03/08/2026
കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു സർക്കാർ..
ഉദാഹരണത്തിന്..
വടക്കേതല സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട് അവിടേക്ക് 50 പായ വേണം എന്നൊരാൾ പോസ്റ്റിടും..
ലോകമെങ്ങുമുള്ള മലയാളികൾ നിമിഷങ്ങൾക്കുള്ളിൽ ആവശ്യം പൂർത്തീകരിക്കും..
ചെങ്ങറ താലൂക്കിൽ ഇന്ന സ്ഥലത്ത് ഒരു കുടുംബം കുടുങ്ങിയിട്ടുണ്ട് എന്നൊരാൾ അറിയിച്ചാൽ സന്നദ്ധ പ്രവർത്തകരോ പോലീസോ പോയി പരിഹാരം കണ്ടെത്തും..
അതായത് സോഷ്യൽ മീഡിയ ഒരു കൺട്രോൾ റൂം ആയിരുന്നു പ്രളയകാലത്ത്..
സ്വാഭാവികമായും ഷെയർ ചെയ്തും,പോസ്റ്റ് ചെയ്തും ഓരോ സോഷ്യൽ മീഡിയ ഉപയോക്‌താക്കൾക്കും നമ്മളും പ്രളയ പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന ഫീൽ ലഭിച്ചിരുന്നു..
അതോടൊപ്പം പിണറായി വിജയൻ്റെ കെരുതലും തലയും പുള്ളിയുടെ പി ആർ ടീം പരമാവധി മാർക്കറ്റ് ചെയ്തു..
എന്നാൽ..
2018 ,19 ന് സമാനമായ രൂക്ഷമായ പ്രളയവും പ്രയാസങ്ങളുമാണ് ഇന്നും ഉണ്ടായിരിക്കുന്നത്..
എന്നിട്ടും സോഷ്യൽ മീഡിയ കൺട്രോൾ റും ആവുന്നില്ല...
ഇത് വരെ പൊതു ജനങ്ങളിൽ നിന്ന് സഹായം നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല..
ജനങ്ങൾക്ക് പ്രളയ പ്രതിരോധത്തിൻ്റെ ഭാഗമാവാൻ അവസരം ലഭിക്കുന്നില്ല..
സിസ്റ്റം പണിയെടുക്കുന്നു..
ജനപ്രതിനിധികൾ മേൽ നോട്ടം വഹിക്കുന്നു..
പ്രദേശത്തെ സന്നദ്ധ സംഘടനകൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാവുന്നു..
ജില്ലാ ചുമതലകൾ ഓരോ മന്ത്രിമാർ വഹിക്കുന്നു..
റവന്യൂ മന്ത്രി പ്രളയ മാനേജ്മെൻ്റ് മൊത്തം ഏകോപിപ്പിക്കുന്നു..
അവിടെ നിന്ന് മുകളിലോട്ട് കൃത്യമായി മുഖ്യമന്ത്രി ഇടപെടുന്നു , മുന്നറിയിപ്പുകൾ നൽകുന്നു..
ഇത് പോലൊരു ചടുലമായ ഭരണ സംവിധാനം കഴിഞ്ഞ രണ്ട് തവണയും കണ്ടിട്ടുണ്ടോ..
ഇല്ലായെന്ന് ഉറപ്പാണ്..
പ്രളയവും , അതിൻ്റെ പ്രവർത്തനങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ ഭരണസ്തംഭനം വരാതെ മറ്റൊരു വഴിക്ക് സംസ്ഥാന കാര്യങ്ങൾ മുറ പോലെ നടക്കുന്നു..
എവിടെയും പി ആർ വർക്കുകൾ ഇല്ല..
എൻ്റെ തല എൻ്റെ ഫിഗർ പോസ്റ്ററുകളില്ല..
അപ്രതീക്ഷിത പ്രളയമാണ്..
മുഴുവനായും ഗവൺമെൻ്റ് ഡീൽ ചെയ്യുന്ന അവരുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്ന പ്രതിരോധ രീതിയാണ്..
ആദ്യ ദിവസങ്ങളിൽ ചില പോരായ്മകൾ സംഭവിക്കാം..
എല്ലാം മറി കടന്ന് ഒരുമിച്ച് പ്രളയത്തെ അതി ജീവിക്കുകയും ചെയ്യാം..
സോഷ്യൽ മീഡിയ കൺട്രോൾ റൂം ആക്കാതെ..
വ്യാപക പിരിവ് നടത്താതെ..
ഫുൾ ഫേസ് ഫുൾ ഫിഗർ പി ആർ ഇല്ലാതെ എന്ത് ഡിസാസ്‌റ്റർ മാനേജ്മെൻ്റ് എന്നാണ് സഖാക്കൾ ചോദിക്കുന്നത്..
അവരുടെ തലച്ചോറിൽ ചിന്തിച്ചാൽ ചോദ്യം ന്യായമാണ്..
ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു ഒരു ദുരിതാശ്വാസ ക്യാമ്പ്..
അന്നത്തെ ചെയർപേഴ്‌സൺ റംല ടീച്ചർ സിറാജുൽ ഹുദാ മാനേജ്മെൻ്റിൽ നിന്ന് അനുമതി വാങ്ങിയ ഉടൻ തന്നെ..
സ്കൂളിന്റെ ബസ്സുകളിൽ , സ്വകാര്യ വ്യക്തികളുടെ കാറുകളിൽ ദുരന്ത ബാധിതരെ സ്‌കൂളിൽ എത്തിച്ചു..
മാനേജ്മെൻ്റ് തന്നെ ഭക്ഷണ സൗകര്യം ഒരുക്കി..
പായ , തലയിണ , ബെഡ്ഷീറ്റ് , പാഡുകൾ , ബിസ്ക്കറ്റുകൾ , ഭക്ഷണ സാധനങ്ങൾ , ഡ്രസ്സുകൾ ഒഴുകിയെത്തി..
സർക്കാർ സംവിധാനം എത്തുന്നതിന് മുമ്പേ ക്യാമ്പ് പൂർണ്ണ അർത്ഥത്തിൽ തയ്യാറായിരുന്നു..
മലയാളികളുടെ ഈ ആർദ്രമായ കാരുണ്യ മനസ്സ് കൂടി സ്വന്തം ക്രെഡിറ്റിൽ എഴുതി ചേർത്താണ് പി ആർ വിജയൻ "ക്യാപ്റ്റനായത്"..
സിസ്റ്റത്തെ പൂർണ്ണ തോതിൽ ചലിപ്പിച്ചും , സഹപ്രവർത്തകർക്ക് ചാർജ്ജുകൾ വിഭജിച്ച് നൽകിയും , അവരെ കൊണ്ട് പണിയെടുപ്പിച്ചുമാണ് വി ഡി പ്രളയത്തെ നേരിടുന്നത്..
ദുരന്തത്തെ അവസരമാക്കി മാറ്റുന്നില്ല എന്നത് തന്നെയാണ് വി ഡി സതീശൻ്റെ ഏറ്റവും വലിയ പോസറ്റീവ്..
ഇർഷാദ് ലാവണ്ടർ