19/08/2026
പ്രിയരെ,
കേരളാ മെഡിക്കൽ & സെയിൽസ് റെപ്രസൻ്റേറ്റീവ്സ് അസോസിയേഷൻ (കെ എം എസ് ആർ എ) സംസ്ഥാന സമ്മേളനം 2026 ഒക്ടോബർ 3, 4 തീയ്യതികളിൽ എറണാകുളം ടൗൺ ഹാളിൽ ചേരുകയാണ്. ആരോഗ്യ- ഔഷധ മേഖലയിൽ ജനപക്ഷ നിലപാടുകളുയർത്തി നിരവധിയായ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതിൽ സംഘടന ഏറെ മുന്നിലാണ്. രാജ്യത്തും നമ്മുടെ സംസ്ഥാനത്തും ഈ മേഖല സ്വകാര്യവത്കരിക്കുകയാണ്. ആരോഗ്യ മേഖലയ്ക്കായി കേന്ദ്ര സർക്കാർ നീക്കിവെക്കുന്ന തുക കേവലം ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ആരോഗ്യ പരിചരണം പൂർണ്ണമായും ഇൻഷുറൻസ് കമ്പനികൾക്ക് തുറന്നു കൊടുത്തിരിക്കയാണ്. രോഗ ചികിത്സയുടെ 70% വും ഔഷധങ്ങൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. കമ്പനികൾക്ക് തോന്നിയപോലെ മരുന്നുകൾക്ക് വിലവർദ്ധിപ്പിക്കാനുളള അനുമതിയും കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു. ഇതിനു പുറമേയാണ് ചരക്ക് സേവന നികുതി (ജി. എസ്.ടി) ആരോഗ്യ, ഔഷധരംഗത്തെ കാവിവൽക്കരണവും ഏറി വരികയാണ്. കേരളത്തിൽ അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിൻ്റെ പാതയും കേന്ദ്രത്തിനോടൊപ്പമാണ്. ഈ സാഹചര്യത്തിൽ സംഘടനയുടെ സമ്മേളനത്തോടനുബന്ധിച്ച് "ആരോഗ്യ, ഔഷധമേഖല- സമ്പൂർണ്ണ കുത്തക വൽക്കരണത്തിലേക്ക്" എന്ന വിഷയത്തിൽ 2026 ഓഗസ്ത് 20, വ്യാഴം, വൈകു. 4 മണിക്ക് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ. കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. അഭയ് ശുക്ല (ദേശീയ കോ-കൺവീനർ, JSA) പി. കെ. സന്തോഷ് (ജനറൽ സെക്രട്ടറി, KMSRA) എന്നിവർ വിഷയമവതരിപ്പിച്ചും ഡോ. മുബാറക് സാനി ( സംസ്ഥാന ആരോഗ്യ സബ് കമ്മറ്റി ചെയർമാൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് ) പി.ആർ. മുരളീധരൻ ( ജില്ലാ സെക്രട്ടറി CITU) പി.കൃഷ്ണാനന്ദ് (പ്രസിഡൻ്റ്, FMRAI) കെ. എം. ഗോപകുമാർ (ലീഗൽ അഡ്വൈസർ, തേർഡ് വേൾഡ് നെറ്റ്‌വർക്ക്) എന്നിവർ പ്രതികരണം നടത്തിയും സംസാരിക്കും. ഈ പരിപാടി വിജയിപ്പിക്കുന്നതിന് മുഴുവൻ വർഗ്ഗബഹുജന സംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
എ.വി. പ്രദീപ് കുമാർ,
സംസ്ഥാന പ്രസിഡൻ്റ്,
KMSRA, Ph: 9495110000