വഴിയോരക്കാറ്റ് മീനടം

വഴിയോരക്കാറ്റ് മീനടം അതിജീവനം പ്രകൃതിയിലൂടെ

മീനടം വഴിയോരകാറ്റിന്റെ സ്ഥാപക കമ്മറ്റി അംഗം ശ്രീ അജിയുടെ പിതാവ് തുരുമ്പുകാലായിൽ റ്റി എ ജോസെഫിന്റെ ( ബേബി 76 വയസ് ) നിര്യ...
20/10/2025

മീനടം വഴിയോരകാറ്റിന്റെ സ്ഥാപക കമ്മറ്റി അംഗം ശ്രീ അജിയുടെ പിതാവ് തുരുമ്പുകാലായിൽ റ്റി എ ജോസെഫിന്റെ ( ബേബി 76 വയസ് ) നിര്യാണത്തിൽ വഴിയോരക്കാറ്റ് കമ്മറ്റിയുടെ അനുശോചനം രേഖപ്പെടുത്തി

സംസ്ക്കാരം ബുധനാഴ്ച 10:30 നു (22 ഒക്ടോബർ 2025) വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം മീനടം സെന്റ് തോമസ് ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ

മറ്റു മക്കൾ ജിജി, ബിജി.

*അതി ജീവനത്തിന്റെ നീണ്ട പതിനഞ്ചു വർഷങ്ങൾ...ഒപ്പം സേവനത്തിന്റെയും*മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചികിത്സക്കും വിശ്രമത്തിനും ശ...
09/10/2025

*അതി ജീവനത്തിന്റെ നീണ്ട പതിനഞ്ചു വർഷങ്ങൾ...ഒപ്പം സേവനത്തിന്റെയും*

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചികിത്സക്കും വിശ്രമത്തിനും ശേഷമുള്ള തിരിച്ചുവരവ് ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കുമ്പോൾ എത്രയെത്ര രോഗികളുടെ ആത്മവിശ്വാസമാണ് വർദ്ധിക്കുന്നതും അവരിൽ സന്തോഷം പടരുന്നതും...

മീനടത്തെ വാർത്തകളുടെ അഡ്മിൻ ശ്രീ ഗിരീന്ദ്രൻ നായരുടെ ജീവിതവും ക്യാൻസർ ബാധിതർക്കും രോഗ കിടക്കയിലുള്ളവർക്കും പ്രചോദനം നൽകാൻ കഴിയുന്ന താണ്.

2010 ഒക്ടോബർ 9 നു കാരിത്താസ് ആശുപത്രിയിൽ ഗംഗാധരൻ ഡോക്ടറുടെ ചികിത്സയിൽ ഓപ്പറേഷന് വിധേയനാകുമ്പോൾ ഉറ്റവരുടെ പ്രാർത്ഥന മാത്രമായിരുന്നു ശക്തി.സാമ്പത്തിക പരാധീനതകൾക്കിടയിൽ കുടുംബത്തിന്റെ പിന്തുണയും സ്നേഹവുമായിരുന്നു കരുത്ത്.

ഓപ്പറേഷന് ശേഷം നീണ്ട പതിനഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യം പൊതുപ്രവർത്തനത്തിൽ നിന്നും ലഭിക്കുന്ന ഊർജമാണ് എന്നു നിസംശയം പറയാം.

നായർ സർവീസ് സൊസൈറ്റി ട്രഷറർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം,ബ്ലോക്ക്‌ ഭാരവാഹിത്വം, വഴിയോരക്കാറ്റിന്റെ സ്ഥാപക പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ വിക്തിമുദ്ര പതിപ്പിച്ച ശ്രീ ഗിരീന്ദ്രൻ നായർ മീനടം കിഴക്കുംഭാഗത്തു പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമ്മക്കായി നടത്തി വരുന്ന അന്നദാനമഹോത്സവത്തിന്റെ നടത്തിപ്പിൽ രണ്ടു പ്രാവശ്യം കൺവീനർ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.

ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ സമ്മാനിച്ച പാഠങ്ങൾ നിരവധിയാണ്. അതുകൊണ്ട് തന്നെ പിന്നിട്ട കാലങ്ങളിലെ വിഷമതകൾ നന്നായറിയാവുന്നത് കൊണ്ടു മറ്റുള്ളവരെ തന്നാലാവും വിധം സഹായിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തുന്നതും.
‼️
*സന്നദ്ധ സേവനവും പൊതു പ്രവർത്തനവുമായി ചുറു ചുറുക്കോടെ ഓടി നടക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർത്തു ടെൻഷൻ അടിച്ചിരിക്കാൻ തീരെ സമയം കിട്ടാറില്ല, എന്നാൽ താനൊരു ക്യാൻസർ അതിജീവിച്ച വിക്തിയാണെന്നു പറയുന്നതിൽ മടി കാണിക്കാറുമില്ല. അതാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യവും*
‼️

അംഗൻവാടി ടീച്ചറായ ഭാര്യയും, ബാംഗ്ലൂർ നിമ്ഹാൻസിൽ കൗൺസിലറായി ജോലി നോക്കുന്ന മകളും,ഐ റ്റി കമ്പനിയിൽ ജോലി നോക്കുന്ന മകനും, ബാംഗ്ലൂരിൽ:medico pastolal association. ൽ സീനിയർ കൗൺസിലറായി ജോലി ചെയ്യുന്ന മരുമകൻ അനീഷും അടങ്ങുന്നതാണ് കുടുംബം.

ജൂബി വറുഗീസ്
അഡ്മിൻ
മീനടത്തെ വാർത്തകൾ

https://chat.whatsapp.com/EWBEquXwvuuIaptRGto3pf?mode=ems_copy_t

*കൃഷിയെ സ്നേഹിക്കുന്ന പട്ടാളക്കാരനു കർഷക ശ്രേഷ്ഠ പുരസ്‌കാരം*മീനടത്തെ വാർത്തകളിൽ *ജയ് കിസാൻ* എന്ന പേരിൽ ഒരു പക്തി കുറച്ചു...
18/08/2025

*കൃഷിയെ സ്നേഹിക്കുന്ന പട്ടാളക്കാരനു കർഷക ശ്രേഷ്ഠ പുരസ്‌കാരം*

മീനടത്തെ വാർത്തകളിൽ *ജയ് കിസാൻ* എന്ന പേരിൽ ഒരു പക്തി കുറച്ചു നാൾ പ്രസിദ്ധി കരിച്ചിരുന്നെങ്കിലും കൃഷി സ്ഥലങ്ങൾ സന്ദർശിച്ചു കാര്യങ്ങൾ മനസ്സിലാക്കി എഴുതി തയാറാക്കേണ്ട ബുന്ധിമുട്ടുകൾ കാരണം ആ പക്തി നിന്നു പോകുകയാണുണ്ടായതു.

ഇങ്ങനെ ഒരു പക്തി ആരംഭിക്കുമ്പോൾ അതിനു *ജയ് കിസാൻ* എന്നൊരു പേര് നൽകാൻ കാരണം പ്രിയപ്പെട്ട ചെല്ലപ്പൻ ചേട്ടനാണ്. നേവിയിൽ നിന്നും റിട്ടയർ ചെയ്തു വൈറ്റ് കോളർ ജോലികൾ ലഭിക്കാൻ അവസരമുണ്ടായിട്ടും കൃഷിയോടുള്ള ഇഷ്ടം കൊണ്ട് മുഴുവൻ സമയ കൃഷിക്കാരനായ പട്ടാളക്കാരൻ.

വഴിയോരക്കാറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ചെല്ലപ്പൻ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പുരയിടത്തിലെ കൽകെട്ടിലിരുന്നായിരുന്നു വഴിയോരക്കാറ്റിന്റെ രൂപീകരണത്തിലേക്കു നയിച്ച ആലോചനയോഗം. (പട്ടാളക്കാരന്റെ കൃഷിയിടമായതു കൊണ്ടാവാം കോട്ട പോലുള്ള കെട്ടും, കൃഷിയിടത്തിന്റെ അങ്ങേ അറ്റം എത്തും പോലെയുള്ള വഴിയും)

പിന്നീട് തൈകൾ നടാനുള്ള കൂടകൾ നിറക്കുന്ന ജോലികൾ ചെയ്യാൻ ഞങ്ങൾ ഒരുമിച്ചു കൂടിയിരുന്നത് അദ്ദേഹത്തിന്റെ ഫാമിലെ ഷെഡ്‌ഡിലും.

തോർത്തുടുത്തു എന്തെങ്കിലും കാർഷികപ്രവർത്തിയിൽ വ്യാപ്രിതനായിട്ടെ സാറിനെ കണ്ടിട്ടുള്ളു, കൃഷിസംബന്ധമായ കാര്യങ്ങൾ ചോദിച്ചാൽ നൂറു നാവാണ് അദ്ദേഹത്തിന്. കൃഷിരീതികൾ മാത്രമല്ല കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങളും ആദ്യ കാലങ്ങളിൽ പരീക്ഷിച്ചു ഉപേക്ഷിച്ച നെൽകൃഷി വരെ സംസാരത്തിൽ കടന്നു വരും. അത്രയും അറിവുകൾ പങ്കു വയ്ക്കാൻ കഴിയുന്ന ആളുടെ അഭിമുഖം മീനടത്തെ വാർത്തകൾക്ക് വേണ്ടി എടുക്കണം എന്നാഗ്രഹിച്ചിരുന്നെങ്കിലും നടക്കാതെ പോയി.

ഇപ്പോൾ മീനടത്തെ മികച്ച *കേരകർഷകനായി* അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് ബാങ്ക് അവരുടെ 2025 ലെ കർഷക ശ്രേഷ്ഠ അവാർഡ് (തെങ്ങു കൃഷി) *ശ്രീ ചെല്ലപ്പൻ പിള്ളയെ* തിരഞ്ഞെടുത്തു എന്നറിയുമ്പോൾ അദ്ദേഹത്തിൽ നിന്നും കാർഷിക അറിവുകൾ നേടിയിട്ടുള്ള ആൾ എന്ന നിലയിലും വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കുന്ന വിക്തി എന്ന നിലയിലും *കർഷകനായ മുൻ നേവി ഉദ്യോഗസ്ഥന്* എന്റെ ഹൃദയത്തിൽ നിന്നുള്ള ബിഗ് സല്യൂട്ട്

ജൂബി വറുഗീസ്
അഡ്മിൻ, മീനടത്തെ വാർത്തകൾ

സെക്രട്ടറി
വഴിയോരക്കാറ്റ് മീനടം

വഴിയോരക്കാറ്റിന്റെ ജോയിന്റ് സെക്രട്ടറി ജേക്കബ് കെ ദാനിയേലിന്റെ പിതാവ് കെ സി ദാനിയേൽ അന്തരിച്ചു ആദരാഞ്ജലികൾ 🌹
24/05/2025

വഴിയോരക്കാറ്റിന്റെ ജോയിന്റ് സെക്രട്ടറി ജേക്കബ് കെ ദാനിയേലിന്റെ പിതാവ് കെ സി ദാനിയേൽ അന്തരിച്ചു

ആദരാഞ്ജലികൾ 🌹

 #പോത്തൻപുറംപെരുന്നാൾ  #വഴിയോരകാറ്റ്...വ്യൂപോയിന്റ് 31 ജനുവരി 2021 ൽ മാത്തൂർപടിയിൽ ആദ്യ തൈ നട്ടു തുടങ്ങിയ വഴിയോരക്കാറ്റ്...
31/03/2025

#പോത്തൻപുറംപെരുന്നാൾ
#വഴിയോരകാറ്റ്...വ്യൂപോയിന്റ്

31 ജനുവരി 2021 ൽ മാത്തൂർപടിയിൽ ആദ്യ തൈ നട്ടു തുടങ്ങിയ വഴിയോരക്കാറ്റ് അതേ വർഷം മാർച്ച്‌ 07 ൽ കൂടിയ കമ്മറ്റി പാമ്പാടി തിരുമേനിയുടെ ഓർമ പെരുന്നാളിനോട് അനുബന്ധിച്ചു മാത്തൂർ പടി പോത്തൻപുറം റോഡ് വൃത്തിയാക്കണം എന്ന തീരുമാനത്തിൽ മാർച്ച്‌ 14 2021 ഞായർ ൽ തുടങ്ങിയ പ്രവർത്തനം ആണ് വ്യൂ പോയിന്റിന്റെ നിർമാണത്തിൽ കലാശിച്ചത്

ഒരു വർഷം പോലും മുടങ്ങാതെ 2025 ലും തുടരുമ്പോൾ
ഇന്ന് രണ്ടാം ദിവസം വ്യൂ പോയിന്റും പരിസരവും വഴിയോരക്കാറ്റ് പ്രവർത്തകർ വൃത്തിയാക്കി.

ശ്രീ ഗിരീന്ദ്രൻ നായർ, വി വി ഐപ്പ് വയലിൽപ്പാടം, അന്ത്രായോസ് വി വി വടക്കേൽ, ഷെൻസി ആനികുറ്റിയിൽ,സിബി കൊച്ചു പറമ്പിൽ, ജീമോൻ സ്കറിയ,രെഞ്ചു ചാരോത്ത്, ജിബി വടക്കേൽ, ജൂബി വരുഗീസ് എന്നിവർ പങ്കെടുത്തു

*തീക്കളി വേണ്ട പ്രായമായവർ മാത്രമല്ല എല്ലാവരും ശ്രദ്ധിക്കുക*പ്രായമാകുന്നവർക്ക് അവരുടെ മനസെത്തുന്നിടത്ത് ശരീരം എത്താതിരിക്...
09/02/2025

*തീക്കളി വേണ്ട പ്രായമായവർ മാത്രമല്ല എല്ലാവരും ശ്രദ്ധിക്കുക*

പ്രായമാകുന്നവർക്ക് അവരുടെ മനസെത്തുന്നിടത്ത് ശരീരം എത്താതിരിക്കുന്നിടത്താണല്ലോ അപകടങ്ങൾ ഉണ്ടാകുന്നത്, കഴിഞ്ഞ ദിവസം മരണപ്പെട്ട മീനടം കൊല്ലംപറമ്പിൽ എം കെ കുര്യാക്കോസിനും പറ്റിയത് അതു തന്നെയാകും.....

തീ പടർന്നപ്പോൾ നിയന്ത്രിക്കാൻ പ്രായം വക വയ്ക്കാതെ അദ്ദേഹം ഓടിയിട്ടുണ്ടാവാം, ഓട്ടത്തിനിടയിൽ കാൽ തട്ടി മുഖമടച്ചു വീഴുക, എഴുന്നേൽക്കാൻ കഴിയാതെ ആരും അറിയാതെ കുറെ സമയം കിടന്നു മരണത്തിനു കിഴടങ്ങുക

ഫെബ്രുവരി തുടങ്ങിയിട്ടേയുള്ളൂ, മകരമാസം കടന്നു പോയെങ്കിലും രാവിലെ ചെറിയ തണുപ്പും ശേഷം വലിയ ചൂടും അനുഭവപ്പെടുമ്പോൾ ഒരു ചെറിയൊരു തീപ്പൊരി മതി ആളിപടരാനും അപകടങ്ങൾ സംഭവിക്കാനും.

ആൾ താമസം കുറഞ്ഞ സ്ഥലങ്ങളിലൊ ഉൾപ്രദേശങ്ങലിലോ തീ പിടിത്തം നടന്നാൽ പുറം ലോകം അറിയുന്നതിനും ഫയർ ഫോഴ്‌സിനോ പോലീസിനോ സ്ഥലം കണ്ടെത്തുന്നതിനും കാല താമസം വരുന്നതും, നാട്ടിൻ പുറങ്ങളിൽ പഴയ കാലങ്ങളെ അപേക്ഷിച്ചു ആളുകൾ ഇല്ലാതിരിക്കുന്നതും അപകടത്തിന്റെ ആക്കം വർധിപ്പിക്കുന്നു...

*അശ്രദ്ധമായി തീയിടരുത്*

*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് പാമ്പാടി അഗ്നിരക്ഷാസേനയിലെസീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ, എൽ.ആർ. ഹരീന്ദ്രനാഥ് വിശദീകരിക്കുന്നു*

1. ചപ്പുചവറുകൾ അശ്രദ്ധമായി കത്തിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.
2. മുൻകരുതലെടുക്കാതെ തീയിടരുത്.
3. തീയിടുന്നവർ പൂർണമായി കൊടുത്തിയെന്ന് ഉറപ്പാക്കിയേ മടങ്ങാവൂ.
4. റബ്ബർ തോട്ടം പോലെ വിശാലമായ സ്ഥലത്തോടു ചേർന്ന് വീടുള്ളവർ പറമ്പിനും വീടിനുമിടയിൽ കുറെ ഭാഗം കാടു നീക്കി തെളിച്ചിടണം.
5. ഇങ്ങനെ തെളിച്ചിടുന്ന 'ഫയർ ലൈൻ' ഉള്ളപ്പോൾ അബന്ധത്തിൽ തീ കത്തിയാലും അപകട സാധ്യത കുറയും.
6. തീയിടുമ്പോൾ വെള്ളം കരുതി വെച്ച് സുരക്ഷ ഉറപ്പാക്കണം.
വേനൽ ചൂട് കൂടുമ്പോഴാണ് തീ പിടിച്ചുള്ള അപകടങ്ങൾ ഏറുന്നത്.
7. ഉപയോഗ ശൂന്യമായ പാറമടകൾ, റബ്ബർ തോട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വേനൽ തുടങ്ങും മുൻപ് കാടു പറിച്ചു വൃത്തിയാക്കണം.
8. തീയിടുന്ന ഭാഗത്തിന് ചുറ്റും വെള്ളം ഒഴിച്ചിട്ടാൽ തീ പുറത്തേക്ക് പടരുന്നത് തടയാം
10. അശ്രദ്ധ ഒഴിവാക്കുക എന്നതാണ് ആദ്യ പാഠം.
*മീനടത്തെ വാർത്തകൾ*

https://chat.whatsapp.com/DtyCMF2Rwp20uMunqIxqZh

മീനടം  ഭഗവതി ക്ഷേത്രത്തിലെ കൊടിമര ഘോഷയാത്രക്ക് മീനടം  വഴിയോരാക്കറ്റിന്റെ നേതൃത്വത്തിൽ മാത്തൂർപടിയിൽ സ്വീകരണം നൽകി. വി വി...
19/01/2025

മീനടം ഭഗവതി ക്ഷേത്രത്തിലെ കൊടിമര ഘോഷയാത്രക്ക് മീനടം വഴിയോരാക്കറ്റിന്റെ നേതൃത്വത്തിൽ മാത്തൂർപടിയിൽ സ്വീകരണം നൽകി. വി വി ഐപ്പ് വയലിൽപ്പാടം പൂമാല ചാർത്തുന്നു.

 #കഴിഞ്ഞുമോഹനകാലംഇപ്പോളത്തെ കാര്യമല്ല, പത്തറുപതു വര്‍ഷം മുന്‍പാണ്‌. അന്ന്‌ ഫ്‌ളക്‌സ്‌ ബോര്‍ഡുകളും ഫോട്ടോ പ്രിന്റിംഗും ഇത...
27/12/2024

#കഴിഞ്ഞുമോഹനകാലം

ഇപ്പോളത്തെ കാര്യമല്ല, പത്തറുപതു വര്‍ഷം മുന്‍പാണ്‌. അന്ന്‌ ഫ്‌ളക്‌സ്‌ ബോര്‍ഡുകളും ഫോട്ടോ പ്രിന്റിംഗും ഇത്രയേറെ പ്രചാരത്തിലെത്തിയിട്ടില്ല. പുതിയ പ്രസ്ഥാനം ആരംഭിക്കുമ്പോള്‍ ഒരു പരസ്യ ബോര്‍ഡ്‌ തയ്യാറാക്കണമെങ്കില്‍, വിടപറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ഛായാചിത്രം ചുവരില്‍ തൂക്കണമെങ്കില്‍, ക്ഷേത്രത്തിലോ, പള്ളിയിലോ തിരുരൂപങ്ങള്‍ സമര്‍പ്പിക്കണമെങ്കില്‍ നാട്ടുകാരെല്ലാം ആദ്യമോടുക ഒരു ആര്‍ട്ടിസ്‌റ്റിന്റെ അടുക്കലേയ്‌ക്കാണ്‌. മീനടംകാര്‍ക്ക്‌ അത്‌ ആര്‍ട്ടിസ്‌റ്റ്‌ മോഹനനായിരുന്നു. മീനടത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍. ആര്‍ട്ടിസ്റ്റ്‌ മോഹന്‍ കെ നായര്‍.

മീനടം ളാകത്തു വീട്ടില്‍ ചിന്നമ്മ, കരുണാകരന്‍ നായര്‍ ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ചന്ദ്രശേഖരന്‍ നായര്‍ വിളിപ്പേരായ മോഹനനെ കരിയറില്‍ കൂടെക്കൂട്ടി ആര്‍ട്ടിസ്‌റ്റ്‌ മോഹന്‍ കെ നായരായി മാറുകയായിരുന്നു. ചെറുപ്പത്തിലേ ചിത്രരചനയില്‍ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച മോഹനന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കോട്ടയം നഗരത്തിലെ പ്രശസ്‌തമായ വാസന്‍ ആര്‍ട്‌ സ്‌കൂളില്‍ ചേര്‍ന്ന്‌ ചിത്രരചന പഠിക്കാനാരംഭിച്ചു. ആര്‍ടി്‌സ്റ്റ്‌ വാസന്റെ ശിക്ഷണത്തില്‍ ചിത്രരചനയും ശില്‍പനിര്‍മ്മാണവും പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കോട്ടയത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ തുടങ്ങി.
കോട്ടയം തിരുനക്കരയില്‍ പിതൃഗൃഹമായ കളരിക്കല്‍ വീട്ടില്‍(ഭാരത്‌ ഹോസ്‌പിറ്റലിനു സമീപം) കൊമേഷ്യല്‍ ആര്‍ട്‌ വര്‍ക്കുകള്‍ക്കായി രൂപം ആര്‍ട്‌സ്‌ എന്ന പേരില്‍ ഓഫീസ്‌ ആരംഭിക്കുന്നത്‌ എണ്‍പതുകളിലാണ്‌. ബഹുനിലക്കെട്ടിടങ്ങളെക്കാളുയരത്തില്‍ ഹോര്‍ഡിങ്ങുകള്‍ തയ്യാറാക്കി അതില്‍ പരസ്യത്തിനായി ഛായാചിത്രങ്ങളും രൂപങ്ങളും വരച്ച്‌ കാപ്‌ഷനുകളെഴുതിയിരുന്ന അന്നത്തെ പരസ്യ രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട്‌ ആര്‍ടിസ്‌റ്റ്‌ മോഹന്‍ കെ നായര്‍ പ്രാഗത്ഭ്യം തെളിയിച്ചു. കോട്ടയം ജില്ലയില്‍ മാത്രമല്ല തിരുവനന്തപുരം കൊല്ലം ആലപ്പുഴ ,ഇടുക്കി എറണാകുളം കോഴിക്കോട്‌ എന്നിവിടങ്ങളിലെ പരസ്യ ഏജന്‍സികളില്‍ സ്ഥിരമായി കേള്‍ക്കുന്ന പേരായി മാറി ആര്‍ടിസ്റ്റ്‌ മോഹന്‍ കെ നായര്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം ഹോര്‍ഡിംഗുകള്‍ നിര്‍മ്മിച്ച്‌ അത്‌ പരസ്യ സ്ഥാപനങ്ങള്‍ക്ക്‌വാടകയ്‌ക്ക്‌ നല്‍കുന്ന ബിസിനസ്‌ ആരംഭിക്കുന്ന കാലത്ത്‌ മോഹനന്‌ പ്രായം വെറും ഇരുപത്തിയഞ്ച്‌
ഏറ്റുമാനൂരപ്പന്‍, തിരുനക്കര മഹാദേവന്‍, കുമാരനല്ലൂരമ്മ, മീനടത്തു കാവിലമ്മ എന്നിങ്ങനെ ആരാധനാമൂര്‍ത്തികളുടെ സാങ്കല്‍പിക ചിത്രങ്ങള്‍ ഇന്ന്‌ ഒട്ടു മിക്ക ഹൈന്ദവ ഭവനങ്ങളിലും പൂജാ മുറികളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌. പല സമയങ്ങളിലായി ആര്‍ടിസ്റ്റ്‌ മോഹനന്‍ രൂപം കൊടുത്തവയാണ്‌ ഇവയെല്ലാം. ഹൈന്ദവദൈവങ്ങള്‍ക്ക്‌ രാജാരവിവര്‍മ്മ രൂപം കൊടുത്തു എന്നതു പോലെ കോട്ടയത്തിന്റെ തദ്ദേശ മൂര്‍ത്തികള്‍ ആദ്യം രൂപപ്പെട്ടത്‌ മോഹനന്റെ ഭാവനയിലാണ്‌. ഹൈന്ദവ ദൈവങ്ങള്‍ മാത്രമല്ല, കോട്ടയത്തെ ഒട്ടുമിക്ക പള്ളികളിലും കുരിശടികളിലും സ്ഥാപിച്ചിരിക്കുന്ന വിശുദ്ധന്‍മാരുടെ ഛായാ ചിത്രങ്ങളും ക്രിസ്‌തുരൂപവും മോഹനന്റെ കരവിരുതില്‍ വിരിഞ്ഞതു തന്നെ.

ചലച്ചിത്ര നിര്‍മ്മാണം സ്റ്റുഡിയോകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന കാലത്ത്‌ ആര്‍ട്‌ ഡയറക്ടര്‍മാരോളം പ്രാധാന്യമുണ്ടായിരുന്നു പശ്ചാത്തല ദൃശ്യങ്ങളൊരുക്കുന്ന ആര്‍ടിസ്റ്റുകള്‍ക്ക്‌. മോഹന്‍ കെ നായരുടെ ഗുരുനാഥനായ ആര്‍ടിസ്റ്റ്‌ വാസന്‍ ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ ആര്‍ട്‌ ഡിപ്പാര്‍ട്ടുമെന്റില്‍ സജീവമായിരുന്നു. ഗുരുനാഥനോടൊപ്പം ചലച്ചിത്ര മേഖലയിലെത്തിയ മോഹന്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. വടക്കന്‍ പാട്ട്‌ ഇതിവൃത്തമായി വരുന്ന സിനിമകളില്‍ പശ്ചാത്തല ദൃശ്യങ്ങളൊരുക്കുന്നതിലും സെറ്റ്‌ നിര്‍മ്മിക്കുന്നതിലും മോഹന്റെ കഴിവ്‌ കണ്ടറിഞ്ഞ ആര്‍ട്‌ ഡയറക്ടര്‍മാര്‍ മോഹനനെ ആ രംഗത്തു തുടരാന്‍ നിര്‍ബന്ധിച്ചു. ഏറെക്കാലം ഉദയായില്‍ പ്രവര്‍ത്തിച്ച മോഹന്‍ അവിടെനിന്നും പുറത്തിറങ്ങുന്നത്‌ സ്വന്തമായി ഒരു നാടക ട്രൂപ്പെന്ന ആശയവുമായിട്ടായിരുന്നു.

ചെറുപ്പത്തിലേ സാഹിത്യതല്‌പരനായിരുന്ന മോഹന്‍ നിരവധി നാടകങ്ങള്‍ ഇതിനോടകം എഴുതിക്കഴിഞ്ഞിരുന്നു. ഈ നാടകങ്ങള്‍ അരങ്ങത്തു കൊണ്ടുവരുന്നതിനായി ജോയി കുന്നിലിനൊപ്പം കോട്ടയം രംഗമിത്ര എന്ന പേരില്‍ ഒരു നാടക സമിതി ആരംഭിച്ചു. വി ഡി രാജപ്പന്‍, സംവിധായകന്‍ ഹക്കീം എന്നിവര്‍ അക്കാലം കോട്ടയം രംഗമിത്രയില്‍ സജീവമായിരന്നു. സ്‌കൂള്‍ കോളേജ്‌ കലോല്‍സവങ്ങളില്‍ സമ്മാനം ലഭിക്കുന്ന ഒട്ടുമിക്ക ഏകാങ്കനാടകങ്ങളും അക്കാലത്ത്‌ മോഹനന്റെ രചനകളായിരുന്നു.

ടെലിവിഷന്‍ കേരളത്തില്‍ സജീവമാകുന്ന കാലത്ത്‌ സിനിമയോളം തന്നെ പ്രാധാന്യമുള്ള ഒന്നായിരുന്നു ഷോര്‍ട്‌ ഫിലിമുകള്‍. രൂപം ആര്‍ട്‌സിന്റെ ബാനറില്‍ മോഹനന്‍ ഷോര്‍ട്‌ ഫിലിം നിര്‍മ്മാണ രംഗത്തേയ്‌ക്കിറങ്ങുന്നത്‌ അക്കാലത്താണ്‌. ഘടികാരം, ധൂമഹേതു, അതിയാന്റെ ഒരു ദിവസം, ഉന്നം എന്നീ ഷോര്‍ട്‌ ഫിലിമുകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തു. സ്വകാര്യ ചാനലുകള്‍ തുടങ്ങുന്നതിനു മുന്‍പായിരുന്നതിനാല്‍ ദൂരദര്‍ശനിലായിരുന്നു ഇവ ടെലികാസ്റ്റ്‌ ചെയ്‌തത്‌. ചലച്ചിത്ര രംഗത്തേയും സീരിയല്‍ രംഗത്തേയും നിരവധി പ്രമുഖര്‍ ഈ ടെലിഫിലിമുകളില്‍ അഭിനയിച്ചു. എസ്‌ കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ അമ്മുക്കുട്ടിയുടെ ഓര്‍മ്മയ്‌ക്ക്‌ എന്ന അദ്ധ്യായം മാമകം എന്ന പേരില്‍ ഷോര്‍ട്‌ ഫിലിമായി ചിത്രീകരിച്ചത്‌ രണ്ടു വര്‍ഷം മുന്‍പാണ്‌.

മടക്കമില്ലാത്തൊരു യാത്രയിലേയ്‌ക്ക്‌ രോഗം തന്നെയും കൂട്ടി നടന്നു തുടങ്ങിയെന്ന്‌ മോഹന്‍ അറിയുന്നത്‌ ഏറെക്കഴിഞ്ഞാണ്‌. പിന്നെ രോഗനിര്‍ണയത്തിന്റേയും ചികിത്സയുടെയും കഠിന ദിനങ്ങള്‍. ഏതൊരാളും മനസ്സുമടുത്ത്‌ ജീവിതം വച്ചൊഴിഞ്ഞു പോകുമായിരുന്ന ആ അവസ്ഥയെ മോഹന്‍ നേരിട്ടത്‌ അനിതരസാധാരണമായ ധൈര്യത്തോടെയായിരുന്നു. തിരുവനന്തപുരം ആര്‍ സി സി യില്‍ ട്രീറ്റ്‌മെന്റിനായി പോകുമ്പോള്‍ കാറിന്റെ പിന്‍ സീറ്റില്‍ വരച്ചു മുഴുമിക്കാത്ത ഒരു കാന്‍വാസും കയറ്റി വച്ചു. രോഗം ഒരു വഴിക്കു പോകും. എന്റെ ജോലികള്‍ മറുവഴിക്കും. എന്തിനാണ്‌ ഇതൊക്കെ കൊണ്ടുപോകുന്നതെന്നു ചോദിച്ചവര്‍ക്കുള്ള മറുപടി അതായിരുന്നു. കോട്ടയം ഭാരത്‌ ഹോസ്‌പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ഡിസംബര്‍ ഇരുപത്തിയാറാം തീയതി ആ നിശ്ചയദാര്‍ഢ്യത്തിന്റെ വിളക്കണഞ്ഞു. ഇ സി ജി യിലെ നെടിയ രേഖകള്‍ കാട്ടി ഡോക്‌ടര്‍മാര്‍ ബന്ധുക്കളോട്‌ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നു പറഞ്ഞു.
കഴിഞ്ഞു മോഹനകാലമെന്ന്‌ ഒരു നാട്‌ ഒന്നടങ്കം ഏറ്റു പറഞ്ഞു.

മീനടത്തെ വാർത്തകൾ
അഡ്മിൻ പാനലിന് വേണ്ടി
ആശിഷ്

16/12/2024

*കോട്ടയത്ത്‌ നിന്നും മീനടം, പാമ്പാടി ദയറ, ആലാംപള്ളി, പാമ്പാടി വഴി എസ് എൻ പുരത്തിനു ഇന്ന് ഓടി തുടങ്ങുന്ന പുതിയ കെ എസ് ആർ റ്റി സി ബസിന്റെ സമയക്രെമം*
-----------------------------
രാവിലെ 6.40 നു കോട്ടയത്ത്‌ നിന്നും പുറപ്പെട്ടു മീനടം 7.20 പോത്തെൻ പുറം ദയറ 7.30, പാമ്പാടി 7.40 എസ് എൻ പുരം 7.50 എത്തിച്ചേരുന്ന വണ്ടി

തിരികെ 8.10 നു എസ് എൻ പുറത്തു നിന്നും ആരംഭിച്ചു പാമ്പാടി 08.20 ദയറ 08.40 മീനടം 08.50 കോട്ടയം 09.45 നു എത്തിചേരും

വൈകുന്നേരം 04.50 നു കോട്ടയത്തുനിന്നും പുറപ്പെട്ടു 05.30 മീനടം ദയറ 05.40,പാമ്പാടി 05.50 എസ് എൻ പുരം 06.00 മണി

തിരിച്ചു 06.05 നു എസ് എൻ പുരത്തുനിന്നും ആരംഭിച്ചു 06.15 പാമ്പാടി ദയറ 06.25 മീനടം 06.35,കോട്ടയം 07.20

വാർത്തകൾ വേഗത്തിൽ അറിയാൻ *മീനടത്തെ വാർത്തകളിൽ*ജോയിൻ ചെയ്യുക

https://chat.whatsapp.com/EWBEquXwvuuIaptRGto3pf

 അതാതു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും, പള്ളികളിലെ പെരുന്നാളുകളും പ്രമാണിച്ചു അതാതു സ്ഥലങ്ങളിൽ താമസിക്കുന്നവർ അവരവരുടെ വീടുകൾ...
11/12/2024


അതാതു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും, പള്ളികളിലെ പെരുന്നാളുകളും പ്രമാണിച്ചു അതാതു സ്ഥലങ്ങളിൽ താമസിക്കുന്നവർ അവരവരുടെ വീടുകൾക്ക് മുമ്പിലെ പാതയോരങ്ങൾ വൃത്തിയാക്കി ഉത്സവങ്ങളും പെരുന്നാളുകളും മഹത്തരമാക്കുന്നതിനുള്ള #മീനടത്തെവാർത്തകളുടെ ഉദ്യമം വിജയിപ്പിക്കുക

ഉത്സവം ആയാലും പെരുനാൾ ആയാലും ജാതി മത വ്യത്യാസമില്ലാതെ ഓരോരുത്തരും അവരവരുടെ വീടിനു മുമ്പാകെ വൃത്തിയാക്കുക വഴി മീനടത്തു നമ്മൾ കാത്തു സൂക്ഷിക്കുന്ന മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കാം....

വൃത്തിയാക്കിയതിന് ശേഷം ഫോട്ടോകൾ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറുകളിൽ അയച്ചു കൊടുക്കുക

അയക്കുന്നവർ പേരും വീട്ടു പേരും ലൊക്കേഷനും എഴുതാൻ മറക്കരുത്...

പ്രോത്സാഹന സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ദയവായി ബന്ധപ്പെടുക

+917025414886
+919745348094
+919744876154

#മീനടത്തെവാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇനിയും ജോയിൻ ചെയ്യാത്തവർക്ക് #ഗ്രൂപ്പ്‌ #4 ൽ ജോയിൻ ചെയ്യാവുന്നതാണ്

https://chat.whatsapp.com/EWBEquXwvuuIaptRGto3pf

*എലെക്ട്രിക്കൽ & പ്ലംബിങ് സാമഗ്രികൾ ഏറ്റവും വില കുറച്ചു കിട്ടുന്ന കട നമ്മുടെ മീനടത്ത് ഉള്ളപ്പോൾ എന്തിനു പട്ടണത്തിൽ അലയണം...
04/12/2024

*എലെക്ട്രിക്കൽ & പ്ലംബിങ് സാമഗ്രികൾ ഏറ്റവും വില കുറച്ചു കിട്ടുന്ന കട നമ്മുടെ മീനടത്ത് ഉള്ളപ്പോൾ എന്തിനു പട്ടണത്തിൽ അലയണം?*

കഴിഞ്ഞ രണ്ടു വർഷത്തിലേറേയായി മീനടം നോർത്ത് സെന്റ് മേരീസ്‌ പള്ളിക്കു സമീപം അമ്പാട്ടു ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന *SG trading* എന്ന സ്ഥാപനത്തിൽ നിന്നും പ്രമുഖ ബ്രാണ്ടുകളുടെ *എലെക്ട്രിക്കൽ & പ്ലംബിങ്* ഉത്പന്നങ്ങൾ ന്യായമായ വിലക്കു ലഭിക്കും.

കേളചന്ദ്ര കമ്പനിയുടെ UPVC, CPVC pipes and fittings കൂടാതെ വാട്ടർ ടാങ്കുകളും ഇവിടെ ലഭിക്കും.

ഇന്ത്യയിലെ മുൻ നിര കമ്പനിയായ *FLORA* യുടെ 100% കോപ്പറിൽ നിർമിച്ച പമ്പ് സെറ്റുകൾ,അടുക്കളക്കും ബാത്ത് റൂമിനും ആവശ്യമായ REAL TOUCH കമ്പനിയുടെ ഹെവി ബ്രാസ് CP ഫിറ്റിംഗ്സ് *wholesale* വിലയിൽ ഇവിടെ നിന്നും വാങ്ങാവുന്നതാണ്. കൂടാതെ Crompton,Legrand, V Guard, Luker മുതലായ പ്രമുഖ ബ്രാണ്ടുകളുടെ ഉത്പന്നങ്ങൾ കമ്പനി വാറന്റിയോട്‌ കൂടിയാണ് ഇവിടെ നിന്നും വിൽക്കുന്നത്

മീനടം അമ്പാട്ടു വര്ഗീസ് ജേക്കബ് ( ജയ്ക്കൂട്ടി ) ആണ് SG Trading ന്റെ പ്രൊപ്രൈറ്റർ.
*HOSPER* കമ്പനിയുടെ എക്സക്ലൂസീവ് ഡീലർ ആണ് SG trading ഗുണമെന്മയിൽ യാതൊരു വിധ വിട്ടു വീഴ്ചക്കും *SG Trading* തയാറല്ല. മികച്ച ബ്രാണ്ടുകളുടെ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ പല കടകളിലും വിറ്റഴിക്കുന്നുണ്ടെന്നും എന്നാൽ നേരിട്ടു കമ്പനികളിൽ നിന്നും എത്തിക്കുന്നതിനാൽ എല്ലാ ഉത്പന്നങ്ങൾക്കും അദ്ദേഹം ഗ്യാരണ്ടി നൽകുന്നു. 20 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി എത്തി സ്വന്തം കെട്ടിടത്തിൽ ആരംഭിച്ച സ്ഥാപനത്തിന്റെ എല്ലാ ജോലികളും അദ്ദേഹം തന്നെ ചെയ്യുന്നത് കൊണ്ടു കൂടിയാണ് കുറഞ്ഞ വിലക്ക് സാധനങ്ങൾ നൽകാൻ കഴിയുന്നത് എന്നും അദ്ദേഹം പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക്

☎️ 7025292919

*ഉത്സവങ്ങളും പള്ളിപെരുനാളുകളും പ്രമാണിച്ച് ഓരോരുത്തരും അവരവരുടെ വീടിനു മുൻവശം വഴി വൃത്തിയാക്കിയാൽ മീനടത്തെ നമുക്ക് സുന്ദ...
03/12/2024

*ഉത്സവങ്ങളും പള്ളിപെരുനാളുകളും പ്രമാണിച്ച് ഓരോരുത്തരും അവരവരുടെ വീടിനു മുൻവശം വഴി വൃത്തിയാക്കിയാൽ മീനടത്തെ നമുക്ക് സുന്ദരിയാക്കാം*

മീനടത്തിനിനി ആഘോഷങ്ങളുടെ കാലം!

മഞ്ഞിൽ വിരിയുന്ന പ്രഭാതങ്ങളാൽ പ്രകൃതി ക്രിസ്മസിന്റെ വരവറിയിച്ചു കഴിഞ്ഞു

നവംബർ 29 മുതൽ ഡിസംബർ 5 വരെയുള്ള തീയതികളിൽ ആഘോഷിക്കുന്ന വട്ടക്കുന്നു സി എസ് ഐ പള്ളിയുടെ പെരുന്നാളോടുകൂടി മീനടത്തെ ഉത്സവനാളുകൾ ആരംഭിക്കും

ക്രിസ്തുമസിനോടനുബന്ധിച്ചു പുത്തെൻപുര പടിയിലുള്ള *സെന്റ് ജോൺസ് ഓർത്തഡോൿസ്‌ പള്ളിയുടെ* പെരുന്നാൾ ആഘോഷം

മീനടം ഈസ്റ്റ്‌ *സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളിയുടെ* പെരുന്നാളോടുകൂടി മീനടത്തു
*പുതുവർഷമെത്തും* പിന്നെ ആഘോഷങ്ങളുടെ പൊടിപൂരം തന്നെ

ജനുവരി ആദ്യവാരം *മീനടം പള്ളി പെരുന്നാൾ* സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെ ആശുപത്രിപടിയിലെ കുരിശ്ശടിയിലേക്കുള്ള പ്രസിദ്ധമായ റാസയ്ക്ക് റോഡിനു ഇരുവശമുള്ള വീടുകളും കച്ചവടസ്ഥാപനങ്ങളും ദീപപ്രഭയിൽ മുങ്ങി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗി തന്നെയാണ്

ജനുവരി അഞ്ചു മുതൽ പന്ത്രണ്ടു വരെയാണ് മഞ്ഞാടി അമ്പലത്തിലെ ഉത്സവം. ശ്രീനാരായണഗുരുവിന്റെ ആശീർവാദത്തോടുകൂടി സ്ഥാപിതം ആയ ശിവക്ഷേത്രം എന്ന പ്രേത്യേകതയുമുണ്ടു.

ജനുവരി 5 മുതൽ 12 വരെയാണ് *മീനടം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ (മുണ്ടിയാക്കൽ പള്ളി ) യുടെ പെരുനാൾ*

ജനുവരി മാസം പകുതിയോട് കൂടി സെന്റ് ഇഗ്നോത്തിയോസ് യാക്കോബായ പള്ളി പെരുന്നാൾ ശേഷം മകരം എട്ടിനു (ജനുവരി 19,20,21 തീയതികളിൽ) *മീനടം വലിയപള്ളിപെരുന്നാൾ*

മീനടത്തിനു ഉത്സവരാവുകൾ സമ്മാനിച്ചു കൊണ്ടു ജനുവരി ഒടുവിൽ തുടങ്ങി ഫെബ്രുവരി ആദ്യവാരം അവസാനിക്കുന്ന *ശ്രീനാരായണപുരം ആദിത്യ വിഷ്ണു ക്ഷേത്ര തിരുനാൾ* കൊണ്ടാടും

ഫെബ്രുവരി 2 നു അവസാനിക്കുന്ന *മീനടം നോർത്ത് സെന്റ് മേരിസ് പള്ളിയുടെയും തോട്ടക്കാടു സെന്റ് മേരിസ് ബേതലഹേം പള്ളിയുടെയും* പെരുനാളോടുകൂടി മീനടത്തെ പള്ളിപ്പെരുനാളുകൾക്ക് താത്കാലിക കോടിയിറക്കം ഒപ്പം *കുംഭ ഭരണിയിൽ* മീനടത്തുകാവിൽ മീനടത്തിന്റെ ഉത്സവത്തിനായുള്ള കാത്തിരുപ്പ്. മേടമാസത്തിലെ *കാർത്തിക* നാളിലാണ് വട്ടകാവിൽ ഉത്സവം.

പണ്ടൊക്കെ തോട്ടുങ്കലിൽ നിന്നും ഒറ്റ *കുംഭക്കുട* ഘോഷയാത്രയായിരുന്നെങ്കിൽ ഇന്നിപ്പോൾ വിവിധ കരകളിൽ നിന്നും മത്സരിച്ചെത്തി മാളികപ്പടിയിൽ സന്ധിച്ചു *ഒരു മഹാ ഘോഷയാത്രയായി* ദേവീസന്നിധിയിലേക്ക് എഴുന്നള്ളുമ്പോൾ മീനടത്തിന്റെ മക്കൾ ഒന്നാകുന്ന കാഴ്ച എത്ര സുന്ദരമാണ്...

ഒടുവിൽ ഏപ്രിൽ മാസത്തിൽ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപെരുന്നാളിന് കുന്നംകുളത്തുനിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും മീനടത്തിന്റെ മണ്ണിൽ ആളുകളെത്തും.

നാലമ്പലങ്ങളിലെയും, പതിനൊന്നു പള്ളികളുടെയും ഉത്സവങ്ങളും പെരുന്നാളും പ്രമാണിച്ചു നമ്മുടെ വഴിയരികുകൾ പുല്ലു ചെത്തി തെളിച്ചു വൃത്തിയാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം എന്ന അഭ്യർത്ഥന *മീനടത്തെ വാർത്തകൾ* മുന്നോട്ടു വയ്ക്കുന്നു. തെളിക്കുന്നവർ അതാതു ദിവസം ഫോട്ടോകൾ ഞങ്ങൾക്ക് അയച്ചാൽ മറ്റുള്ളവർക്കും അതൊരു പ്രേരണയാകുകയും അങ്ങനെ നമ്മുടെ ഗ്രാമം വൃത്തിയിൽ ശോഭിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു.*വൃത്തിയായി സൂക്ഷിച്ചു ഫോട്ടോകൾ അയച്ചു തരുന്നവരിൽ നിന്നും നറുക്കിട്ട് സമ്മാനങ്ങൾ നൽകുന്നതിനു സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ദയവായി ബന്ധപ്പെടുക*

മീനടത്തെ വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആകുക
https://chat.whatsapp.com/DtyCMF2Rwp20uMunqIxqZh

Address

Kottayam
686006

Website

Alerts

Be the first to know and let us send you an email when വഴിയോരക്കാറ്റ് മീനടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share