21/01/2015
ഒരു കാലത്ത് കേരളത്തിലും, ഇന്ത്യയിലാകമാനവും സ്ഥിരതയുള്ള നെറ്റ് വര്‍ക്കും,ഗുണമേന്മയുള്ള സേവനങ്ങളാലും, ഏറ്റവും നല്ല ഫോണ്‍ നെറ്റ് വര്‍ക്ക് ദാതാക്കളായിരുന്ന ബിഎസ്എന്‍എല്‍നെയും അകാലമരണത്തിലേയ്ക്ക് സര്‍ക്കാര്‍ നയിക്കുന്നത് റിലയന്‍സ് അടക്കമുള്ള കുത്തകള്‍ക്കായി തന്നെ. ബിഎസ്എന്‍എല്‍ നെ മനപൂര്‍വ്വം തകര്‍ച്ചയിലേക്ക് സര്‍ക്കാര്‍ നയിക്കുന്നത് കുത്തകളുടെ താല്‍പര്യപ്രകാരമെന്നു നിരീക്ഷകര്‍. എസ്ബിഐ ക്ക് പിന്നാലെ ബിഎസ്എന്‍ലിനെയും റിലയന്‍സിനു സ്വ.കാര്യവത്കരിക്കാനായി നിര്‍ബന്ധിത നഷ്ട്ടത്തിലേയ്ക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍.
ബി.എസ്.എന്‍.എല്‍ ന്‍റെ കാര്യവത്കരണത്തെക്കുറിച്ചും സ്വത്തുക്കള്‍ മറ്റൊരു കമ്പനിക്ക്കൈമാറുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ടവറുകളും എക്‌സ്‌ചേഞ്ചുകളും ഔട്ട്‌സോഴ്‌സ് ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കിത്തുടങ്ങിയെന്ന് യൂണിയനുകള്‍ ആക്ഷേപിക്കുന്നു. കമ്പനി രക്ഷപ്പെടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടണമെന്ന അഭിപ്രായവുമുണ്ട്.ജീവനക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവാണ് നഷ്ടത്തിന് കാരണമെന്നു പുകമറ സൃഷ്ടിക്കുമ്പോള്‍, വരുമാനം കുറഞ്ഞതാണ് നഷ്ട്ടത്തിലെത്തിച്ചതെന്നു യാഥാര്‍ത്ഥ്യം.
ബി.എസ്.എന്‍.എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഓരോ വര്‍ഷവും സര്‍വീസ് ഫീസ് നല്‍കണം. പക്ഷേ, സേവനങ്ങളില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ കനത്ത ഫൈന്‍ ബി.എസ്.എന്‍.എല്‍ നല്‍കണം. സര്‍വീസ് ഫീസില്‍നിന്ന് ഫൈന്‍ കിഴിച്ചാല്‍ പിന്നെ ബി.എസ്.എന്‍.എല്ലിന് മിച്ചമൊന്നുമുണ്ടാവില്ല. മനപ്പൂര്‍വം നഷ്ടത്തിലേക്കെത്തിച്ചതാണെന്ന് വ്യക്തം.
ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം. ബിഎസ്എന്‍എല്‍ ഇല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പലവിധ നവീനപദ്ധതികള്‍ക്കും തുരങ്കം വയ്ക്കുക വഴി ഈ പൊതുമേഖല സ്ഥാപനത്തെയും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
കടപ്പാട്:മാതൃഭൂമി- http://www.mathrubhumi.com/article.php?id=3364394