Dyfi Tholur

Dyfi Tholur DYFI തോളൂർ മേഖല കമ്മറ്റി

21/08/2026

ഒരു കലയെ കലയായി കാണാൻ സാധിക്കാതെ. തങ്ങളുടെ ലൈംഗീക ദാരിദ്രം തീർക്കുന്ന കോൺഗ്രസ്, ലീഗ് ,ശശികല, അനിൽ നമ്പ്യാർ ടീമുകളോടാണ്,

നിങ്ങളെ ഉപദേശിച്ച് നന്നാക്കാൻ മാത്രമുള്ള ശക്തിയൊന്നുമില്ല,

കാരണം ലോകം കണ്ട വലിയ ലൈഗീക കുറ്റവാളി മാക്കൂട്ടമാണല്ലോ നിങ്ങളുടെ മാതൃകയും ഹീറോയും,

തുടരുക നിങ്ങൾ !:

‘മിസ’ എന്ന നാടകവും കോൺഗ്രസിന്റെ ‘പെൺഹിറ്റ്ലർ’ കാലവും വേണമെങ്കിൽ ഒരു നൂറു വേദികളിൽ പ്രദർശിപ്പിക്കും അതിൽ വേദനകൊണ്ട് പുളയു...
21/08/2026

‘മിസ’ എന്ന നാടകവും കോൺഗ്രസിന്റെ ‘പെൺഹിറ്റ്ലർ’ കാലവും വേണമെങ്കിൽ ഒരു നൂറു വേദികളിൽ പ്രദർശിപ്പിക്കും അതിൽ വേദനകൊണ്ട് പുളയുന്നവരോട് തത്കാലം ആ പണി തുടരാനും പറയും !!

സ്നേഹലത റെഡ്ഢി എന്ന് പേര് ഓർക്കാതെ എങ്ങനെയാണ് ഇന്ത്യ തടവിലാക്കപ്പെട്ട ആ ഇരുണ്ട കാലത്തെ നാമോർക്കുക, വെളിച്ചമുള്ള ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഈ കാലത്തെ ഒരു നൂറു സമരങ്ങൾക്ക്, ചോദ്യങ്ങൾക്ക് ഇന്ധനമുണ്ടാവുക..?

പെൺഹിറ്റ്ലർ എന്ന് എ.കെ.ജി വിശേഷിപ്പിച്ച, ഇന്ത്യൻ ജനാധിപത്യത്തിന് കോൺഗ്രസിന്റെ സർക്കാർ സ്‌പോൺസേർഡ് മരവിപ്പ് വിധിക്കപെട്ട കാലം. 263 മാധ്യമപ്രവർത്തകരുടെ ശബ്ദം ജയിലഴികളിൽ തങ്ങി നിന്ന,തുർഗ്മാൻ ഗേറ്റിലൂടെ ഉരുട്ടിയ ബുൾഡോസറുകൾ ചതച്ചരച്ച നൂറു നൂറു മനുഷ്യരുടെ ജീവിതങ്ങൾ അവരുടെ വിഹ്വലതകൾ മുഴച്ചു നിന്ന, നിർബന്ധിത വന്ധ്യംകരണത്തിൽ നൊന്ത് ഇല്ലാതായ നിസ്സഹായരായ മനുഷ്യരുടെ അതിജീവന നിലവിളികൾ നിറഞ്ഞ നിന്ന,അത്തരമൊരു ഒരു കാലത്തിന്റെ നേർക്ക് പിടിച്ച കണ്ണാടിയായിരുന്നു ‘മിസ’ എന്ന ഡി.വൈ.എഫ്.ഐ സമ്മേളന വേദിയിൽ അവതരിപ്പിക്കപ്പെട്ട നാടകം.
നന്ദന റെഡ്ഢി, സുരേഷ് കുറുപ്പ് ചെയർപേഴ്സൺ പദവിയിലെത്തിയ ആദ്യ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഉൽഘാടകയായിരുന്നു.അടിയന്തിരാവസ്ഥയുടെ ദുരിതങ്ങളെയേറ്റു വാങ്ങിയ സ്നേഹലത റെഡ്ഢിയുടെ മകൾ എത്തുന്നത് തന്നെ കേരളത്തിലെ കോൺഗ്രസിന് സഹിക്കുമായിരുന്നില്ല.കോട്ടയം തിരുന്നക്കര മൈതാനം തിങ്ങി നിറഞ്ഞു.പക്ഷെ നൂറുകണക്കിന് ചുമട്ടു തൊഴിലാളികൾ കൂടെ തീർത്ത സംരക്ഷണത്തിന്റെ നടുവിൽ അന്നത്തെ കേരളം സർവകലാശാല യൂണിയന്റെ ആദ്യ എസ.എഫ്.ഐ ചെയർപേഴ്സൺ സുരേഷ് കുറുപ്പ് തെല്ലും സങ്കോചമില്ലാതെ പറഞ്ഞു ‘തെറ്റായ,ഒരു അനാവശ്യ ശബ്ദ പോലും നന്ദനയ്ക്കു നേരെ ഉണ്ടാവാൻ പാടില്ല’! അങ്ങനെ കേരളം പൊരുതി നിന്ന ഒരിരുണ്ട കാലത്തിനെ ഓർമ്മിപ്പിക്കുമ്പോൾ പൊള്ളുന്നവരോട് ചുരുങ്ങിയ ഭാഷയിൽ പോയി പണി നോക്കാൻ പറയേണ്ടി വരും. ആവശ്യമെങ്കിൽ മിസയും ഇന്ത്യൻ പെൺഹിറ്റ്ലറുടെ കാലവും ഇനിയുമിനിയും ഒരു നൂറു വേദികളിൽ പറയുകയും ചെയ്യും..!

ഇന്ത്യയിലെ അവസാനിക്കാത്ത അടിയന്താവസ്ഥയേ പറ്റി പറയുമ്പോൾ കോൺഗ്രസിനും BJP ക്കും പൊള്ളുന്നത് മനസിലാക്കാം. കേവല സദാചാരബോധം മ...
21/08/2026

ഇന്ത്യയിലെ അവസാനിക്കാത്ത അടിയന്താവസ്ഥയേ പറ്റി പറയുമ്പോൾ കോൺഗ്രസിനും BJP ക്കും പൊള്ളുന്നത് മനസിലാക്കാം. കേവല സദാചാരബോധം മാത്രമല്ല, നാടകം സംസാരിക്കുന്ന വിഷയത്തോടുള്ള രാഷ്ട്രീയ എതിർപ്പ് കൂടിയാണ് അവരുടേത്.

ദീപിക പതുക്കോണിന്റെ കാവി 2 പീസിന് ഐക്യദാർഢ്യ ബഹളം കൊണ്ട് മൂടിയ 'പുരോഗമനകാരികൾ' ഉൾപ്പടെ, ഒരു പ്രതിഷേധ നാടകത്തിന്റെ context ൽ നിന്ന് അടർത്തി മാറ്റി, സ്പടികത്തിലെ പാട്ടും കേറ്റിയിട്ട വിഡിയോ കണ്ട് രസം കൊള്ളുന്നു.. കമ്മ്യുണിസ്റ്റ് വിരുദ്ധ 'പുരോഗമനകാരി'കളെക്കാൾ തരം താഴ്ന്ന ഒരു വിഭാഗം ഉണ്ടോ എന്ന് സംശയമാണ്..

'മിസ' DYFI സമ്മേളന വേദിയിൽ നാളെ വീണ്ടും അരങ്ങേറും.

സ്നേഹലത റെഡ്ഡിയെ ആര്‌ മറന്നാലും കോട്ടയംകാർ അത്ര വേഗം മറക്കില്ല.1978-79 കാലം, കേരള സർവ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ്‌...
21/08/2026

സ്നേഹലത റെഡ്ഡിയെ ആര്‌ മറന്നാലും
കോട്ടയംകാർ അത്ര വേഗം മറക്കില്ല.

1978-79 കാലം, കേരള സർവ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ്‌ എഫ്‌ ഐ ചെയർമാനായി സ: സുരേഷ്‌ കുറുപ്പ്‌ തിരഞ്ഞെടുക്കപ്പെട്ടു തുടർന്ന് കോട്ടയത്ത്‌ വെച്ച്‌ നടന്ന സർവ്വകലാശാല കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത്‌ സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി ആയിരുന്നു.

അന്ന് അടിയന്തിരാവസ്ഥയുടെ പ്രേതം വിട്ടൊഴിയാത്ത കോട്ടയത്തെ കോൺഗ്രസ്സുകാർ പ്രഖ്യാപിച്ചു, നന്ദനയെ കോട്ടയത്ത്‌ കാല്‌ കുത്തിക്കില്ല, പ്രഖ്യാപനം കേട്ട കോട്ടയത്തെ ചുമട്ടുതൊഴിലാളി സഖാക്കൾ നാഗമ്പടത്ത്‌ ഒത്തുകൂടി, തടയാൻ ധൈര്യമുള്ളവർ വരിക എന്ന് വെല്ലുവിളിയോടെ പിന്നാലെ നന്ദന വരികയും ചടങ്ങിൽ പങ്കെടുത്ത്‌ മടങ്ങുകയും ചെയ്തു. അന്ന് മാളത്തിൽ ഒളിച്ച അതേ കോൺഗ്രസ്സിന്റെ പിൻ തലമുറയ്ക്ക്‌ ഇന്നും മിസയെന്നും അടിയന്തിരാവസ്ഥയെന്നും സ്നേഹലത റെഡി എന്നുമൊക്കെ കേൾക്കുമ്പോൾ അസ്വസ്ഥയുണ്ടാകുന്നത്‌ സ്വാഭാവികം .

DYFI സമ്മേളനത്തിൻ്റെ പ്രദർശന വേദിയിൽ അവതരിപ്പിക്കപ്പെട്ട' മിസ' എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിൻ തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. കാരണം ആ നാടകം മുന്നോട്ട്‌ വെയ്ക്കുന്നത്‌ അത്രമേൽ തീഷ്ണമായ ഒരു ചരിത്രമാണ്‌ .

ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അധ്യായമായിരുന്നു 1975-ലെ അടിയന്തരാവസ്ഥ .

കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ്‌ സ്നേഹലതയുടേത്‌. ആ സ്നേഹലതയുടെ കഥയാണ്‌ മിസ എന്ന നാടകം പറയുന്നത്‌.

കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളിൽ നിന്ന്, ആരംഭിച്ച്‌ ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്.

ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ്‌ സ്നേഹലതയുടെ ജീവിതം വരച്ച്‌ കാട്ടുന്ന
' മിസ ' മുന്നോട്ട്‌ വെയ്ക്കുന്നത്‌.

അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത്‌ അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഢനങ്ങളെയാണ്‌ .

കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയ്യേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം ആ സന്ദർഭത്തിൽ ഒന്നും എവിടെയും ചർച്ചയായി കണ്ടില്ല.



കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സഖാവ് പുഷ്പൻ നഗറിൽ പ്രശസ്ത സിനിമാതാരവും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാ...
21/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സഖാവ് പുഷ്പൻ നഗറിൽ പ്രശസ്ത സിനിമാതാരവും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഹിമാഗ്‌ന ഭട്ടാചാര്യ,അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി, ട്രഷറർ സജീവ് കുമാർ,കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ ജെയ്ക് സി തോമസ്,ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ്. കാർത്തിക് തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ജി. സെൽവരാജ്
സ്വാഗതസംഘം ചെയർമാൻ കെ വി അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.

06/08/2026

വീണവരിൽ നിന്നൊരാൾ
എഴുന്നേൽക്കും...
ഇറങ്ങിപ്പോയവരിൽ നിന്നൊരാൾ തിരിച്ചുവരും...
എരിതീയിൽ നിന്നൊരാൾ പൂവായ് ഉണരും...
അതുകൊണ്ട് നമുക്കി പോരാട്ടം അവസാനിപ്പിച്ചുകൂടാ...
ഒന്നിച്ചു ഒറ്റക്കെട്ടായി പ്രവർത്തിക്കാം....

02/08/2026

നമ്മളൊരുമിച്ചു ഇറങ്ങുകയല്ലേ എന്ന വാക്കുകൾ കേട്ടില്ല കേരളം................... എന്നാൽ കേട്ടതോ.....ഇച്ചിരി ബീഫും കൂടി കഴിക്കാം ചിക്കൻ ഇച്ചിരി മുറ്റ എന്ന പുതിയ മുഖ്യന്റെ വാക്കുകൾ.........

22/07/2026

തോളൂർ ഗ്രാമപഞ്ചായത്തിലെ 12,14 വാർഡുകളിൽ ജലജീവൻ മിഷൻ പ്രവർത്തികൾക്കായി വേണ്ടി പൊളിച്ച റോഡുകൾ റീ സ്റ്റോറേഷൻ വർക്കുകൾ 26,27 തീയതികളിൽ നടക്കുന്നുണ്ട് എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ .ഈ പ്രവർത്തികൾക്ക് 2 ദിവസം റോഡുകളിൽ ഗതാഗത നിയത്രണം ഏർപ്പെടുത്തിയാൽ അത് ജനങളുടെ സഞ്ചാര മാർഗം ദുസ്സഹമാക്കും. സ്കൂൾ വിദ്യാർത്ഥികൾ, ആശുപത്രി ആവശ്യങ്ങൾ, മറ്റ് ജോലിക്കാർ തുടങ്ങിയവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെടുത്തുന്ന തിനും തോളൂർ പാലത്തിന്റെ പുനർ നിർമാണം നടക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് പറപ്പൂർ ഭാഗത്തേക്ക് പോകാനുള്ള ഏക ആശ്രയം ഈ റോഡുകൾ മാത്രമാണ്. ഈ മാർഗമുള്ള ഗതാഗത സംവിധാനം പൂർണമായും നിരോധിക്കാതെ ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള മാർഗം ഏർപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തണം എന്നും, ജനങളുടെ ആശങ്ക അകറ്റി വ്യക്തമായ സന്ദേശത്തിലൂടെ നിർദേശം നൽകണമെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡൻ്റ്/സെക്രട്ടറി എന്നിവർക്ക് DYFI തോളൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി

20/07/2026

Address

Thrissur
680552

Website

Alerts

Be the first to know and let us send you an email when Dyfi Tholur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi Tholur:

Shortcuts

Share