Dynamic Action Thiruvalla

Dynamic Action Thiruvalla Social Organization working with social, cultural, environmental and political movements in India.

വിദ്വേഷ - വിഭജന രാഷ്ട്രീയത്തിനെതിരെ "സഹവര്‍ത്തിത്വ സത്യഗ്രഹം"2026 മാര്‍ച്ച് 29 ഞായര്‍, വൈകു. 3 മുതല്‍ 6 വരെ | ഗുരുവായൂര്...
26/03/2026

വിദ്വേഷ - വിഭജന രാഷ്ട്രീയത്തിനെതിരെ "സഹവര്‍ത്തിത്വ സത്യഗ്രഹം"

2026 മാര്‍ച്ച് 29 ഞായര്‍, വൈകു. 3 മുതല്‍ 6 വരെ | ഗുരുവായൂര്‍ പടിഞ്ഞാറേ നട, പി. കൃഷ്ണപ്പിള്ള സ്‌ക്വയര്‍

പ്രിയരേ,
സംഘപരിവാര്‍ അതിന്റെ വിദ്വേഷ- വിഭജന രാഷ്ട്രീയവുമായി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മറ്റെല്ലായിടങ്ങളിലുമെന്നപോലെ വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനകള്‍ തന്നെയാണ് അവര്‍ ഇവിടെയും പ്രയോഗിക്കുന്നത്.

ഏറ്റവും ഒടുവില്‍ ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന നേതാവുമായ ബി ഗോപാലകൃഷ്ണന്‍, 'പുണ്യ നഗരിയായ ഗുരുവായൂരില്‍ നിന്നും ഇതുവരെ ഒരു ഹിന്ദു എംഎല്‍എ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല' എന്ന പ്രസ്താവനയുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ തികഞ്ഞ ലംഘനവും, കേരളത്തിന്റെ സാമൂഹിക സഹവര്‍ത്തിത്വത്തിന് വിഘാതവുമായ പ്രസ്താവനയാണ് ഇതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് (1931)ല്‍ ജാതി മത ഭേദമെന്യേ എല്ലാവര്‍ക്കും ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് കെ.കേളപ്പന്റെയും ഏകെജിയുടെയും കൃഷ്ണപ്പിള്ളയുടെയും കെ.മാധവന്‍ നായരുടെയും സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെയും നേതൃത്വത്തില്‍ സത്യഗ്രഹം നടന്ന മണ്ണാണ് ഗുരുവായൂരിന്റേത്. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തിന് അടിത്തറയിട്ട ഈ സത്യഹ്രത്തിന്റെ രാഷ്ട്രീയ പ്രാധാന്യമെന്തെന്ന് പോലും തിരിച്ചറിയാന്‍ ബിജെപി നേതൃത്വത്തിനോ അതിന്റെ നേതാവായ ബി ഗോപാലകൃഷ്ണനോ സാധിക്കില്ല.

ബിജെപി നേതാവിന്റെ പ്രസ്താവന കേവലമായ അജ്ഞതയില്‍ നിന്നോ, വ്യക്തിപരമായ ധാര്‍ഷ്ട്യത്തില്‍ നിന്നോ ഉണ്ടായതല്ലെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. സംഘപരിവാര്‍ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന സവര്‍ണ്ണ ബ്രാഹ്‌മണ്യ മൂല്യബോധം തന്നെയാണ് അത്തരമൊരു പ്രസ്താവനയ്ക്ക് ആധാരം. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ തന്നെ മുന്നോട്ടുവന്നതും ഇതിന് ഉദാഹരണമാണ്. അതുകൊണ്ടുതന്നെ, ബിജെപി നേതാവിന്റെ വിലകുറഞ്ഞ ഈ പ്രസ്താവനയ്‌ക്കെതിരെ കൂടുതല്‍ ശക്തമായ പ്രതികരണം ഉണ്ടാകേണ്ടത് പ്രധാനമാണ്.

നാനാജാതി മതസ്ഥര്‍ ഒരുമയിലും സഹവര്‍ത്തിത്വത്തിലൂം ജീവിക്കുന്ന മലയാള മണ്ണില്‍ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം വളരാന്‍ അനുവദിക്കുകയില്ലെന്ന് നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

ഈയൊരു പശ്ചാത്തലത്തിലാണ്, അയിത്തങ്ങള്‍ക്കും അനാചരങ്ങള്‍ക്കും എതിരായി നടത്ത പ്രഖ്യാതമായ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മണ്ണില്‍ വീണ്ടുമൊരു സഹവര്‍ത്തിത്വ സത്യഗ്രഹം നടത്താന്‍ വേക് കേരളം തീരുമാനിച്ചിരിക്കുന്നത്.

2026 മാര്‍ച്ച് 29ന് ഞായറാഴ്ച വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ, ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ (പി.കൃഷ്ണപിള്ള സ്‌ക്വയര്‍) നടക്കുന്ന സത്യഗ്രഹത്തില്‍ പ്രൊഫ. കെ. സച്ചിദാനന്ദന്‍ (കവി), പ്രൊഫ. സാറാ ജോസഫ് (എഴുത്തുകാരി), ഡോ. ഖദീജ മുംതാസ് (എഴുത്തുകാരി), കമല്‍ (സിനിമാ സംവിധായകന്‍), പ്രൊഫ. കെ.പി.ശങ്കരന്‍ (ഗാന്ധിയന്‍ സോഷ്യലിസ്റ്റ്, എഴുത്തുകാരന്‍), ഡോ. കെ.പി.കലാധരന്‍ (സീനിയര്‍ സയന്റിസ്റ്റ്), കെ. അംബുജാക്ഷന്‍ (സാമൂഹ്യ ചിന്തകന്‍), എന്‍. മാധവന്‍ കുട്ടി (സീനിയര്‍ ജേര്‍ണലിസ്റ്റ്), സി.ആര്‍.നീലകണ്ഠന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), പ്രൊഫ. കുസുമം ജോസഫ് (ആക്ടിവിസ്റ്റ്), പ്രൊഫ. സൂസന്‍ ജോണ്‍ (പീസ് ആക്ടിവിസ്റ്റ്), ഷീല ടോമി (നോവലിസ്റ്റ്) തുടങ്ങി നിരവധി പേര്‍ പങ്കാളിയാകുന്നു.

സംഘപരിവാറിന്റെ വിഭജ-വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ശക്തമായ താക്കീതായി ഈ പരിപാടിയെ മാറ്റിത്തീര്‍ക്കുവാന്‍ മുഴുവന്‍ ജനങ്ങളുടെയും സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

(2026 മാര്‍ച്ച് 29ന് വേക് അപ് കേരളം പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തില്‍ നടത്താനിരുന്ന ഭരണഘടനാ ഉത്സവം, ഇതേ ദിവസം, ഇതേ സ്ഥലത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.)

സസ്‌നേഹം,

കെ സച്ചിദാനന്ദൻ
ചെയർപേഴ്സൻ

ശരത് ചേലൂർ
ജനറല്‍ കണ്‍വീനര്‍

വേക് അപ് കേരളം പ്രസ്ഥാനം
9809477058 | 9895207847

സീറോ ടോളറൻസ്- കേരളം (ZeTo):  ലൈംഗികാക്രമണങ്ങളോട് ഒരു വിട്ടു വീഴ്ചയുമില്ല (Zero Tolerance to Sexual Violence- Kerala)ZeTo...
04/03/2026

സീറോ ടോളറൻസ്- കേരളം (ZeTo): ലൈംഗികാക്രമണങ്ങളോട് ഒരു വിട്ടു വീഴ്ചയുമില്ല (Zero Tolerance to Sexual Violence- Kerala)

ZeTo ക്യാമ്പെയ്ൻ ലോഞ്ച്
2026 മാർച്ച് 07, 03PM- 07PM
വഞ്ചി സ്ക്വയർ, എറണാകുളം

സംഘാടനം
ZeTo- സീറോ ടോളറൻസ് ടു സെക്ഷ്വൽ വയലൻസ് ക്യാംപെയിൻ - കേരളം

സുഹൃത്തുക്കളെ,
2026 അന്താരാഷ്ട്ര സ്ത്രീ ദിനത്തോടനുബന്ധിച്ച്
ZeTo (Zero Tolerance to Sexual Violence – Kerala) ക്യാമ്പെയ്ന് ഔപചാരികമായി തുടക്കം കുറിക്കുകയാണ്. സ്ത്രീകൾക്കും ക്വിയർ വ്യക്തികൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന സാമൂഹിക-രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന ജനകീയ മുന്നേറ്റമാണ് ZeTo ക്യാമ്പെയ്ൻ.

കേരളം ഒരു ജനാധിപത്യവും പുരോഗമനവുമായ സമൂഹമാണെന്ന് നാം അഭിമാനിക്കുമ്പോഴും സ്ത്രീകൾക്കും ക്വിയർ വ്യക്തികൾക്കും കുട്ടികൾക്കും സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിൽ ഇപ്പോഴും വലിയ വെല്ലുവിളികൾ നിലനിൽക്കുന്നു. ലൈംഗികാതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; അവ പുരുഷാധിപത്യ സാമൂഹ്യ-രാഷ്ട്രീയ ഘടനകളുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളാണ്. മൗനം പലപ്പോഴും ആക്രമണത്തെ തുടരാൻ ഇടവരുത്തുന്നു. അതിനാൽ ലൈംഗികാതിക്രമങ്ങളോട് സീറോ ടോളറൻസ് എന്ന ഉറച്ച സാമൂഹിക നിലപാട് അനിവാര്യമാണ്.

വിവിധ ഇടങ്ങളിൽ ലൈംഗികാതിക്രമങ്ങൾ അനുഭവിച്ച് അതിജീവിക്കുന്നവരും, ഇത്തരം ആക്രമണങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുന്നവരുമായ എല്ലാ വ്യക്തികളുടേയും സംഘങ്ങളുടേയും ഒത്തുചേരലാണ് ഈ പരിപാടി. അതിജീവിതരോടൊപ്പം നിൽക്കുകയും നീതി ആവശ്യപ്പെടുകയും ലൈംഗികാതിക്രമങ്ങളോട് സീറോ ടോളറൻസ് എന്ന നിലപാട് ശക്തമായി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

സീറോ ടോളറൻസ് എന്നാൽ:
ലൈംഗികാതിക്രമങ്ങളോട് ഒരു വിട്ടുവീഴ്ചയും ഇല്ല
അതിജീവിതരുടെ ശബ്ദം കേൾക്കപ്പെടണം
പരാതികൾക്ക് ഗൗരവമുള്ള പരിഗണന
സമയബന്ധിത അന്വേഷണം
നീതി വൈകാതെ ഉറപ്പാക്കണം
പൊതു ഉത്തരവാദിത്തം ഉറപ്പാക്കണം.

തീയതി
2026 മാർച്ച് 7, ശനിയാഴ്ച
സമയം
വൈകിട്ട് 3PM-07PM
സ്ഥലം
വഞ്ചി സ്ക്വയർ, എറണാകുളം.

ലൈംഗികാതിക്രമങ്ങൾക്ക് എതിരായി ഒരു വിട്ടുവീഴ്ചയുമില്ലെന്ന പ്രഖ്യാപനത്തിൽ നിങ്ങളും പങ്കുചേരുക. അതിജീവിതർക്കൊപ്പം നീതിക്കായി നിലകൊള്ളുക

മൗനത്തോട്
സീറോ ടോളറൻസ്
അനീതിയോട്
സീറോ ടോളറൻസ്
ലൈംഗികാതിക്രമങ്ങളോട്
സീറോ ടോളറൻസ്






കൂടുതൽ വിവരങ്ങൾക്ക്
90489 90540 | 94470 49181
[email protected]

10/12/2025
Celebrating International Fisher Women’s DayJoin the global webinar by WFFP today at 7.30 pm IST to affirm IFWD and kick...
06/11/2025

Celebrating International Fisher Women’s Day

Join the global webinar by WFFP today at 7.30 pm IST to affirm IFWD and kickstart the 5 week campaign…

Date: 6th November 2025
Time: 7.30pm IST

Zoom Link:
https://us02web.zoom.us/j/81253440310
Meeting ID: 812 5344 0310

[Interpretation will be available in: English, Spanish, French, Turkish, Portuguese, Bangla, Bahasa, Malayalam, Tamil, Sinhalese, Hindi, Urdu, Telugu]

Anchored in Struggle, Rising in Solidarity

As you would have come across, the declaration by World Forum of Fisher Peoples (WFFP) about the first ever International Fisherwomen’s Day on 5th November has become historic and we are on our way to successfully get the day recognised globally. Many countries and organisations worldwide have responded positively to the call by WFFP and already did events or made official pronouncements yesterday!

At the heart of our vision is the recognition that fisher women are not marginal contributors but central to the life, culture, and economy of fisheries. Across the globe, women account for over 50% of fishwork — including pre-catch, catch, and post-catch activities. Join us celebrate this vision; let us come together to honour the fisher women; join us to hear the issues faced by the traditional fisher community across the world.

Join us as we celebrate, resolve to collectively strive for justice, dignity and rights for all traditional and sustainable fisher peoples of the world.

Please follow the social media handles for all the updates.

Facebook - https://m.facebook.com/worldfishers/

Instagram - https://www.instagram.com/world_forum_of_fisher_peoples?igsh=MTE3Y2x2MHpwcTRmbQ==

സാമൂഹ്യ പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായ വി ഡി മജീന്ദ്രൻ VD Majeendran   അന്തരിച്ചു. സംസ്കാരം നാളെ 5 മണിക്ക് കൊച്...
04/10/2025

സാമൂഹ്യ പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായ വി ഡി മജീന്ദ്രൻ VD Majeendran അന്തരിച്ചു. സംസ്കാരം നാളെ 5 മണിക്ക് കൊച്ചിയിൽ...

ആദരാഞ്ജലികൾ.... ❤️

Announcing the 8th Smitu Kothari Fellowship 2025!📢The Centre for Financial Accountability (CFA) invites young writers to...
10/08/2025

Announcing the 8th Smitu Kothari Fellowship 2025!📢

The Centre for Financial Accountability (CFA) invites young writers to dive deep into development finance and beyond.

_This year, we will award up to 5 fellowships, each worth Rs 15,000 and lasting two months._

👥 Eligibility:
Open to Indian citizens under 40, writing in English or any Indian language.

🗓️ Last day to apply: 30th August 2025

For more details and to apply, visit:
https://www.cenfa.org/8th-smitu-kothari-fellowship-2025-announcement/

On the 80th anniversary of the Hiroshima and Nagasaki bombings, Friends of the Earth India warns against India’s dangero...
09/08/2025

On the 80th anniversary of the Hiroshima and Nagasaki bombings, Friends of the Earth India warns against India’s dangerous push to expand nuclear power and weaken safety and liability laws.

The statement calls out corporate-driven policies that threaten lives, ecosystems, and Indigenous rights, while diverting funds from safer renewable energy. It demands stronger accountability for suppliers, higher liability caps, public consultation on legal changes, and a halt to new nuclear projects in ecologically sensitive areas.

Read the full statement here:
https://foeindia.net/2025/08/09/remember-hiroshima-nagasaki-resist-nuclear-colonialism-say-no-to-indias-corporate-nuclear-agenda/

ചീമേനിയിൽ അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനം തുടങ്ങി.ആണവനിലയത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം._ ഡോ: സുരേന്ദ്ര ഗഡ...
26/04/2025

ചീമേനിയിൽ അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനം തുടങ്ങി.

ആണവനിലയത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം.

_ ഡോ: സുരേന്ദ്ര ഗഡേക്കർ

ചീമേനി: ആണവനിലയത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ചെർണോബിൽ ദിനത്തിൽ ചീമേനിയിൽ അഖിലേന്ത്യാ ആണവിരുദ്ധ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് ന്യൂക്ലിയർ ഫിസിസിസ്റ്റ് ഡോ: സുരേന്ദ്ര ഗഡേക്കർ പറഞ്ഞു.
1969 ലാണ് ഇന്ത്യയിൽ അദ്ധ്യത്തെ ആണവ നിലയം താരാപ്പൂരിൽ ആരംഭിക്കുന്നത്. ചെറുതും വലുതുമായ നിരവധി പ്ലാൻ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചീമേനിയിലെ ജനങ്ങൾ ഈ പ്ലാൻ്റുകൾ എന്തൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്ന് പഠിക്കണം. രാജസ്ഥാനിൽ ആണവനിലയത്തിന് സമീപം ഞങ്ങൾ നടത്തിയ പഠനത്തിൽ ജനങ്ങൾ രോഗം പേറി ജീവിക്കുന്നതാണ് കണ്ടത്. എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. അപകടമില്ലാത്ത അവസ്ഥയിലും ആണവനിലയങ്ങൾ സുരക്ഷിതമല്ല. ആണവനിലയങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണ് അതതുകാലത്തെ സർക്കാരുകൾ ചെയ്യുന്നത്. അതിൻ്റെ വെളിച്ചത്തിൽ എന്തുകൊണ്ട് ചീമേനിയിൽ ആണവനിലയം ആവശ്യമില്ല എന്ന് ജനങ്ങൾ പ്രഖ്യാപിക്കണം. സർക്കാർ ഒരിക്കലും ഈ പ്രശ്നങ്ങൾ ജനങ്ങളോട് പറയില്ല. ഇപ്പോഴും ആണവനിലയ അവശിഷ്ടങ്ങൾ എന്ത് ചെയ്യണം എന്ന് സർക്കാരിന് അറിയില്ല. പെരിങ്ങോം ആണവനിലയത്തെ ഇല്ലാതാക്കിയ സമരാനുഭവത്തിൽ നിന്നും ചീമേനിയിലെ ജനങ്ങൾ പാഠം പഠിക്കുകയും ആണവനിലയത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ആണവവിരുദ്ധ ജനജാഗ്രതാ സമിതി ചെയർമാൻ ഡോ: ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കൂടംകുളം സമരനായകൻ ഡോ: എസ്.പി.ഉദയകുമാർ ചെർണോബിൽ ആണവദുരന്തത്തെ അനുസ്മരിച്ച് സംസാരിച്ചു. കാലാവസ്ഥാ _ ഊർജ വിദഗ്ധൻ സൗമ്യ ദത്ത മുഖ്യഭാഷണം നടത്തി. ട്രാൻസിഷൻ സ്റ്റഡീസ് പ്രസിദ്ധീകരിച്ച രണ്ടാം ആണവ ദുസ്വപ്നം എന്ന പുസ്തകം ഡോ: സുരേന്ദ്ര ഗഡെക്കർ വി. കെ. രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു. ഡോ : സ്മിത പി.കുമാർ പുസ്തകത്തിൻ്റെ ഉള്ളടക്കത്തക്കുറിച്ച് സംസാരിച്ചു. മീര സംഘമിത്ര, സി. ആർ.നീലകണ്ഠൻ, ഡോ: എ. കെ.രാമകൃഷ്ണൻ, ഗബ്രിയേൽ ദിത്രിച്ച്, കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വൈശാലി പാട്ടീൽ, പ്രൊഫ: ശൈലേന്ദ്ര ബൂര, മുത്തുകൃഷ്ണൻ ചെന്നൈ, പി. എൻ.സനാതനൻ, വി. ടി. പത്മനാഭൻ, ഡോ: ശ്രീകുമാർ, ടി. പി. പദ്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.
ആണവവിരുദ്ധ ജനജാഗ്രതാ സമിതി കൺവീനർ കെ. എം.ദാമോദരൻ സ്വാഗതം പറഞ്ഞു. സുഭാഷ് ചീമേനി നന്ദി പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഡോ. സൗമ്യ ദത്ത,ഡോ.സാഗർ ധാര, ഡോ.എസ്.പി ഉദയകുമാർ, മുൻ കേന്ദ്ര ഊർജ വകുപ്പ് സെക്രട്ടറി ഇ.എ.എസ് ശർമ്മ, ഡോ.എം.വി രമണ, ഡോ: ശ്രീകുമാർ എന്നിവർ വിവിധ സെഷനുകളിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ചീമേനിയിലെ നിർദ്ദിഷ്ട ആണവനിലയ പദ്ധതി ഉപേക്ഷിക്കുക , ആണവ അപകടബാധ്യതാനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം കേന്ദ്ര ഗവർമെൻറ് ഉപേക്ഷിക്കുക, സ്വകാര്യ ആണവ നിലയ സ്ഥാപനത്തിനായി കേന്ദ്ര ഗവൺമെൻറ് അനുവദിച്ച ബജറ്റ് വിഹിതം റദ്ദാക്കുക, കേരളത്തിൽ ആണവനിലയം സ്ഥാപിക്കില്ലെന്ന് സംസ്ഥാന ഗവൺമെൻറ് അസന്നിഗ്ധമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ചീമേനിയിൽ സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ഏപ്രിൽ 27 ന് വൈകുന്നേരം 5 മണിക്ക്ചീമേനി ടൗണിൽ പൊതുയോഗം നടക്കും. സ്വാഗത സംഘം ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷത വഹിക്കും. ഡോ: സുരേന്ദ്ര ഗഡേക്കർ, സൗമ്യ ദത്ത, ആണവവിരുദ്ധ ജനജാഗ്രത സമിതി കൺവീനർ എൻ.സുബ്രഹ്മണ്യൻ എന്നിവർ സംസാരിക്കും.

ആണവ വിരുദ്ധ ജനകീയ ജാഗ്രതാ സമിതി

https://www.facebook.com/share/p/17cx4SQqpe/

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM), കേരളം | സംസ്ഥാന കൺവെൻഷൻ 2025 | ഫെബ്രുവരി 23, ഞായറാഴ്ച രാവിലെ 10AM | @ ഫാത്തിമ ...
21/02/2025

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM), കേരളം | സംസ്ഥാന കൺവെൻഷൻ 2025 | ഫെബ്രുവരി 23, ഞായറാഴ്ച രാവിലെ 10AM | @ ഫാത്തിമ ഓഡിറ്റോറിയം, SN പുരം, ആലുവ

നോട്ടീസ്

സുഹൃത്തേ,
സ്വതന്ത്ര ഇന്ത്യ പിന്തുടർന്നു വന്നിരുന്ന സാമൂഹിക - സാമ്പത്തിക നയസമീപനങ്ങളിൽ സമൂലമായ മാറ്റം വരികയും ആഗോളവത്കരണത്തിൻ്റെ പാതയിൽ രാജ്യം സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തിലാണ് സാമൂഹികവും സാമ്പത്തികവുമായ നീതി മനുഷ്യാവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം(NAPM) രൂപീകരിക്കപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലുമുള്ള വിശ്വാസം ഉയർത്തിപ്പിടിക്കുന്നവരുടെ കൂട്ടായ്മയായി ആരംഭിച്ച NAPM പ്രവർത്തനമാരംഭിച്ചിട്ട് മുപ്പത് വർഷം പിന്നിടുകയാണ്.

പതിനെട്ടാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ വ്യാവസായിക വിപ്ലവത്തിൻ്റെ തുടർച്ചയായി വളർന്നു വന്ന ആധുനിക നാഗരികതയുടെ വികസന സങ്കൽപ്പങ്ങളാണ് ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പിന്തുടരുന്നത്. അതിൽ ക്യാപ്പിറ്റലിസമെന്നോ, കമ്യൂണിസമെന്നോ, ലിബറലിസമെന്നോ, തിയോക്രാറ്റിക് എന്നോ ഉള്ള വ്യത്യാസമില്ല. നാം അഭിമുഖീകരിക്കുന്നത് ആധുനിക നാഗരികതയുടെ അനിവാര്യമായ ദൂഷ്യവശങ്ങളാണെന്നും മുഴുവൻ മനുഷ്യരാശിയുടേയും ജീവജാലങ്ങളുടേയും നിലനിൽപ്പും വളർച്ചയും പരിഗണിക്കപ്പെടുന്ന ഒരു പുതിയ നാഗരികതയ്ക്കു മാത്രമേ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നുമുള്ള തിരിച്ചറിവാണ് NAPM മുന്നോട്ടുവെക്കുന്നത്. ഗാന്ധി, മാർക്സ്, അംബേദ്കർ, ലോഹ്യ, ജെ പി തുടങ്ങിയ രാഷ്ട്രീയ ദാർശനികരുടെയും ബസവൻ, മഹാത്മാ ഫൂലേ, നാരായണ ഗുരു തുടങ്ങിയ നവോത്ഥാന നായകരുടേയും ചിന്തകളിൽ നിന്ന് ആവശ്യമായ ഊർജ്ജം സ്വീകരിച്ചാണ് NAPM പ്രവർത്തിച്ചു വരുന്നത്.

നമ്മുടെ രാജ്യം ഇന്നു നേരിടുന്ന പ്രതിസന്ധി ബഹുസ്വരതയെ അംഗീകരിക്കാത്ത ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാത്ത രാഷ്ട്രീയ പാർട്ടികളാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം കൈയ്യാളുന്നത് എന്നതുകൂടിയാണ്. അവർ അധികാരത്തിലെത്തുന്നതിന് ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയും അധികാരത്തിലെത്തിയാൽ ജനാധിപത്യമൂല്യങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. കോർപ്പറേറ്റുകളുടെ സാമ്പത്തിക താത്പര്യങ്ങൾക്കനുസൃതമായ വികസന പദ്ധതികൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിൻ്റേയും പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാറിൻ്റെയും സ്വപ്ന പദ്ധതികളായി മാറുന്നുവെന്ന സാഹചര്യം നമ്മുടെ സ്വാതന്ത്ര്യം എത്രമാത്രം അപകടത്തിലാണെന്നതിന് സാക്ഷ്യമാണ്. ഉദാഹരണത്തിന് മോദിയുടെ സ്വപ്ന പദ്ധതിയായ അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും പിണറായിയുടെ സിൽവർ ലൈൻ പദ്ധതിയും എടുക്കാം. രണ്ടിന് പിറകിലും ഒരേ സാമ്പത്തിക ഏജൻസിയും സാങ്കേതിക സഹായികളുമാണ്. ഇവയുടെ DPR കൾ തമ്മിലുള്ള സാമ്യം അത്ഭുതാവഹമാണ്. വലിയ തമാശ മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ പിണറായിയുടെ പാർട്ടിയും പിണറായിയുടെ കെ റെയിൽ പദ്ധതിയെ മോദിയുടെ പാർട്ടിയും എതിർക്കുന്നുവെന്നതാണ്. ആണവനിലയങ്ങളുടെ കാര്യത്തിലും ഇതേ വൈരുദ്ധ്യം കാണാം. വിസ്താര ഭയത്താൽ കൂടുതൽ വിശദീകരിക്കുന്നില്ല.

സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച മതസാഹോദര്യം, സാമൂഹിക നീതി, ലിംഗനീതി, ഫെഡറലിസം തുടങ്ങിയ മഹത്തായ ആശയങ്ങൾ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങൾ നിരന്തരം നിഷേധിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഭരണഘടനാ മൂല്യങ്ങളിലും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലും പ്രകൃതി സൗഹൃദമായ വികസന കാഴ്ചപ്പാടിലും ഉറച്ചു വിശ്വസിക്കുന്നവരുടെ ഒരു ഐക്യവേദി രൂപപ്പെടേണ്ടതുണ്ട്. ബഹുസ്വരതയാണ് ജനാധിപത്യം എന്ന് അംഗീകരിക്കുന്ന വ്യക്തികളേയും വ്യത്യസ്ത സംഘടനകളേയും ഒരുമിച്ചു നിർത്തുന്ന ഒരു Umbrella Organisation എന്ന നിലയിൽ NAPM ൽ നമുക്ക് ഒരുമിച്ച് അണിനിരക്കാം.

NAPM ൻ്റെ ദേശീയ സമ്മേളനം 2025 മാർച്ച് 1 മുതൽ 4 വരെ ഹൈദരാബാദിൽ വെച്ച് നടക്കുകയാണ്. കേരളമടക്കം ഇന്ത്യയാകെ നടക്കുന്ന ജനകീയ സമര സംഘടനകളുടെയും നവ നിർമ്മാണ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രതിനിധികൾ അവിടെ സമ്മേളിച്ച് ദേശീയ തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഇതിൻ്റെ മുന്നോടിയായി കേരള NAPM ന്റെ സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 23ന് ആലുവയിൽ വെച്ചു നടക്കുന്നു. കേരളത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ നടന്ന എല്ലാ പ്രധാനപ്പെട്ട പോരാട്ടങ്ങളിലും NAPM ൻ്റെ സജീവ പങ്കാളിത്തമുണ്ടായിട്ടുണ്ട്. മേധാ പട്കർ അടക്കമുള്ള NAPM ൻ്റെ ദേശീയ നേതാക്കൾ ഈ സമരങ്ങളിൽ നേരിട്ട് എത്തിയിട്ടുമുണ്ട്. അതു കൊണ്ടു തന്നെ പ്രസ്ഥാനത്തിൻ്റെ ഭാവി പ്രവർത്തനങ്ങളിൽ ഭാഗവാക്കാവാനുള്ള ഈ അവസരം കേരളത്തിലെ ജനകീയ സമര പ്രസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിലെ എല്ലാ ജനകീയ സമരസംഘടനകളുടെ പ്രതിനിധികളും ദേശീയ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

2025 ഫെബ്രുവരി 23 ഞായറാഴ്ച, രാവിലെ 10AM ന് ആലുവ SN പുരം ഫാത്തിമ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് ഭാവി കാര്യങ്ങൾ നമുക്ക് കൂട്ടായി ആലോചിക്കാം. പ്രസ്തുത സമ്മേളനത്തിലും നിങ്ങൾ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രതിനിധിയായോ / വ്യക്തി എന്ന നിലയിലോ താങ്കളുടെ പങ്കാളിത്തം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാഭിവാദ്യങ്ങളോടെ
അഭിവാദ്യങ്ങളോടെ...
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിനു വേണ്ടി...

ശരത് ചേലൂർ
സംസ്ഥാന കോർഡിനേറ്റർ

അഡ്വ. സി ആർ നീലകണ്ഠൻ
ദേശീയ കൺവീനർ

സംസ്ഥാന കൺവീനർമാർ
എസ് പി രവി | വിജയരാഘവൻ ചേലിയ | വിളയോടി വേണുഗോപാൽ | സണ്ണി പൈകട | കുസുമം ജോസഫ് | വിനോദ് കോശി | ജോർജ്ജ് ജേക്കബ് | ജോൺ പെരുവന്താനം | അഡ്വ. അനീഷ് ലൂക്കോസ് | ലൈല റഷീദ് | അഡ്വ. ജോർജ്ജ്കുട്ടി കടപ്ലാക്കൽ | ജിയോ ജോസ് | വി ഡി മജീന്ദ്രൻ.

കൂടുതൽ വിവരങ്ങൾക്ക്
9809477058 | 9446496332

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM), കേരളം | സംസ്ഥാന കൺവെൻഷൻ 2025 | ഫെബ്രുവരി 23 | @ YMCA, തോട്ടുമുഖം, ആലുവനോട്ടീസ്...
12/02/2025

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM), കേരളം | സംസ്ഥാന കൺവെൻഷൻ 2025 | ഫെബ്രുവരി 23 | @ YMCA, തോട്ടുമുഖം, ആലുവ

നോട്ടീസ്

സുഹൃത്തേ,
സ്വതന്ത്ര ഇന്ത്യ പിന്തുടർന്നു വന്നിരുന്ന സാമൂഹിക - സാമ്പത്തിക നയസമീപനങ്ങളിൽ സമൂലമായ മാറ്റം വരികയും ആഗോളവത്കരണത്തിൻ്റെ പാതയിൽ രാജ്യം സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തിലാണ് സാമൂഹികവും സാമ്പത്തികവുമായ നീതി മനുഷ്യാവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം(NAPM) രൂപീകരിക്കപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലുമുള്ള വിശ്വാസം ഉയർത്തിപ്പിടിക്കുന്നവരുടെ കൂട്ടായ്മയായി ആരംഭിച്ച NAPM പ്രവർത്തനമാരംഭിച്ചിട്ട് മുപ്പത് വർഷം പിന്നിടുകയാണ്.

പതിനെട്ടാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ വ്യാവസായിക വിപ്ലവത്തിൻ്റെ തുടർച്ചയായി വളർന്നു വന്ന ആധുനിക നാഗരികതയുടെ വികസന സങ്കൽപ്പങ്ങളാണ് ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പിന്തുടരുന്നത്. അതിൽ ക്യാപ്പിറ്റലിസമെന്നോ, കമ്യൂണിസമെന്നോ, ലിബറലിസമെന്നോ, തിയോക്രാറ്റിക് എന്നോ ഉള്ള വ്യത്യാസമില്ല. നാം അഭിമുഖീകരിക്കുന്നത് ആധുനിക നാഗരികതയുടെ അനിവാര്യമായ ദൂഷ്യവശങ്ങളാണെന്നും മുഴുവൻ മനുഷ്യരാശിയുടേയും ജീവജാലങ്ങളുടേയും നിലനിൽപ്പും വളർച്ചയും പരിഗണിക്കപ്പെടുന്ന ഒരു പുതിയ നാഗരികതയ്ക്കു മാത്രമേ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നുമുള്ള തിരിച്ചറിവാണ് NAPM മുന്നോട്ടുവെക്കുന്നത്. ഗാന്ധി, മാർക്സ്, അംബേദ്കർ, ലോഹ്യ, ജെ പി തുടങ്ങിയ രാഷ്ട്രീയ ദാർശനികരുടെയും ബസവൻ, മഹാത്മാ ഫൂലേ, നാരായണ ഗുരു തുടങ്ങിയ നവോത്ഥാന നായകരുടേയും ചിന്തകളിൽ നിന്ന് ആവശ്യമായ ഊർജ്ജം സ്വീകരിച്ചാണ് NAPM പ്രവർത്തിച്ചു വരുന്നത്.

നമ്മുടെ രാജ്യം ഇന്നു നേരിടുന്ന പ്രതിസന്ധി ബഹുസ്വരതയെ അംഗീകരിക്കാത്ത ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാത്ത രാഷ്ട്രീയ പാർട്ടികളാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം കൈയ്യാളുന്നത് എന്നതുകൂടിയാണ്. അവർ അധികാരത്തിലെത്തുന്നതിന് ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയും അധികാരത്തിലെത്തിയാൽ ജനാധിപത്യമൂല്യങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. കോർപ്പറേറ്റുകളുടെ സാമ്പത്തിക താത്പര്യങ്ങൾക്കനുസൃതമായ വികസന പദ്ധതികൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിൻ്റേയും പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാറിൻ്റെയും സ്വപ്ന പദ്ധതികളായി മാറുന്നുവെന്ന സാഹചര്യം നമ്മുടെ സ്വാതന്ത്ര്യം എത്രമാത്രം അപകടത്തിലാണെന്നതിന് സാക്ഷ്യമാണ്. ഉദാഹരണത്തിന് മോദിയുടെ സ്വപ്ന പദ്ധതിയായ അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും പിണറായിയുടെ സിൽവർ ലൈൻ പദ്ധതിയും എടുക്കാം. രണ്ടിന് പിറകിലും ഒരേ സാമ്പത്തിക ഏജൻസിയും സാങ്കേതിക സഹായികളുമാണ്. ഇവയുടെ DPR കൾ തമ്മിലുള്ള സാമ്യം അത്ഭുതാവഹമാണ്. വലിയ തമാശ മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ പിണറായിയുടെ പാർട്ടിയും പിണറായിയുടെ കെ റെയിൽ പദ്ധതിയെ മോദിയുടെ പാർട്ടിയും എതിർക്കുന്നുവെന്നതാണ്. ആണവനിലയങ്ങളുടെ കാര്യത്തിലും ഇതേ വൈരുദ്ധ്യം കാണാം. വിസ്താര ഭയത്താൽ കൂടുതൽ വിശദീകരിക്കുന്നില്ല.

സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച മതസാഹോദര്യം, സാമൂഹിക നീതി, ലിംഗനീതി, ഫെഡറലിസം തുടങ്ങിയ മഹത്തായ ആശയങ്ങൾ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങൾ നിരന്തരം നിഷേധിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഭരണഘടനാ മൂല്യങ്ങളിലും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലും പ്രകൃതി സൗഹൃദമായ വികസന കാഴ്ചപ്പാടിലും ഉറച്ചു വിശ്വസിക്കുന്നവരുടെ ഒരു ഐക്യവേദി രൂപപ്പെടേണ്ടതുണ്ട്. ബഹുസ്വരതയാണ് ജനാധിപത്യം എന്ന് അംഗീകരിക്കുന്ന വ്യക്തികളേയും വ്യത്യസ്ത സംഘടനകളേയും ഒരുമിച്ചു നിർത്തുന്ന ഒരു Umbrella Organisation എന്ന നിലയിൽ NAPM ൽ നമുക്ക് ഒരുമിച്ച് അണിനിരക്കാം.

NAPM ൻ്റെ ദേശീയ സമ്മേളനം 2025 മാർച്ച് 1 മുതൽ 4 വരെ ഹൈദരാബാദിൽ വെച്ച് നടക്കുകയാണ്. കേരളമടക്കം ഇന്ത്യയാകെ നടക്കുന്ന ജനകീയ സമര സംഘടനകളുടെയും നവ നിർമ്മാണ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രതിനിധികൾ അവിടെ സമ്മേളിച്ച് ദേശീയ തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഇതിൻ്റെ മുന്നോടിയായി കേരള NAPM ന്റെ സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 23ന് ആലുവയിൽ വെച്ചു നടക്കുന്നു. കേരളത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ നടന്ന എല്ലാ പ്രധാനപ്പെട്ട പോരാട്ടങ്ങളിലും NAPM ൻ്റെ സജീവ പങ്കാളിത്തമുണ്ടായിട്ടുണ്ട്. മേധാ പട്കർ അടക്കമുള്ള NAPM ൻ്റെ ദേശീയ നേതാക്കൾ ഈ സമരങ്ങളിൽ നേരിട്ട് എത്തിയിട്ടുമുണ്ട്. അതു കൊണ്ടു തന്നെ പ്രസ്ഥാനത്തിൻ്റെ ഭാവി പ്രവർത്തനങ്ങളിൽ ഭാഗവാക്കാവാനുള്ള ഈ അവസരം കേരളത്തിലെ ജനകീയ സമര പ്രസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിലെ എല്ലാ ജനകീയ സമരസംഘടനകളുടെ പ്രതിനിധികളും ദേശീയ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

2025 ഫെബ്രുവരി 23ന് ആലുവ വൈഎംസിഎ യിൽ വെച്ചു നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് ഭാവി കാര്യങ്ങൾ നമുക്ക് കൂട്ടായി ആലോചിക്കാം. പ്രസ്തുത സമ്മേളനത്തിലും നിങ്ങൾ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രതിനിധിയായോ / വ്യക്തി എന്ന നിലയിലോ താങ്കളുടെ പങ്കാളിത്തം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാഭിവാദ്യങ്ങളോടെ
അഭിവാദ്യങ്ങളോടെ...
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിനു വേണ്ടി...

ശരത് ചേലൂർ
സംസ്ഥാന കോർഡിനേറ്റർ

അഡ്വ. സി ആർ നീലകണ്ഠൻ
ദേശീയ കൺവീനർ

സംസ്ഥാന കൺവീനർമാർ
എസ് പി രവി | വിജയരാഘവൻ ചേലിയ | വിളയോടി വേണുഗോപാൽ | സണ്ണി പൈകട | കുസുമം ജോസഫ് | വിനോദ് കോശി | ജോർജ്ജ് ജേക്കബ് | ജോൺ പെരുവന്താനം | അഡ്വ. അനീഷ് ലൂക്കോസ് | ലൈല റഷീദ് | അഡ്വ. ജോർജ്ജ്കുട്ടി കടപ്ലാക്കൽ | ജിയോ ജോസ് | വി ഡി മജീന്ദ്രൻ.

കൂടുതൽ വിവരങ്ങൾക്ക്
9809477058 | 9446496332

Address

Dynamic Action
Thiruvalla
689105

Telephone

+919809477058

Website

Alerts

Be the first to know and let us send you an email when Dynamic Action Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dynamic Action Thiruvalla:

Share