യുവധാര യൂത്ത് സെന്റർ

യുവധാര യൂത്ത് സെന്റർ മതരാഷ്ട്രീയത്തിനും തീവ്രദേശീയതയ്ക്കും അരാഷ്ട്രീയത്തിനുമെതിരെ യുവതയുടെ ചെറുത്ത് നിൽപ്പ്.

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനംജൂലൈ 7,8,9,10മാവേലിക്കരയിൽ
13/06/2026

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം
ജൂലൈ 7,8,9,10
മാവേലിക്കരയിൽ

12/06/2026

"പോറ്റിയെ കേറ്റിയേ.." പാടിനടന്നവർക്ക് പൂക്കിമേനോൻ വക സമ്മാനം!

ശബരിമലയിൽ നിന്നും പോറ്റി കടത്തിക്കൊണ്ട് പോയ സ്വർണം ഉരുക്കിയ കമ്പനിയുടെ വക്കീലിനെ
ദേവസ്വംബോർഡ് വക്കീൽ ആയി നിയമിച്ച് ഉത്തരവായിരിക്കുന്നു.

''കട്ടവർക്കൊപ്പം ആരപ്പാ'' എന്നത് നിത്യവിസ്മയമായി തുടരും എന്ന് ചുരുക്കം.

#നുണേഷൻ

എണ്ണക്കമ്പനികൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് നിർബാധം തുടരുമ്പോഴും നിഷ്‌ക്രിയത തുടരുന്ന മോദി_ വി.ഡി. മേനോൻ സതീശൻ...
02/06/2026

എണ്ണക്കമ്പനികൾ
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് നിർബാധം തുടരുമ്പോഴും നിഷ്‌ക്രിയത തുടരുന്ന മോദി_ വി.ഡി. മേനോൻ സതീശൻ സർക്കാരുകൾക്ക് എതിരെ 2026 ജൂൺ 4_ന് യൂണിയൻസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സിപിഐ(എം) പ്രതിഷേധധർണ്ണ നടത്തുന്നു.

ഗൾഫ്മേഖലയെ യുദ്ധത്തിലാഴ്ത്തിയ ഇസ്രായേൽ അമേരിക്കൻ ഭരണകൂടങ്ങളുടെ ഇറാനെതിരായ പടനീക്കങ്ങളെ അപലപിക്കാത്ത മോഡിസർക്കാരിൻ്റെ ജനവിരുദ്ധതയ്ക്ക് എതിരെയുള്ള താക്കീതാണ് ജൂൺ 4ലെ പ്രതിഷേധധർണ്ണ.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ അന്യായമായ വിലവർദ്ധനവിലൂടെ സംസ്ഥാന സർക്കാർ ഖജനാവിലേക്ക് എത്തുന്ന നികുതിവരുമാനത്തിലെ വർദ്ധനവ്,
കടുത്ത സാമ്പത്തിക ഞെരുക്കത്തിലും, ഉപേക്ഷിക്കാൻ ഇടതുപക്ഷസർക്കാറിനോട് ആവശ്യപ്പെട്ട UDF,
അധികാരത്തിൽ വന്നുകഴിഞ്ഞിട്ട്
വാക്ക് മാറ്റി പറയുന്നതിന് എന്ത് കാരണമാണ്, VDM സതീശൻ സർക്കാരിന് ഉള്ളത്?

വിലവർദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതിവരുമാനവിഹിതം ഉപേക്ഷിച്ച് വിലക്കയറ്റത്തെ പിടിച്ചുകെട്ടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിൻ്റെ ജനവഞ്ചനയ്ക്ക് എതിരെയുള്ള താക്കീത് കൂടിയാണ് ജൂൺ 4 ലെ പ്രതിഷേധധർണ.

2026, ജൂൺ 4, വ്യാഴാഴ്ച,
കാർത്തികപ്പള്ളി പോസ്റേറാഫീസ്ന് മുന്നിൽ രാവിലെ 10 ന്
സംഘടിപ്പിക്കുന്ന പ്രതിഷേധധർണയിലേക്ക് മുഴുവൻ ജനാധിപത്യ
മതേതരവിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

#നുണേഷൻ

ഒട്ടേറെ വലിയ പ്രോജക്ടുകൾക്കാണ് ഈ ശ്രമത്തിലൂടെ മോഡീ_ശൻ ഡീൽ ഉന്നം വെയ്ക്കുന്നത്. അതിലൊന്ന്, നമ്മുടെ തീരത്തെ കരിമണൽ ശേഖരം അ...
27/05/2026

ഒട്ടേറെ വലിയ പ്രോജക്ടുകൾക്കാണ് ഈ ശ്രമത്തിലൂടെ മോഡീ_ശൻ ഡീൽ ഉന്നം വെയ്ക്കുന്നത്.

അതിലൊന്ന്, നമ്മുടെ തീരത്തെ കരിമണൽ ശേഖരം അദാനിക്ക് വടിച്ച് കോരിക്കൊടുക്കാൻ വേണ്ടി ഉള്ളതാണ്.

CMRL കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയിരുന്നു എന്ന് തെളിഞ്ഞ രമേശ് ചെന്നിത്തലയെയും പി. കെ. കുഞ്ഞാലിക്കുട്ടിയെയും പരോക്ഷമായി ഭീഷണിപ്പെടുത്താൻ കൂടി ഇന്നത്തെ റെയ്ഡുകൾക്ക് സാധിച്ചിട്ടുണ്ട്.

കാരണം, കരിമണൽ ഖനനത്തിൽ ഇരുവർക്കുമുള്ള താൽപര്യങ്ങളെക്കാൾ
മോഡീ_ശൻ ഡീലുകൾക്കാണ് പ്രാധാന്യം. അവർക്കാണ് അദാനി ഏറെ പ്രിയപ്പെട്ടവൻ ആയിട്ടുള്ളത്. അതിൻ്റെ ഭാഗമായാണ്, വടശ്ശേരി മേനോൻ്റെ മോൻ സതീശൻ തെരഞ്ഞെടുപ്പ് റിസൾട്ട് വരുന്നതിന് മുന്നേ തന്നെ അദാനി കമ്പനി ഏർപ്പാടാക്കിയ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത്
ചെന്ന് അദാനിയുടെ ഉദ്യോഗസ്ഥനെ കണ്ട് ചർച്ചകൾ നടത്തിയത്.

സഖാക്കളെ, ബഹുജനങ്ങളെ..

സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും പതിനാറാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയൻ്റെ കണ്ണൂരിലെ കുടുംബ വീട്ടിലും തിരുവനന്തപുരത്തെ വാടകവീട്ടിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) ഇന്ന് രാവിലെ മുതൽ ആരംഭിച്ച റെയ്ഡുകൾ ഇപ്പോഴും തുടരുകയാണ്. സഖാവിൻ്റെ മകളുടെ കമ്പനിയിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നു എന്ന കെട്ടിച്ചമച്ച കഥയാണ് റെയ്ഡുകളുടെ കാരണമായി ED അധികൃതർ അറിയിക്കുന്നത്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സ. പി. എ. മുഹമ്മദ് റിയാസിൻ്റെ വീട്ടിലും റെയ്ഡ് തുടരുകയാണ്. തീർത്തും രാഷ്ട്രീയപ്രേരിതമായ ഇത്തരം നടപടികൾക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

മോദി സർക്കാരിൻ്റെ 12 വർഷ ഭരണകാലത്ത് ഇതുവരെ ആറായിരത്തോളം പേർക്ക് എതിരെ ED കേസുകൾ എടുക്കുകയും ജാമ്യം പോലും തടഞ്ഞ്, ഡൽഹി മുഖ്യമന്ത്രിയെ പോലും തടങ്കലിൽ വെയ്ക്കുകയും ചെയ്തത് നാമെല്ലാം അറിഞ്ഞതായിരുന്നല്ലോ? മാസങ്ങളുടെ നീണ്ട ജയിൽവാസത്തിനു ശേഷം,
പ്രതികളെന്ന് ED ആരോപിച്ച മുഴുവൻ വ്യക്തികളും പരമോന്നതകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തുവന്നു.
കോടതികളുടെ അതിരൂക്ഷമായ വിമർശനം ആയിരുന്നു എല്ലാ ജാമ്യ ഉത്തരവുകളിലും ED യ്ക്ക് എതിരെ ഉണ്ടായിരുന്നത്. തെളിവുകളുടെ കണിക പോലും ഇല്ലാതെ രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് എതിരെ ആയിരുന്നു പരമോന്നത കോടതിയുടെ അതിരൂക്ഷ വിമർശനം.

ആറായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്ത ED യ്ക്ക് കേവലം 50നോട് അടുത്ത കേസുകളിൽ മാത്രമാണ് പ്രതികളെ PMLA കോടതികളിൽ നിന്നും കുറ്റക്കാരായി കണ്ടെത്തിക്കൊണ്ട് ശിക്ഷവാങ്ങി കൊടുക്കാൻ സാധിച്ചിട്ടുള്ളത്. ഇങ്ങനെ ശിക്ഷവിധിച്ച ചുരുങ്ങിയ അവസരങ്ങളിൽ പോലും അപ്പീൽ കോടതികൾ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

അതായത്, ED എടുക്കുന്ന കേസുകളിൽ കേവലം 0.1% ല് താഴെമാത്രമാണ് കൺവിക്ഷൻ റേറ്റ്. അത് പോലും അപ്പീൽ കോടതികളിൽ പരാജയപ്പെടുകയും ചെയ്യുന്നു. തീർത്തും രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തി ഭരണാധികാരത്തെ ദുരുപയോഗം ചെയ്യുന്നതാണ് മോദി സർക്കാരിനെ സംബന്ധിച്ച് ED അന്വേഷണം എന്നത്. അതിൻ്റെ ഉത്തമമായ ഉദാഹരണമാണ്, ആറായിരത്തോളം വ്യക്തികൾക്ക് എതിരെ കേസുകൾ എടുത്തിട്ട് കേവലം 53 കേസുകളിൽ മാത്രം കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചതും അതിൽ 50നോട് അടുത്ത സംഖ്യകളിൽ മാത്രം ശിക്ഷിക്കാൻ സാധിച്ചിട്ടുള്ളതും. (അറുപതോളം കേസുകളിൽ, പ്രതികൾ എല്ലാവരും ബിജെപി യിൽ ചേർന്നതിനു ശേഷം, കേസുമായി മുന്നോട്ട് പോകുന്നില്ല എന്ന് കാണിച്ച് കോടതികളിൽ ED, ക്ലോസർ റിപ്പോർട്ടുകൾ സമർപ്പിച്ച്, നിരുപാധികം കേസുകളിൽ നിന്നും വിമുക്തരാക്കിയിട്ടുമുണ്ട്.)

രാഷ്ട്രീയ എതിരാളികൾക്ക് നേരെ ED കേസുകൾ എടുത്ത് പ്രതികാര രാഷ്ട്രീയം പയറ്റുന്ന സംഘപരിവാറുകാർക്ക് ചൂട്ട് തെളിയിച്ച് കൊടുക്കുന്ന ഉത്തരവാദിത്തമാണ് കേരളത്തിലെ UDF ഭരണകൂടം ചെയ്ത് വരുന്നത്.

അങ്ങേയറ്റം അപലപനീയമായ ഈ നടപടികൾക്ക് എതിരെ അതിശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയാണ് ഇടതുപക്ഷം. ഇന്ന് വൈകിട്ട് (27/05/2026) ആറ് മണിക്ക് ആറാട്ടുപുഴ പത്തിശ്ശേരിമുക്കിൽ നിന്നും പ്രതിഷേധ സൂചകമായി പന്തംകൊളുത്തി പ്രകടനം ആറാട്ടുപുഴ ബസ് സ്റ്റാൻഡിലേക്ക് സംഘടിപ്പിക്കുന്നു. എല്ലാ പാർട്ടി അംഗങ്ങളും അനുഭാവികളും ജനാധിപത്യവിശ്വാസികളായ ബഹുജനങ്ങളും പ്രതിഷേധപരിപാടികളിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



CPI M ആറാട്ടുപുഴ വടക്ക് Lc Sunilkumar Uthaman Viswabharan Madavan Syam Jason Geetha Sidharthan Anu Chandran Sujith R Mangalam Smitharajesh Smitharajesh Amal Jyothi

26/05/2026

കേരളത്തിൽ അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ് ആദ്യ മാസങ്ങളിൽ എസ്എഫ്ഐ പ്രവർത്തകരോട് കാണിച്ച "ജനാധിപത്യം" ആണ് ചുവടെ. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ സമഗ്ര വിജയം നേടിയതാണോ എസ്എഫ്ഐ ചെയ്ത കുറ്റം. സമാധാനപരമായി സെക്രട്ടറിയേറ്റിലേക്ക് ആഹ്ലാദപ്രകടനം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തനകർക്ക് നേരെ കല്ലെറിഞ്ഞത് കെഎസ് യു പ്രവർത്തകരാണ്. ഇരുപതോളം വരുന്ന കെഎസ്‌യു പ്രവർത്തകർക്ക് ഞങ്ങളെ എറിയാനും തല്ലാനും ഉള്ള സഹായങ്ങൾ ചെയ്യുകയായിരുന്നു ഇന്നലെ പോലീസ്. അതിന്റെ തുടർച്ചയിൽ പോലീസ് വക മർദ്ദനം വേറെ. അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനം. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മനേഷ് എന്നിവർക്ക് ഏറ്റ മർദ്ദനത്തിന്റെ ചിത്രമാണിത് 15 വിദ്യാർത്ഥികൾക്കാണ് സാരമായി പരിക്കേറ്റത്. മുഴുവൻ പേരും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്ത് കാരണത്താലാണ് ഈ നരനായാട്ട്? എന്താണ് എസ്എഫ്ഐ ചെയ്ത കുറ്റം? അങ്ങേയറ്റം പ്രതിഷേധം ഇതിന്റെ ഭാഗമായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം പോലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ സംഘടിപ്പിക്കും.

അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കും

കൊറോണ വന്നപ്പോൾ കിണ്ണം കൊട്ടിയവൻ ഇന്ദ്രപ്രസ്ഥത്തിൽ ചെങ്കോലും താങ്ങി ഇരിപ്പുണ്ട്.മുപ്പത് ഡിഗ്രി ചൂടിൽ കൊറോണ വൈറസ് ഹൃദയ സ്...
23/05/2026

കൊറോണ വന്നപ്പോൾ കിണ്ണം കൊട്ടിയവൻ ഇന്ദ്രപ്രസ്ഥത്തിൽ ചെങ്കോലും താങ്ങി ഇരിപ്പുണ്ട്.

മുപ്പത് ഡിഗ്രി ചൂടിൽ
കൊറോണ വൈറസ് ഹൃദയ സ്തംഭനം വന്ന് പരലോകപ്രാപ്തിനേടും എന്ന് വിശ്വസിച്ച കിംകിണിയൻ, ആരോഗ്യമന്ത്രിയുടെ കുപ്പായമിട്ട് ഇൻഷുറൻസ് ഭീമന്മാരുടെ ചില്ലറയ്ക്ക് കയ്യും നീട്ടി ഇരിക്കുന്നുമുണ്ട്.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന എബോള വിമാനമാർഗ്ഗമോ കപ്പൽ മാർഗ്ഗമോ ലോകത്ത് എവിടെയും എത്താൻ സാധ്യത വളരെ വളരെ കൂടുതൽ ആണ്.

കഴിഞ്ഞകാല അനുഭവങ്ങൾ വെച്ച് മേൽപ്പറഞ്ഞ രണ്ട് പപ്പടബോളികളും ചേർന്ന് കിണ്ണവും കൊട്ടി ചൂട്ടും കത്തിച്ച് ഇറങ്ങാനെ തരമുള്ളൂ.

ദുരന്തങ്ങളിലും ദുരിതങ്ങളിലും സാധാരണക്കാർക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന ഭരണസംവിധാനം മാറിയിട്ടുള്ളതിനാൽ (അട്ടിമറിക്കപ്പെട്ടിട്ടുള്ളതിനാൽ) രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉത്തരവാദിത്തനിർവ്വഹണം പഴയ നിലയിൽ പ്രതീക്ഷിക്കേണ്ടതില്ല.

മുൻകരുതൽ പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് ആരോഗ്യപ്രവർത്തകരോട് തിരക്കി അവർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രതയിൽ ജീവിക്കുക.

പരമപ്രധാനമായി WHO നൽകുന്ന എബോള വ്യാപനത്തെ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ടുകൾ സ്ഥിരമായി നിരീക്ഷിക്കുക.

പഴംതീനികളായ വവ്വാലുകളാണ് എബോള വൈറസിൻ്റെ വാഹകർ എന്നതിനാൽ ആ നിലയിലും ശ്രദ്ധിക്കുക.

https://www.who.int/health-topics/ebola =tab_1

''ആർക്കാണിത്ര ധൃതി?'' എന്ന് കെ.റെയിൽ കലാപകാലത്ത് തൃക്കാക്കര MLA ശ്രീമതി. ഉമ തോമസ് ചോദിച്ചിരുന്നു.MLA യ്ക്ക് ഗുരുതരമായ പര...
20/05/2026

''ആർക്കാണിത്ര ധൃതി?''

എന്ന് കെ.റെയിൽ കലാപകാലത്ത് തൃക്കാക്കര MLA ശ്രീമതി. ഉമ തോമസ് ചോദിച്ചിരുന്നു.

MLA യ്ക്ക് ഗുരുതരമായ പരിക്കുകൾക്ക് കാരണമായ കലൂർ സ്റ്റേഡിയത്തിലെ അപകടത്തിന് ശേഷം എറണാകുളത്ത് തന്നെയുള്ള ആസ്റ്റർ മെഡിസിറ്റിയിൽ ആയിരുന്നു ചികിത്സ തേടിയിരുന്നത്. ആയതിനാൽ സിൽവർ ലൈൻ റെയിൽ പദ്ധതി വന്നില്ലെങ്കിലും കുഴപ്പമില്ല.

പക്ഷെ, സ്വന്തം കൂടാരത്തിൽ ധൃതിയുള്ളവരുടെ തിരക്കായിരുന്നു എന്ന വാർത്തകളാണ്, VDM സതീശൻ മന്ത്രിസഭയ്ക്ക് വഴിയൊരുങ്ങിയ നാൾ മുതൽ കേൾക്കുന്നത്. വേഗത്തിൽ യാത്ര ചെയ്ത് ഉദ്ദിഷ്ട സ്ഥലത്ത് എത്തുന്നതിന് ആയിരുന്നില്ല ധൃതി, എന്ന് മാത്രം.

ഒരിടത്ത്, UDF അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനാ നേതാക്കന്മാർ തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുമുതൽ സ്ഥലം മാറ്റങ്ങൾക്ക് കൈക്കൂലി വാങ്ങുന്നതിൽ ധൃതി കാണിക്കുന്നു.
(ചിത്രം 1 : പത്രറിപ്പോർട്ട്)

വേറോരിടത്ത്, രാഹുൽ മാങ്കൂട്ടങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ തട്ടിപ്പ് നടത്തുന്നു. ( ചിത്രം 2 : FIR പകർപ്പ്)

OLX ല് Male Es**rt ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ജിതിൻ T. വർഗീസ് എന്നയാൾ തട്ടിപ്പ് നടത്തിവന്നിരുന്നത്.(ചിത്രം 3 : ലൈംഗികപ്രലോഭന തട്ടിപ്പുവീരൻ, X_MLA യ്ക്കൊപ്പം)

(ചിത്രം 4 : തട്ടിപ്പുകളിൽ വല്ലാത്ത ധൃതിയുള്ള വടകര MP, ഫെനി മുതലായ കോൺഗ്രസുകാർക്കൊപ്പം ജിതിൻ നിൽക്കുന്നത്)

അദാനി പോർട്ട് ഉദ്യോഗസ്ഥനെ മംഗലാപുരത്ത് പോയി കൂടിക്കാഴ്ച നടത്താൻ, ധൃതി കാരണം ഇലക്ഷൻ റിസൾട്ട് വരുന്നതിന് രണ്ട് ദിവസം മുന്നേതന്നെ, ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യേണ്ടി വന്ന VDM സതീശനെപ്പോലുള്ളവരുടെ ധൃതികളുടെ വാർത്തകൾ ഇനിയുള്ള ദിവസങ്ങളിൽ വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. സതീശഞ്ചിക്ക് തുറമുഖ വകുപ്പ് കൂടി വേണമെന്ന നിർബന്ധത്തിൻ്റെ ഉദ്വേഗഭരിതമായ ഉള്ളുകളികളുടെ വസ്തുതകൾ കോൺഗ്രസ്സുകാർ തന്നെ നമ്മൾ ജനങ്ങളോട് വെളിവാക്കും.

ഇന്നത്തെ തൃത്താല MLA,
ധൃതി നിമിത്തം ജനുവരിയിൽത്തന്നെ തെരഞ്ഞെടുപ്പ് ഫലം പരസ്യമാക്കിയതിന്റെ ഗുട്ടൻസ്,
ധൃതി കാരണം വന്ദേമാതരത്തിൻ്റെ മുഴുവൻ വരികളും ആലപിക്കാൻ ഗവർണർഭവനിൽ നിന്നും ശ്രമം ഉണ്ടാകുമെന്ന ജാഗ്രത ഇല്ലാതെ പോയതിൻ്റെ ഗുട്ടൻസ്,
അങ്ങനെയങ്ങനെ നിരവധിയനവധി
ധൃതിപുരാണങ്ങൾ എത്രയോ വരാനിരിക്കുന്നു!

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ യുഡിഎഫ് മന്ത്രിസഭ ഇന്ന് തീരുമാനം എടുത്ത സാഹചര്യത്തിൽ,
നമുക്ക് ഉറപ്പിക്കാം ശ്രീമതി ഉമാതോമസിൻ്റെ ചോദ്യത്തിനുള്ള ഉത്തരം,

''തട്ടിപ്പും വെട്ടിപ്പും നടത്താൻ UDFനായിരുന്നു ധൃതി''

#നുണേഷൻ

VDM സതീശൻ മന്ത്രിസഭയുടെ വികസനപദ്ധതികൾക്ക് തുടക്കമായി!അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചു.      ''സിൽവർ ലൈൻ ഡിപിആർ പോലും തയ്യ...
20/05/2026

VDM സതീശൻ മന്ത്രിസഭയുടെ വികസനപദ്ധതികൾക്ക് തുടക്കമായി!

അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചു.



''സിൽവർ ലൈൻ ഡിപിആർ പോലും തയ്യാറായിരുന്നില്ല''
മുഖ്യമന്ത്രി വി ഡി എം സതീശൻ(20/05/2026)

ഫാക്റ്റ് ചെക്ക്
******************

2020 ജൂൺ 24 ന് റെയിൽവേ മന്ത്രാലയത്തിന് ഡിപിആർ സമർപ്പിച്ചിരുന്നു.

2022 ജനുവരിയിൽ ഡിപിആർ നിയമസഭയിൽ വെക്കുകയും ചെയ്തിരുന്നു.

#നുണേഷൻ

   എന്തും പഠിച്ചിട്ട് മാത്രം അവതരിപ്പിക്കുന്ന സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം (17/05/2026) പറ...
18/05/2026



എന്തും പഠിച്ചിട്ട് മാത്രം അവതരിപ്പിക്കുന്ന സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം (17/05/2026) പറഞ്ഞത്:

"നഫീസത്ത് ബീവിക്കു ശേഷം ആദ്യമായി ഡെപ്യൂട്ടി സ്പീക്കറാകുന്ന വനിതയാണ് ഷാനിമോൾ ഉസ്മാൻ"

Fact Check ✅

നഫീസത്ത് ബീവിക്കു ശേഷം ഡെപ്യൂട്ടി സ്പീക്കർ ആയ വനിത 1987ൽ സിപിഐ നേതാവ്‌ ഭാർഗവി തങ്കപ്പൻ ആണ്.
സഖാവ് ഇ. കെ. നായനാർ ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി.

******************************************

പഠിച്ചിട്ട് മാത്രമേ എന്തും അവതരിപ്പിക്കൂ എന്ന് പറയുന്ന സതീശൻ ഇക്കാര്യമെന്തേ അറിയാതിരുന്നത്!

അറിയാഞ്ഞിട്ടല്ല,
നുണ പറഞ്ഞില്ലെങ്കിൽ ജന്മം പാഴാകുമെന്ന് കരുതുന്നതുകൊണ്ടാണ്.

സത്യപ്രതിജ്ഞ ചടങ്ങുകളുടെ ഭാഗമായി ശ്രീ. പാലോട് രവി ജിയുടെ ദേശീയഗാനാലാപനം ഉണ്ടായിരിക്കുന്നതാണ്.
17/05/2026

സത്യപ്രതിജ്ഞ ചടങ്ങുകളുടെ ഭാഗമായി ശ്രീ. പാലോട് രവി ജിയുടെ ദേശീയഗാനാലാപനം ഉണ്ടായിരിക്കുന്നതാണ്.

Address

Haripad
690515

Website

Alerts

Be the first to know and let us send you an email when യുവധാര യൂത്ത് സെന്റർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share