ജനിച്ചു. ശിവനെ ഭര്‍ത്താവായി ലഭിക്കുവാന്‍ തപസ് അനുഷ്ടിച്ചു. എന്നാൽ, ശിവന്റെ തപസ് ഇളക്കാൻ സാധിക്കാതെ വിഷമിച്ച പാര്‍വതി കാമദേവന്റെ സഹായത്തോടെ ശിവതപസിന് ഭംഗം വരുത്തുകയും ചെയ്തു. കുപുതിനായ ശിവൻ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട്, കാമദേവന്റെ ഭാര്യയായ രതീ ദേവിയുടെ അപേക്ഷ പ്രകാരം ശിവൻ കാമനെ പുനർജീവിപ്പിച്ചു. തുടര്‍ന്ന് ശിവപാര്‍വതിമാര്‍ വിവാഹിതരാകുകയും ചെയ്തു. ഇതിന്റെ സന്തോഷത്തിൽ സ്ത്രീകള്‍‍ ആടിപ്പാടി ആഘോഷിച്ചതാണ് തിരുവാതിര എന്നും കരുതിപ്പോരുന്നു.

തിരുവാതിര നക്ഷത്രത്തിന്റെ 12 ദിവസം മുൻപ് തന്നെ ആഘോഷം തുടങ്ങുന്നു. സ്ത്രീകള്‍ സന്ധ്യ കഴിഞ്ഞ് മുറ്റത്ത് നിലവിളക്കിന് ചുറ്റുമായി കൈകൊട്ടിക്കളി നടത്തുന്നു. ഇത്പോലെ തന്നെ പുലര്‍ച്ചെ തന്നെ ജലാശയത്തിൽ തുടിച്ചു കുളിക്കുന്നതും തിരുവാതിരയുടെ പ്രത്യേകതയാണ്. മകയീരം നാളിൽ സന്ധ്യക്ക് എട്ടങ്ങാടി നേദിക്കുന്നു. സ്ത്രീകള്‍ ഈ ദിവസം ശിവക്ഷേത്രത്തിൽ ദര്‍ശനം നടത്താറുണ്ട്. തിരുവാതിര രാത്രി മുഴുവനും ഉറക്കമിളച്ച് കൈകൊട്ടിക്കളി നടത്തുന്നു. പുലര്‍ച്ചെ മംഗളം പാടി നിര്‍ത്തുന്നു. ഇതിന് പുറമെ, ഊഞ്ഞാലാട്ടവും തിരുവാതിരക്കാലത്തെ ആചാരമാണ്.

പ്രധാനമായും സ്ത്രീകളാണ് തിരുവാതിര ആഘോഷിക്കുന്നത്. കുടുംബത്തിന്റെ ശ്രേയസ് വര്‍ദ്ധിപ്പിക്കുന്നതിനും ഭര്‍ത്താവിന്റെയും മക്കളുടേയും സൗഖ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് മംഗല്യ സ്ത്രീകള്‍ തിരുവാതിര ആഘോഷിക്കുന്നത്. പെണ്‍കുട്ടികള്‍ നല്ല ഭര്‍ത്താവിനെ ലഭിക്കുന്നതിന് വേണ്ടിയും ഇതിൽ പങ്കുചേരുന്നു.

ഈ വര്‍ഷം ഡിസംബര്‍ 28ന് മകയീരവും (എട്ടങ്ങാടിയും) 29ന് രാത്രി തിരുവാതിരയും ആചരിക്കുന്നു. 29 രാത്രിയാണ് സ്ത്രീകള്‍ ഉറക്കമൊഴിച്ച് കൈകൊട്ടിക്കളി ആചരിക്കുന്ന ദിവസം. ഡിസംബ‍ർ 30 ബുധനാഴ്ച വൈകിട്ട് വരെ ഈ വര്‍ഷം തിരുവാതിര ആഘോഷങ്ങള്‍ നടക്കുന്നതാണ്.

കേരളത്തിലാണ് തിരുവാതിര ആഘോഷിക്കുന്നത്, എങ്കിലും, അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും ഇത് ആഘോഷിക്കുന്നുണ്ട്. ആണ്ടാൾ എഴുതിയ ‘തിരുപ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവരും, മാണിക്യവാസകർ എഴുതിയ ‘തിരുവെമ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ശൈവരും തിരുവാതിര ആഘോഷിക്കുന്നു. ഒന്ന് കൃഷ്ണൻറെ പ്രേമത്തിനു വേണ്ടിയും, വരണ്ട ഭൂമിയിൽ മഴ ലഭിക്കുവാൻ വേണ്ടിയുമാണെങ്കിൽ മറ്റേത് ദേവിപൂജ നടത്തികൊണ്ട് ഇഷ്ടപുരുഷനു വേണ്ടി പ്രാർത്ഥിക്കുന്ന ഗാനമാണ്.

ശംഭോ മഹാദേവാ..🙏🙏🙏

ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്...
21/10/2020

ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം.
സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ് .ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.
ശബരിമല തീർത്ഥാടനംഎന്നത് .തീർത്ഥാടന വേളയിലെ പ്രധാനപ്പെട്ട ഇടമാണ് മാളികപ്പുറത്തെ മണിമണ്ഡപം.
ആ മണിമണ്ഡപത്തിന്റെ പ്രസക്തി എന്തെന്നത് വ്യക്തമായി എല്ലാവരും മനസ്സിലാക്കണം.
സ്വാമി അയ്യപ്പനും മാളികപ്പുറത്തമ്മയും മാളികപ്പുറത്തെ ഗുരുതിയും ,യുക്തിയിൽ ഉറച്ച ഭക്തിയും ഭക്തിയിൽ ഉറച്ച യുക്തിയും ഉണ്ടാവണം എന്ന വിശ്വാസത്തോടെ തയ്യാറാക്കിയ വിവരണം.
കന്നി സ്വാമിമാർ ശബരിമലയിൽ ദർശനത്തിന് വരാത്ത ഒരു കാലമുണ്ടെകിൽ അന്ന് അയ്യപ്പൻ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെന്ന ഒരു കഥ പ്രചാരത്തിലുണ്ട് . അപ്രകാരം കന്നി സ്വാമിമാർ എത്തിയതിന് തെളിവാണ് ശരം കുത്തിയിൽ കാണുന്ന ശരക്കോലുകൾ എന്നും അത് നോക്കി ഉറപ്പാക്കുക ഇല്ലെങ്കിൽ അയ്യപ്പസ്വാമിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ മാളികപ്പുറത്തമ്മ ശരം കുത്തി വരെ മകരം 5 ന് എഴുന്നെള്ളുമെന്നുമുള്ള അബദ്ധമായ കഥ. മനഃപൂർവ്വമായോ അല്ലാതെയോ ഇവിടെ പ്രചരിക്കപ്പെട്ടു പോന്നിട്ടുണ്ട് .
അവിടെ കുന്നുകൂടി കിടക്കുന്ന ശരക്കോലുകൾ കണ്ട് വിവാഹം മുടങ്ങിയ നിരാശയോടെ ദേവി മാളികപ്പുറത്തേയ്‌ക്ക് തിരിച്ചെഴുന്നെള്ളി അടുത്തവർഷം വരെ കാത്തിരിക്കുന്നു എന്നുള്ള തെറ്റിദ്ധാരണയാണ് സത്യത്തേക്കാൾ കൂടുതലായി പ്രചരിക്കപ്പെട്ടിട്ടുള്ളത്.
യഥാർഥത്തിൽ മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം രാജാവിന്റെ പരദേവതയായ
മധുര മീനാക്ഷിയാണ് .ദേവിക്ക് മാതൃഭാവത്തിലുള്ള സ്ഥാനമാണ് നല്കിയിട്ടുള്ളതും .
പിന്നെയാരാണ് മകരം 1 മുതൽ 4 വരെ പതിനെട്ടാം പടിക്കൽ വരെയും മകരം 5 നു ശരം കുത്തിയിലേക്കും എഴുന്നെള്ളുന്നത് ?
മണിമണ്ഡപം എന്ന മഹായോഗപീഠത്തിൽ ജീവ സമാധിയിൽ കുടികൊള്ളുന്ന ആര്യൻ കേരളൻ എന്ന അയ്യപ്പൻ എന്ന അയ്യപ്പസ്വാമിയാണ് ഇപ്രകാരം എഴുന്നെള്ളുന്നത് എന്ന ചരിത്ര സത്യം എത്രപേർക്ക് അറിയാം ?
പതിനെട്ടാം പടിക്കു മുകളിൽ കുടികൊള്ളുന്ന ശ്രീധർമ്മശാസ്താവിനെ കാണുവാൻ അയ്യപ്പസ്വാമി നടത്തുന്ന ഈ എഴുന്നെള്ളത്ത് വിളക്കെഴുന്നെള്ളത്ത് എന്നാണ് അറിയപ്പെടുന്നത്. പാരമ്പര്യമായി റാന്നി കുന്നക്കാട്ട് കുടുംബത്തിലെ അംഗങ്ങൾ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയിൽ നിന്ന് ഉണർത്തിയ ശേഷം മണിമണ്ഡപത്തിൽ കളമെഴുതുകയും തുടർന്ന് മണിമണ്ഡപത്തിൽ നിന്നും വിളക്ക് എഴുന്നള്ളത്തു നടത്തി പതിനെട്ടാം പടിയിൽ നായാട്ടു വിളിക്കു ശേഷം തിരിച്ചു മണിമണ്ഡപത്തിലേക്കു അയ്യപ്പസ്വാമിയെ എഴുന്നെള്ളിച്ച് പൂജക്ക് ശേഷം കളം മായ്ക്കുകയും ചെയ്യുന്നു.
മകരം ഒന്നു മുതൽ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തിൽ വരയ്ക്കുന്നത്. ബാലകൻ, പുലിവാഹനൻ, അമ്പും വില്ലും ധരിച്ച വില്ലാളി വീരൻ, സർവ്വാഭരണഭൂഷിതൻ, ശാസ്താവിൽ വിലയിച്ച് ചിന്മുദ്രാങ്കിതനായ സമാധിസ്ഥൻ എന്നിവയാണത് .
മകരം 1 മുതൽ 4 വരെ അയ്യപ്പൻ ജീവസമാധിയായ മണിമണ്ഡപത്തിൽ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം 5 നു ശരം കുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്ക് എഴുന്നള്ളത്തു ആണ് നടക്കുന്നത്. യഥാർഥത്തിൽ ഈ വിളക്കെഴുന്നെള്ളിപ്പാണ് മകരവിളക്ക് എന്ന് പൗരാണിക കാലം മുതൽ അറിയപ്പെടുന്നത്.
പന്തളം കൊട്ടാരത്തിൽ നിന്ന് ശിരസ്സിൽ ഏറ്റി എഴുന്നെള്ളി എത്തിക്കുന്ന തിരുവാഭരണപ്പെട്ടിയിൽ വീരയോദ്ധാഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ കൊമ്പൻ മീശയുള്ള തിരുമുഖം ആലേഖനം ചെയ്ത തിടമ്പും, അധികാര ചിഹ്നങ്ങളായ തലപ്പാറമല ഉടുമ്പാറമല എന്നിവയുടെ കൊടി അകമ്പടിയോടും കൂടിയാണ് ആണ് വിളക്ക് എഴുന്നള്ളത്ത് നടക്കുന്നത്
മകരം 5 ന് അയ്യപ്പസ്വാമി ശരം കുത്തിയിലേക്കു എഴുന്നള്ളി ഭൂതഗണങ്ങളുമായി തിരിച്ചു എഴുന്നള്ളുന്നു. മുമ്പ് ശബരിമല ഉത്സവകാലം മകരം 1 മുതൽ ആയിരുന്നു. അതിനെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യത്തിനായി സന്നിധാനത്തു നിന്ന് മലദൈവങ്ങൾ. ഭൂതനാഥനായ ഭഗവാന്റെ ഗണങ്ങൾ എന്നിവർ സന്നിധാനത്തു നിന്ന് ശരംകുത്തിയിലേക്ക് ഒഴിഞ്ഞു നിൽക്കും.
ഇവരെ തിരികെ ക്ഷണിച്ചു കൊണ്ട് വന്നാണ് ഗുരുതി നടത്തുന്നത്. ഉപചാരപൂർവ്വമുള്ള ഭൂതഗണങ്ങളുടെ വരവായതിനാൽ വാദ്യമേളങ്ങൾ.തീവെട്ടി ഇവ ഒഴിവാക്കുന്നു . ഇതാണ് മാളികപ്പുറത്തമ്മയുടെ പ്രേമഭംഗത്തിന്റെ അടയാളമായി വിവരിച്ചുകാട്ടുന്നത് .
ഇതിനു ശേഷം മണിമണ്ഡപത്തിനു മുൻപിൽ ചൈതന്യ ശുദ്ധിക്കായി ഗുരുതിയും നടത്തുന്നു.
അയ്യപ്പന്റെ മണിമണ്ഡപത്തിൽ നിന്നുള്ള വിളക്ക് എഴുന്നള്ളത്തു മാളികപ്പുറത്തു നിന്നായതു കൊണ്ട് ഇത് ആദ്യം മാളികപ്പുറം എഴുന്നെള്ളത്ത്എന്നും പിന്നീട് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തു എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. മകരം അഞ്ചിന് പന്തളം രാജാവ് നേരിട്ട് നടത്തുന്ന കളഭാഭിഷേകത്തിനു ശേഷം അവകാശികൾക്ക് നൽകുന്ന സദ്യ "കളഭ സദ്യ"എന്നാണ് അറിയപ്പെടുന്നത് . ഇത് നടക്കാതെപോയ കല്യാണ സദ്യ എന്നും തെറ്റിദ്ധരിക്കപ്പെട്ടു.
ജീവ സമാധിയിൽ നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പസ്വാമി കുടികൊള്ളുന്ന ഇടമായതിനാലാണ് യൗവനയുക്തകളായ സ്ത്രീകൾക്ക് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഉള്ളത്. ജീവസമാധിയെന്നാൽ ചിരഞ്ജീവിയായ അവസ്ഥയാണ്. ആവശ്യമുള്ളപ്പോൾ ഉണർത്താൻ (ഉണരാൻ) സാധിക്കുന്ന ഇവിടെ വർഷത്തിലൊരിക്കൽ ഉണർത്തുന്ന (ഉണരുന്ന) അവസ്ഥയാണ്. മഹാസമാധി അഥവാ നിർവ്വാണാവസ്ഥയല്ല എന്ന് സാരം .
സ്വാമി ശരണം.

അയ്യപ്പ സേവാ സംഘം

*നവരാത്രി പൂജ എന്നാൽ എന്താണ്..?*🌹🌹🌹🌹🌹🌹🌹🌹നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ ,...
15/10/2020

*നവരാത്രി പൂജ എന്നാൽ എന്താണ്..?*
🌹🌹🌹🌹🌹🌹🌹🌹
നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.

പ്രപഞ്ച കാരണിയായ മൂല പ്രകുതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.

ഭൂമിയും' പ്രകൃതിയും, കാടും, കടലും, നദിയും, ഒക്കെ അമ്മയായി കണ്ട ആ ആദി പരാശക്തിയുടെ മക്കളുടെ സ്വയം സമർപ്പിത ദിനങ്ങളാണവ.അമ്മയെ ഭഗവതിയായി കാണാൻ പറഞ്ഞ ഗുരുപരമ്പരകളിലൂടെ ആർജിച്ച അറിവിന്റെ വികാസ പ്രക്രീയ നവീകരിക്കേണ്ട ദിനങ്ങളാണ്.

ഏതെല്ലാം വിദ്യകൾ നാം സ്വായത്തമാക്കിയോ അതെല്ലാം ആ വിദ്യാസരസ്വതിയുടെ ഭാനങ്ങളാണ്. ഏതെല്ലാം കർമ്മങ്ങൾ നാം ചെയ്യുന്നുവോ അവ ആ ശക്തിസ്വരൂപിണിയുടെ അനുഗ്രഹം കൊണ്ടാണ്.

പ്രപഞ്ചത്തിലെ പഞ്ചഭൂതാത്മകമായ ഏത് വസ്തുവിലും ,ശക്തിയിലും ,പ്രാണനിലും എപ്രകാരം ആ അമ്മയുടെ ആദിപരാശക്തിയുടെ ചേതന മറഞ്ഞിരിക്കുന്നുവോ, അതേ ചൈതന്യം അമ്മ സ്ഥാനത്ത് തന്നിലും കുടിയിരിക്കുന്നുവെന്ന മഹനീയ സത്യം സ്വായത്തമാക്കലാണ്. നവരാത്രി കാലത്ത് മനസ്സം ബുദ്ധിയും ചിന്തയുമെല്ലാം സ്വയം ശുചീകരിക്കാൻ നവീകരിക്കാൻ യജ്ഞിക്കേണ്ട ദിനങ്ങളായി മാറ്റാൻ കഴിയണം..

ഈ കാണുന്നതിലെല്ലാം അമ്മയുണ്ട്. അമ്മയില്ലാതൊന്നുമില്ല നവരാത്രിയെ കുറിച്ചു ചില പുണ്യ കാര്യങ്ങൾ കൂടി ഇവിടെ കുറിക്കട്ടെ .

വിദ്യയില്ലെങ്കിൽ മനുഷ്യർ മൃഗതുല്യരാകും. സകല കലകളുടെയും മൂർത്തി ഭാവമാണ് വിദ്യാകരണിയായ മഹാസരസ്വതി. വിദ്യയുടെ ആരാധനയാണ് നവരാത്രി കാലത്ത് നടക്കുന്നത്. മഹാനവമിക്ക് ഉപവാസത്തോടു കൂടി വിദ്യാ വ്യസനികൾ ദേവിയെ പൂജിക്കുന്നു. പൂജവെയ്പ് (ദുർഗ്ഗാഷ്ടമി ), മഹാനവമി, വിജയദശമി ,ഈ മൂന്ന് ദിവസങ്ങൾക്കാണ് വിദ്യാധിദേവതയുടെ ആരാധനയിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കപ്പെട്ടുന്നത് - എല്ലാ തൊഴിൽ കാരും നവരാത്രി കാലത്ത് താന്താങ്ങളുടെ കർമ്മോപകരണങ്ങൾ ഭക്തിയോടെ പൂജിക്കുന്നു
കേരളത്തിൽ മാത്രമല്ല 'ഭാരതഖണ്ഡത്തിലാകെ നവരാത്രി കാലം ദേവി പൂജക്ക് പ്രാധാന്യം കൽപ്പിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്.

വംഗ ദേശത്ത് കാളിയാണ് ആരാധനാമൂർത്തി, മൈസൂരിൽ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. മറ്റു പല ഭാഗത്തും ആയുധപൂജക്കാണ് പ്രാധാന്യം. മൈസൂർ "ദസറ " പേര് കേട്ടതാണ്. വർണശബളമാണ് മൈസൂർ ദസറ .മഹിഷപുരം എന്നായിരുന്നു മൈസൂറിന്റെ പുരാതന നാമം .അതിൽ നിന്നു തന്നെ ദസറയുടെ മാഹാത്മ്യം ഊഹിക്കാം. കേരളത്തിൽ സരസ്വതി പൂജക്കാണ് പ്രാധാന്യം.

ദുർഗ്ഗ എന്ന അഭിധാനത്തോടു കൂടി പരാശക്തി ദേവന്മാരുടെ മുമ്പിൽ പ്രത്യക്ഷമായത് അഷ്ടമി'ക്കാണത്രെ. നവരാത്രിയിലെ എട്ടാം ദിവസമാണിത്. അത് കൊണ്ടു തന്നെ ഈ ദിവസത്തിന് ദുർഗ്ഗാഷ്ടമി എന്നു പേര് വന്നു. ഈ ദിവസമാണ് ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ' മുതലായവ പുജക്ക് വക്കുന്നത്- പൂജവെച്ചാൽ എഴുത്തും വായനവും ഉപകരണങ്ങളുപയോഗിച്ചുള്ള മറ്റു കർമ്മങ്ങളും ദേവി ഉപാസനക്കായി ഒഴിവാക്കുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം.

നവരാത്രി വ്രതം ആദ്യം അനുഷ്ടിച്ചത് അവതാര പുരുഷനായ സാക്ഷാൽ ശ്രീരാമനാണ്. സീതാപഹരണത്തിനു ശേഷം കിഷ്കിന്ധയിൽ വച്ചാണ് ദാശരഥി വ്രതം ആദ്യം തുടങ്ങിയതെന്ന് ദേവി ഭാഗവതത്തിൽ പരാമർശിക്കുന്നുണ്ട്. ആ വ്രതം എല്ലാവരും വരും നാളുകളിൽ അനുഷ്ടിക്കണമെന്ന് നിർബന്ധമാക്കിയത് 'സുദർശൻ '' എന്ന രാജാവായിരുന്നുവത്രെ! പലനാമങ്ങളിലായി സരസ്വതി ദേവിയെ ഭക്തർ ഈ ദിവസങ്ങളിൽ ആരാധിക്കാറുണ്ട്.

വീണാ സരസ്വതി, താണ്ഡവ സരസ്വതി, ഭാരതി, ബ്രാഹ്മി, വാഗീശ്വരി, ഗായത്രി ഇവ ഇതിൽ ചില ഭാവങ്ങളാണ് മയിൽ വാഹനയായും, ഹംസ വാഹനയായും ദേവിയെ പൂജിക്കാറുണ്ട്. നവരാത്രിക്കാലം സംഗീതാർച്ചനക്കാലവുമാണ്. ഓരോ ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ ശ്രീ സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയതാണ് പിൽക്കാലത്ത് ആചാരമായത്.

കേട്ടാലും, കേട്ടാലും മതിവരാത്ത " "പാഹി പർവ്വത നന്ദിനി " എന്ന കീർത്തനം മഹാനവമിക്ക് ചൊല്ലുന്നു. നവരാത്രി മാഹാത്മ്യം എത്ര പറഞ്ഞാലും തീരില്ല. ത്രിമൂർത്തികളും, അവതാര ദേവതകളും ആരാധിച്ച ആ മഹാശക്തിയുടെ മുമ്പിൽ ഈ നവരാത്രി കാലം സ്വയമർപ്പിക്കാം.

നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ പൂജിക്കുന്ന, ആരാധിക്കുന്ന സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത്‌ ദിനങ്ങൾ ആണ്.

പ്രപഞ്ചത്തിലെ ഓരോ അണുവും ഏതു ശക്തിയ്ക്ക് അടിമപ്പെട്ട് ധർമ്മം പാലിക്കുന്നുവോ, ആ പരാശക്തി സ്ത്രീത്വമെന്ന് അറിഞ്ഞ് ആരാധിക്കുന്ന വലിയ സംസ്കാര മഹിമ. ദൈവത്തെ ആണായി മാത്രമല്ല ഇവിടെ കാണുന്നത് '
🙏🔱🙏
ലോകത്ത് മതങ്ങൾ പിറക്കുന്നതിന് മുമ്പേ പ്രപഞ്ചശക്തിയെ അമ്മയെന്ന് വിളിച്ച് പൂജിച്ച പ്രാചീന സംസ്കൃതിയുടെ തുടർച്ചയായി സനാതന സംസ്കൃതിയിലൂടെ ഇന്നും തുടരുന്ന ഗുരുപരമ്പരയ്ക്ക് മുഴുവൻ ആത്മ പ്രണാമം.

13/10/2020

💫
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 13/10/2020*
*ചൊവ്വ*

*🔖 ഉയിർത്തെഴുന്നേൽക്കുക...*

_🍃 *തിരുത്താൻ കഴിയാത്ത തെറ്റുകളല്ല ആരെയും നശിപ്പിച്ചിട്ടുള്ളത്.* തിരുത്താമായിരുന്നിട്ടും തിരുത്താൻ കൂട്ടാക്കാത്ത തെറ്റുകളാണ്..._

_🍂 *തെറ്റിൽ വീഴുന്നത് അർധബോധ പ്രക്രിയയും തിരിച്ചുവരവ് സുബോധ പ്രക്രിയയുമാണ്.* എത്രതവണ വീണു എന്നതിനെക്കാൾ പ്രധാനമാണ് എത്രതവണ എഴുന്നേറ്റു എന്നത്..._

_🍃 *തെറ്റു തിരുത്താൻ നിരന്തര പരിശ്രമവും കഠിനാധ്വാനവും ആവശ്യമാണ്.* തിരുത്തലുകൾ എണ്ണുന്നതിനെക്കാൾ തെറ്റുകൾ എണ്ണാനാണ് ആളുകൾക്കിഷ്ടം..._

_🍂 *തെറ്റുകളെല്ലാം പലപ്പോഴും പരസ്യവും മടക്കയാത്രകളെല്ലാം രഹസ്യവുമായിരിക്കും.* മടങ്ങിവരവിന് ഒരേയൊരു കാരണമേയുള്ളൂ.., ഉയിർത്തെഴുന്നേൽക്കണമെന്ന ഉൾബോധം..._

*💐ശുഭദിനം നേരുന്നു 💐*

💎〰️〰️〰️🔹🔸🔹〰️〰️〰️💎

🙏 🙏

25/05/2020

ശിവനാമങ്ങൾ

1. ശിവന്‍ പഞ്ചരൂപന്‍ ആണ്. ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേര് ഉണ്ടായത്.

2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്. അത് ധരിക്കുന്നതുകൊണ്ട് ശിവന്
ശൂലി എന്ന പേര് ലഭിച്ചു.

3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന് ഭൂതാധിപന്‍ എന്ന പേര് ലഭിച്ചു.

4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനം ചെയ്യുന്നത്. അതിനാല്‍ ശിവന്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു.

5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്. അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍ എന്ന പേരിലും അറിയപ്പെടുന്നു.

6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ്. അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം സര്‍പ്പഭൂഷണന്‍ എന്ന പേരിലും അറിയപെടുന്നു.

7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ്. അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ ജടാധരന്‍ എന്ന പേരിലും അറിയുന്നു.

8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ്. അതിനാല്‍ ഭഗവാന്‍ മുക്കണ്ണന്‍ എന്ന പേരിലും അറിയുന്നു.

9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ഭഗവാന് പതി എന്ന പേര് ലഭിച്ചു.

10. ഭഗവാന്‍ ജ്ഞാനശക്തിക്ക് ആശ്രയമായതിനാല്‍ അദ്ദേഹം മഹേശ്വരന്‍ എന്ന പേരിലും അറിയുന്നു.

11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് ഗിരീശന്‍ എന്ന പേരിലും അറിയപെടുന്നു.

12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത്, അതുകൊണ്ട് ഗംഗാധരന്‍ എന്ന പേരിലും അറിയുന്നു.

13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ ശുക്ലാനുരേതസ്സ് എന്ന പേരിലും അറിയുന്നു.

14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ ക്രതുദ്ധൃംസി എന്ന പേര് ലഭിച്ചു.

15. ആനതോല്‍ ഉടുക്കന്നതിനാല്‍ കൃത്തിവാസസ്സ് എന്ന പേര് ലഭിച്ചു.

16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ ഖണഢപരശു എന്ന പേര് ലഭിച്ചു.

17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ ത്രിംബകന്‍ എന്ന പേരിലും അറിയപെടുന്നു.

18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ പശുപതി എന്ന പേരിലും അറിയുന്നു.

19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍, മംഗളരൂപി എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു.

20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മൃത്യുഞ്ജയന്‍ എന്ന പേരിലും അറിയുന്നു.

21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ വൃഷഭധ്വജന്‍ എന്ന പേര് ലഭിച്ചു.

22. സുഖത്തെ ചെയ്യുന്നതിനാല്‍ ശംഭു എന്ന പേര് ലഭിച്ചു.

23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് നീലകണ്ഠന്‍ എന്ന പേരിലും ഭഗവാന്‍ അറിയുന്നു.

24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ സ്ഥാണു എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു.

25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ ശര്‍വ്വന്‍ എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു.

26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ രുദ്രന്‍ എന്ന പേരിലും അറിയപ്പെടുന്നു.

27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു.
🙏🙏🙏🙏🕉️🕉️🕉️🕉️

21/05/2020

*_ഇന്ദ്രിയ വിഷയങ്ങളിൽ‍ നിന്നും മുക്തി_*
➖➖➖➖➖➖➖➖
ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദു‍ർമ്മാ‍ർഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സർവ്വനാശത്തി‍ൽ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങൾ‍ ആണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തിൽ‍ അഞ്ചു ജീവികളെക്കുറിച്ച് വർ‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തിൽപ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാ‍ൾക്ക്‌ ഇക്കാര്യം ചിന്തിച്ചാ‍ൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാൽ‍ മനുഷ്യൻ‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുർ‍മാ‍ർഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാൽ‍; ഒരു ശബ്ദം കേട്ടാൽ‍; ഒരു ഗന്ധം ലഭിച്ചാ‍ൽ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്‍പർശ സുഖം തേടി അലയുന്ന മനുഷ്യർ‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും അല്ലെ ?

ഇതി‍ൽ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളി‍ൽ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയിൽ‍ നിന്നും നന്മയിലേക്ക് നയിക്കാൻ‍ കഴിഞ്ഞാൽ‍ മനസ്സും ബുദ്ധിയും ആ മാ‍ർഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യൻ ഇന്ദ്രിയ വിഷയങ്ങളിൽ‍ നിന്നും മുക്തി നേടി യോഗയുക്തൻ‍ ആകുവൻ‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാർ‍ഗ്ഗം ?

മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മർഗ്ഗികമായ വിഷയങ്ങളി‍ൽ നിന്നും സന്മാ‍ർഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാർഗ്ഗമാണ് ക്ഷേത്ര ദർശനം. നമ്മുടെ പൂർ‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.

1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദ‍ർശിക്കുന്നത് നമ്മുടെ കണ്ണുകളേയും..

2) ചന്ദനം, ചന്ദനത്തിരി, കർ‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും..

3) പ്രസാദം, തീർത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും..

4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും..

5) ചന്ദനം, ഭസ്മം, തീർത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും...

ലൌകിക, അസന്മ‍ർഗ്ഗിക വിഷയങ്ങളിൽ നിന്നും താൽകാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്ക‍ൽപ്പത്തിൽ‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോ‍ൾ ക്ഷേത്രദർശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനിൽ‍ എല്ലായ്പോഴും വർ‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തിൽ‍ മാത്രമല്ലാതെ സ‍ർവ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സർവവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദർശിച്ച് മനുഷ്യൻ‍ മുക്തനാവുകയും ചെയ്യുന്നു.

Address

Thrissur
680681

Telephone

9567941067

Website

Alerts

Be the first to know and let us send you an email when Karala poojari friend's group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share