11/01/2026
വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം
അത്തിമരത്തിന് ജൈവചികിത്സ നൽകി.
ദേവീപ്രതിഷ്‌ഠ കുടികൊള്ളുന്ന മരത്തിനു ചികിത്സ നൽകിയത് ഡോ.വി.അഭിലാഷിൻ്റെ നേതൃത്വത്തിൽ
വടക്കന്തറ തിരുപു രായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ പ്രതിഷ്ഠ കുടികൊ ള്ളുന്ന അത്തിമരത്തിന്റെ ദീര് ഘായുസ്സിനു ജൈവ ചികിത്സ നൽകി ക്ഷേത്രം അധികൃതരും നവീകരണ കലശ കമ്മിറ്റിയും.
മേയ് 20നു നടക്കുന്ന പു നപ്രതിഷ്‌ഠാ നവീകരണ കൂംഭാഭിഷേകത്തിന്റെ ഭാഗമായാണ് അത്തിമരത്തിന്റെ കേടുപാടുകൾ തീർത്തു പുതുവളർച്ചയ്ക്കു
ചികിത്സ നടത്തിയത്.
പാലക്കാട് സ്വദേശിയും കാർഷിക മേഖലയിലെ സംരഭകനും കൺസൽറ്റന്റും വൃക്ഷ ചികിത്സകനുമായ ഡോ.വി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള ചികിത്സയ്ക്കു ശേഷം മരത്തിൽ പുതു
തളിരുകളടക്കം വന്നു തുടങ്ങി.
അതിജീവന ശേഷിയുള്ള വൃക്ഷം കൂടിയാണ് അത്തിമരം
മൂന്നുഘട്ടമായാണ് വ്യക്ഷത്തിനു ചികിത്സ നൽകിയത്. ആദ്യം മരത്തിനു സമീപത്തുള്ള സിമന്റ് നിർമിതി കൾ പൊളിച്ചു കളഞ്ഞു സ്വാഭാവിക വളർച്ചയ്ക്ക് ആക്കം കൂട്ടി. ഒപ്പം ജൈവ ചികിത്സയിലൂടെ വേരുകളുടെ വളർച്ച ഉത്തേജിപ്പിച്ചു മണ്ണിനെ പുഷ്‌ടിപ്പെടുത്തി.
വേപ്പെണ്ണ മിശ്രിതം, വേപ്പിൻ പിണ്ണാക്ക്, ചകിരി ച്ചോറ്, ജൈവ കുമിൾ നാശിനി ഉൾപ്പെടെ ഉപ യോഗിച്ചുള്ള
ചികിത്സയ്ക്ക് ഫലം കണ്ടു തുടങ്ങി. சுனணி ஜனணிர் ഇത്തിൾ കണ്ണി ഉൾപ്പെടെ നീക്കി ഇലകൾ പുഷ്ടിപ്പെടുത്താനും സമാനരീതിയിൽ
ചികിത്സ നൽകി.
ക്ഷേത്രത്തിനു നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അത്രത്തോളം പഴ ക്കമുണ്ട് ശ്രീകോവിലിന് ഉള്ളി ലെ അത്തിമരത്തിനും അപാരമായി ഓക്സിജൻ പുറത്തുവിടാൻ ശേഷിയുള്ള മരം കൂടിയാണിത്.
ഡോ.വി.അഭിലാഷിന്റെ നേത്യ ത്വത്തിൽ നേരത്തെ ആൽമരങ്ങളടക്കം സമാന ചികിത്സ നൽകി യിരുന്നെങ്കിലും ക്ഷേത്ര പ്രതിഷ്‌ഠയോടു ചേർന്നുള്ള മരത്തിനു ചികിത്സ നൽകാൻ സാധിച്ചതു നിയോഗമെന്ന് അദ്ദേഹം പറഞ്ഞു.
നവീകരണ കലശക്കമ്മിറ്റി പ്രസിഡന്റ് കെ.സുധീർ, സെക്രട്ട റി പി.കണ്ണൻകുട്ടി, ക്ഷേത്രം മാ നേജിങ് ട്രസ്‌റ്റി പി.അച്യുതാനന്ദൻ, ട്രസ്‌റ്റിമാരായ കെ.രഘു, എസ്.രവിചന്ദ്രൻ, എക്സിക്യൂട്ടി വ് ഓഫിസർ കെ.ശശികാന്ത്
എന്നിവരുടെ നേതൃത്വത്തിലായി
രുന്നു നടപടികൾ. മലബാർ ദേവസ്വം ബോർഡ് പാലക്കാട് കമ്മിറ്റി ചെയർമാൻ എം.ദണ്ഡപാണിയും
നവീകരണത്തിന്റെ ഭാഗ ക്ഷേത്രത്തിലെത്തിയിരുന്നു.
കടപ്പാട് .:
മലയാള മനോരമ,
ക്ഷേത്രം മാനേജിങ് ട്രസ്റ്റി
ശ്രീ അച്ചുതാനന്ദൻ .