25/04/2026
നിതിൻരാജ് ജാതി മേൽക്കോയ്മയുടെ ഇര : കെ.ഇ എൻ
കേരള ശാസ്ത്ര സാഹത്യപരിഷത്ത് - ക്യാമ്പസ് ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു.
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായി മരണത്തിന് കീഴടങ്ങിയ നിതിൻ രാജ് സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മേൽക്കോയ്മയുടെ ഭാഗമായ വിചാരണയുടെ ഇരയാണെന്ന് കെ ഇ എൻ പറഞ്ഞു. നമ്മുടെ കാമ്പസുകളിൽ ഇങ്ങനെ എത്രയോ വിദ്യാർഥികൾ അരക്ഷിതത്വവും ഭയവും നേരിടുന്നുണ്ടെന്നും കാമ്പസുകളുടെ ജനാധിപത്യവല്കരണത്തിലൂടെ മാത്രമേ ഇതിന് പരിഹാരമാവൂ എന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ താരതമ്യേനെ മെച്ചപ്പെട്ട സാമൂഹ്യ സംസ്കാരികജീവിതം ഇത്തരം അവസ്ഥകളെ അഭിമുഖീകരിക്കേണ്ടി വരുന്നത് നാണക്കേടാണ്. ഈ ആധുനിക കാലത്തും സമൂഹത്തിൻ്റെ അടിത്തട്ടിൽ മായാതെ ജാതി കിടക്കുന്നുണ്ടെന്നതിൻ്റെ തെളിവാണ് ഈ സംഭവം. ഇന്ത്യയിൽ ജാതിയെ നേരിടാതെ ഒരു സാമ്പത്തിക സാമൂഹ്യ സാംസ്കാരിക വളർച്ചയും സാധ്യമല്ലെന്ന് ഡോ : അംബേദ്കർ പറഞ്ഞിട്ടുണ്ട്. വഴി വിലക്കി നിൽക്കുന്ന ഭീകരതയും ഭ്രാന്തുദ്പാദനത്തിൻ്റെ സ്രോതസ്സുമാണത്. സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ് ബാല ഗംഗാധര തിലകൻ പറഞ്ഞുവെങ്കിൽ രോഹിത് വെമുല എന്ന വിദ്യാർഥി തൻ്റെ ആത്മഹത്യാകുറിപ്പിൽ എഴുതിയത് എൻ്റെ ജന്മമാണ് എൻ്റെ ശാപം എന്നാണ്. നിതിൻ്റേത് സ്ഥാപനവത്കൃത കൊല ( Institutional murder) ആണ്. സഹോദരൻ അയ്യപ്പൻ എഴുതിയതുപോലെ 'എത്ര വിദ്യ പഠിപ്പീലും ജാതി പോകാതെയാ സിദ്ധി കൈവന്നീടില്ലൊരിക്കലും.' അധ്യാപകർക്ക് എത്ര വലിയ അക്കാദമിക യോഗ്യത ഉണ്ടെങ്കിലും ഒരു കാര്യവുമില്ല.ചെറിയ മൃഗത്തെ വലിയൊരു മനുഷ്യനാക്കുന്നതാണ് വിദ്യാഭ്യാസം. ക്യാമ്പസിൽ ജനാധിപത്യം നിഷേധിക്കുന്ന കാമ്പസുകൾ അടിച്ചു തകർക്കുകയാണ് വേണ്ടത്.പ്രതിസന്ധികളിൽ കൂടെയുണ്ടാവേണ്ടവർ കൊലയാളികളായി മാറരുത്. നിതിൻ്റെ മരണത്തെ സാമ്പത്തിക ആപ്പുമായി ബന്ധപ്പെട്ട് ന്യായീകരിക്കാനാണ് ശ്രമം. അത് വാസ്തവമല്ല.ജാതി വേർതിരിവിലൊന്നും ഒരർഥവുമില്ലെന്ന് ശാസ്ത്രം തെളിയിച്ചതാണ്. അവയവ ദാനമോ രക്ത ദാനമോ നടത്തുമ്പോൾ അതിനൊരു അയിത്തവും ബാധകമല്ല. എന്നാലിപ്പോൾ അതിന് പോലും ജാതി തിരയുന്നവർ ഉണ്ടെന്നത് ലജ്ജാകരമാണ്. നമ്മുടെയെല്ലാം ഭാഷയിൽ കാഴ്ചയിൽ സമീപനങ്ങളിൽ ഉള്ള മനുഷ്യവിരുദ്ധത തുറന്നു കാട്ടണം.നമ്മൾ നമ്മളെ തന്നെ അഴിച്ചു പണിയണം. ആ തിരിച്ചറിവിലേക്ക് നമ്മെ നയിക്കാൻ നിതിൻ രക്തസാക്ഷിയായതാണെന്നും അദ്ദേഹം പറഞ്ഞു .
മാളവിക ബിന്നി
(കണ്ണൂർ സർവ്വകലാശാല
മുഖ്യപ്രഭാഷണം )
ഒരു ദളിത് കുട്ടി അനുഭവിക്കുന്ന യാതനയുടെ നേർ ചിത്രമാണ് നിധിൻ രാജിൻ്റെ ആത്മഹത്യ
ആത്മഹതൃകുറിപ്പ് വന്നില്ലെങ്കിലും
നാടിനെ പഠിപ്പിക്കുന്ന പാഠ പുസ്തകമായി
നിധിൻ രാജിൻ്റെ ആത്മഹത്യക്ക് ശേഷം പുറത്ത് വന്ന സംഭവങ്ങൾ മാറി,
ഒരു കുട്ടിയുടെ മരണത്തിൻ്റെ പശ്ചാത്തലത്തിൽ നാം ഒരോരുത്തരും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി അധിക്ഷേപം നേരിടുന്ന കാര്യം
സ്വയം ചിന്തിക്കണം
SC/ ST വിഭാഗത്തിൽ
88 ശതമാനം വിദ്യാർത്ഥികളും
ജാതി അധിക്ഷേപം നേരിടുന്നു
25% വിദ്യാർത്ഥികളും
ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നു.
ഇപ്പോൾ സമൂഹം തിരിച്ചറിഞ്ഞില്ലെങ്കിൽ എത്ര കുട്ടികൾ ആത്മഹത്യ ചെയേണ്ടിവരും,
ഇത് എല്ലാവർക്കുമുള്ള ചൂണ്ടുപലകയാണ്.
20 വിദ്യാർത്ഥികളെ സർവ്വേ ചെയ്താൽ 19 പേരും ജാതി തിരിച്ചറിയുന്നു
സ്വത്വബോധത്തിൽ വളരുന്നു.
നിറത്തിലും ജാതിയിലും ക്യാമ്പസുകളിൽ
നിരന്തരം അവഗണിക്കപ്പെടുന്നു, 70 വർഷമായി ഇത് തുടരുന്നു
സർവ്വകലാശാല തലത്തിൽ ഇതിനെ പ്രതിരോധിക്കണം സമൂഹം ഒറ്റകെട്ടായി ചേരണം എന്ന് ചേർത്തുകൊണ്ട്
ഡോ. മാളവിക ബിന്നി മുഖ്യ പ്രഭാഷണം നടത്തി.
പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി വി ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ആർ ഉണ്ണി മാധവൻ, ടി.ഗംഗാധരൻ എന്നിവർ സംസാരിച്ചു ക്യാമ്പസിലെ ജനാധിപത്യം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോക്ടർ ടി. കെ പ്രസാദ് വിഷയം അവതരിപ്പിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നന്ദജ് ബാബു,
കെഎസ്‌യു ജില്ലാ വൈസ് പ്രസിഡൻറ് അഷിത്ത് അശോകൻ ,
മെഡികോൺ പ്രതിനിധി കൃഷ്ണപ്രിയ വി എം, സാങ്കേതം സംസ്ഥാന കമ്മിറ്റി അംഗം രോഷിത് പി.വി,യുവ സമിതി ജില്ലാ കൺവീനർർ ദീപു ബാലൻ
തുടങ്ങിയവർ സംസാരിച്ചു
എം ദിവാകരൻ ചർച്ചകൾ ക്രോഡീകരിച്ചു. സംഘാടകസമിതി കൺവീനർ വി.വി.ശ്രീനിവാസൻ സ്വാഗതവും യുവസമിതി ജില്ലാ കൺവീനർ ആനന്ദ് കൈലാസം നന്ദിയും പറഞ്ഞു.
കേരള ശാസ്ത്ര സാഹിത്യത്തിൻറെ കേന്ദ്ര നിർവാഹകസമിതി അംഗങ്ങളായ
ധന്യാറാം , ബാബു പി. പി , ജില്ലാ സിക്രട്ടറി ബിജു നെടുവാലൂർ, ജില്ലാ, മേഖല,യൂണിറ്റ് ഭാരവാഹികൾ, ക്യാമ്പസ് ശാസ്ത്ര സമിതി അംഗങ്ങൾ, മെഡിക്കൽ കോളേജ് ,എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ, വിവിധ കോളേജിലെ വിദ്യാർത്ഥി പ്രതിനിധികൾ,സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു
പ്രശസ്ത നാടൻപാട്ട് കലാകാരൻ പ്രവീൺ രുഗ്മ പാട്ടുകൾ അവതരിപ്പിച്ചു.ചിത്രകാരൻ സലീഷ്ചെറുപുഴ പ്രതിരോധ ചിത്രരചന നിർവഹിച്ചു.
ജാതി മതവർണ്ണ വിവേചനങ്ങൾക്കെതിരെ മാനവിക ഐക്യം ഉയർത്തി സഹോദര്യഐക്യ നിര കെട്ടിപ്പടുക്കുവാൻ നിരന്തരം പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ക്യാമ്പസ് ജനാധിപത്യ സംരക്ഷണം സദസ്സിൻ്റെ
കണ്ണൂർ ജില്ലാ തല പരിപാടി സമാപിച്ചു