19/09/2025
തിരുവനന്തപുരത്ത് നിന്നും വരുന്ന വഴിയാണ് അടുർ ബൈപാസിൽ കടുത്ത മഴയിലും കൈക്കുഞ്ഞുമായി പൊതിച്ചോറ് വിൽക്കുന്ന ആ പെൺകുട്ടിയെ കണ്ടത്,
വൈകിട്ട് മുന്നര മണിയായെങ്കിലും, ഭക്ഷണം കഴിച്ചിട്ട് വരികയായിരുന്നിട്ടും, വണ്ടി ഓവർ ടേക്ക് ചെയ്ത് കടന്ന് പോയിട്ടും ആ കൈക്കുഞ്ഞുമായി റോഡിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ട് വണ്ടി തിരികെ ചെന്ന് അവളുടെ കൈയ്യിൽ ബാക്കിയായിരുന്ന അഞ്ച് പൊതികളും വാങ്ങിച്ചപ്പോൾ എനിക്കാവശ്യമില്ലങ്കിലും വാങ്ങിയതാണെന്നറിഞ്ഞതിനാലാവാം അവളുടെ കണ്ണിൽ സന്തോഷത്തിൻ്റെ രണ്ട് തുള്ളികൾ കാണുവാൻ കഴിഞ്ഞത്,
പേര് ഷഹാന, കോവിഡ് കാലത്ത് ടെക്നോപാർക്കിലെ ജോലി നഷ്ടപ്പെട്ടവൾ, ഒരപകടത്തിൽ പെട്ട് ചീകിത്സയിൽ കഴിയുന്ന ഭർത്താവിനേയും, ഫിക്സ് രോഗിയായ കൈ കുഞ്ഞിൻ്റേയും കാര്യവും, ഇന്നലെ നഷ്ടം വന്ന ഒൻപത് പൊതിചോറിന്റെ കാര്യം പറയുമ്പോഴും അവളുടെ കണ്ണിലെ സങ്കടവും, എൻ്റെ ചോറു പൊതി എല്ലാരും വാങ്ങിയാൽ ഞാനിതൊക്കെ നേരിടുമെന്ന നിശ്ചയദാർഡ്യവും ശ്രദ്ധിച്ചപ്പോൾ വർഷങ്ങൾക്ക് മുൻപ് ജീവിതവഴിയിൽ പകച്ചു നിന്ന പത്തൊൻപത് കാരിയായ എന്നെ തന്നെയാണ് അവളിൽ കാണാനെനിക്ക് കഴിഞ്ഞത്,,
എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ ഷബാന അടൂരിൽ നിന്നും ബൈപാസ് തുടങ്ങി നൂറ് മീറ്റർ കഴിയുമ്പോൾ വലത്ത് സൈഡിലുണ്ടാകും,
ചോറ് പൊതി മാത്രമല്ല,,, കപ്പയും, മീൻ കറിയും, ബിരിയാണിയും ഷബാന നിങ്ങൾക്കായി പകർന്ന് നൽകും, അടുർ വഴിയാത്ര ചെയ്യുന്ന പ്രിയപ്പെട്ടവർ ഷബാനയെ തിരയുമെന്നെനിക്കുറപ്പുണ്ട്,,
കാരണം എരിയുന്ന വയറിൻ്റെ വേദന അറിഞ്ഞവർക്ക് മാത്രമേ മറ്റുള്ളവരുടെ വിശപ്പിൻ്റെ വേദന പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ,,,
അടൂർ വഴി പോകാത്തവർ ഷബാനയെ മറ്റുള്ളവരിലേയ്ക്ക് എത്താൻ ഒന്ന് ഷെയർ ചെയ്ത് കൂടി സഹായിക്കണേ,,