30/10/2024
വഖ്‌ഫ് ബോർഡ് പ്രശ്നം എന്താണ് എന്ന് മലയാളിക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പാട്ടും പാടി ഇരിക്കുന്നത്. ഒരു പ്രാക്റ്റിക്കൽ റിയൽ ലൈഫ് ഉദാഹരണം പറയാം.
മുസ്ലിം ആയ ഒരാളുടെ പക്കൽ നിന്നും നിങ്ങൾ വീട് പണിയാൻ ആയി ഒരു 20 സെന്റ് സ്ഥലം വാങ്ങി എന്ന് കരുതുക. അതിനായി അയാൾക്ക് നിങ്ങൾ 50 ലക്ഷം രൂപ കൊടുത്തു വസ്തു നിങ്ങളുടെ പേരിൽ പ്രമാണം ആക്കി. സ്ഥലം രജിസ്റ്റർ ചെയ്തത് പോക്ക് വരവ് ചെയ്തു കൈവശാവകാശ സർട്ടിഫിക്കറ്റും വാങ്ങി. ഈ വസ്തു കൈമാറ്റം Encumberence ൽ ഓൺലൈൻ ആയി കാണിക്കുകയും ചെയ്യുന്നുണ്ട്. തത്വത്തിൽ വസ്തു നിയമപ്രകാരം പൂർണ്ണമായും നിങ്ങളുടെ പേർക്ക് ആയി മാറി കഴിഞ്ഞു. ഇത്രയും ഡോക്കുമെന്റുകൾ ആണ് വസ്തു സംബന്ധമായി ബാങ്കിനും ആവശ്യമുള്ളൂ. ബാങ്കും ലോൺ തരാൻ തയ്യാറാവും.
അടുത്ത പടി ഈ വസ്തുവിൽ നിങ്ങളും കുടുംബവും ആഗ്രഹിച്ചു കൊതിച്ച സ്വപ്ന ഭവനം നിർമ്മിക്കുക എന്ന കടമ്പ ആണ്. ഒരു നല്ല വീട് വെക്കാൻ ഇപ്പോൾ ഒരു 75 ലക്ഷം എങ്കിലും ആവുമല്ലോ. സാമ്പത്തിക വിദഗ്ധർ ആയ ദമ്പതികൾ 50 ലക്ഷം ലോൺ എടുക്കാനും ബാക്കി 25 ലക്ഷം അവരുടെ മാർജിൻ ആയി കയ്യിൽ നിന്ന് എടുക്കാനും തീരുമാനിച്ചു. വീട് പണി കഴിഞ്ഞു. ശുഭ മുഹൂർത്തത്തിൽ പാല് കാച്ചി അവർ താമസം മാറി.
ഇത് വരെയുള്ള ആകെ ചിലവ് 1.25 ലക്ഷം കോടി. ആജീവനാന്ത സമ്പാദ്യം 75 ലക്ഷം കൂടെ 50 ലക്ഷം ലോണും.
ഇനിയാണ് ആദ്യ ട്വിസ്റ്റ്.
ഒരു ദിവസം ഈ വസ്തുവിന്മേൽ വഖഫ് അവകാശം ഉന്നയിക്കുന്നു. വസ്തു വിറ്റ ആളുടെ വാപ്പാന്റെ വാപ്പ ഈ വസ്തു വഖഫിന് കൊടുത്തിരുന്നു അത്രേ.
അങ്ങനെ എങ്കിൽ വഖഫിന്റെ അവകാശം ഏതെങ്കിലും റവന്യു രേഖകളിൽ കാണണമല്ലോ. അങ്ങനെ ഒന്നും ഈ വസ്തുവിൽ ഇല്ല എന്ന് ബാങ്കിന്റെ വക്കീൽ ക്ലിയറൻസ് കൊടുത്ത ശേഷമാണല്ലോ ലോൺ പോലും എടുത്തത്. -
ഇല്ല അങ്ങനെ റവന്യു രേഖ ഉണ്ടാവില്ല. അത് വഖഫിന് മാത്രമേ അറിയൂ.
അങ്ങനെ എങ്ങനെ ശരിയാവും. ഇവിടെ നീതിയും നിയമവും കോടതിയും ഒക്കെ ഇല്ലേ.? വസ്തുവിന്റെ ഉടമസ്ഥാവകാശം കോടതിയിൽ സിമ്പിൾ ആയി തെളിയിക്കാൻ സാധിക്കുമല്ലോ. - ഇല്ല. വഖഫ് കേസുകൾ കൈകാര്യം ചെയ്യുന്നത് വഖഫ് ട്രിബൂണൽ ആണ്. പ്രത്യേക മതകോടതി. മറ്റ് കോടതികൾ അല്ല വഖഫ് കേസുകൾ എടുക്കുന്നത്.
അപ്പോൾ പണം വാങ്ങി വസ്തു വിറ്റ ആൾക്ക് എതിരെ വഞ്ചന കുറ്റത്തിന് കേസ് എടുക്കണം. ജയിലിൽ ഇടണം. പണം തിരികെ വാങ്ങണം - സാധിക്കില്ല. വസ്തു വിറ്റയാൾക്ക് വഖ്‌ഫ് ക്ലെയിം ഉള്ള കാര്യം അറിയില്ലായിരുന്നു എന്ന് പറയും. പണം വാങ്ങിയത് നിയമപരമായ എല്ലാ കാര്യങ്ങളും പാലിച്ചാണ്. അതിനാൽ ഇനി മാറ്റൊരു നിയമനിർമ്മാണം മുൻകാല പ്രാബല്യത്തിൽ പാർലമെന്റ് വഴി പാസ്സാക്കാതെ മറ്റ് വഴിയില്ല. അത് കൊണ്ട് പണം തിരികെ കൊടുക്കേണ്ട ആവശ്യവും ഇല്ല.
അടുത്ത ട്വിസ്റ്റ് :
നമ്മൾ വാങ്ങിയ ഭൂമി വഖഫ് കൊണ്ട് പോകും എന്ന് ഏറെക്കുറെ ഉറപ്പായി. 50 ലക്ഷം പോയി.
അപ്പോൾ അവിടെ പണിത അവരുടെ വീടോ.?
75 ലക്ഷം മുടക്കി ആണ് വീട് പണിതത്.
50 ലക്ഷം ബാങ്ക് ലോണും നിൽക്കുന്നു. എന്നാൽ
വീട് ബാങ്കിനോട് എടുത്തോ എന്ന് പറയാൻ സാധിക്കില്ല. കാരണം വീടിരിക്കുന്ന വസ്തുവിൽ ബാങ്കിന് ഉള്ള ക്ലെയിം എന്ന് പറയുന്നത് ലോൺ എടുത്ത നിങ്ങൾ ബാങ്കിന്റെ പേരിൽ ചെയ്തിരിക്കുന്ന Mortgage വഴിയാണ്. അതായത് ലോൺ എടുത്ത വകയിൽ വസ്തുവിലെ പ്രാഥമിക അവകാശം ബാങ്കിന് നിങ്ങൾ നൽകിയത് ഒപ്പിട്ട് കൊടുത്ത കടലാസ് വഴി ആണ്. നിങ്ങൾ അവകാശി അല്ല എങ്കിൽ വസ്തുവിൽ നിങ്ങൾ ചെയ്ത Mortgage ഉം വോയ്ഡ്ആണ്, വില ഇല്ലാത്തത് ആണ്.
അപ്പോൾ ബാങ്ക് ലോൺ ?
ബാങ്കിലെ ലോൺ നിങ്ങൾ എടുത്തത് നിങ്ങളുടെ രണ്ട് പേരുടെയും പേരിൽ ആണ്. അത് ഉപയോഗിച്ചു നിർമ്മിച്ച പ്രൈമറി അസറ്റ് ആണ് വീട്. ആ ലോൺ secure ചെയ്തിരിക്കുന്ന പ്രൈമറി സെക്യൂരിറ്റി ആണ് വീട്. സെക്യൂരിറ്റി പോയാലും ലോൺ നിലനിൽക്കും. അത് നിങ്ങളുടെ പേരിൽ outstanding ആയി നിൽക്കും. ലോൺ അടക്കണം.
ലോൺ അടച്ചില്ല എങ്കിൽ നിങ്ങളുടെ CIBIL ഹിസ്റ്ററിയിൽ അത് കാണിക്കും. മാത്രമല്ല CIBIL മോശം ആയാൽ നിങ്ങൾക്ക് നാളെ ഒരു ലോണും ഒരു ബാങ്കും തരില്ല.
തീർന്നില്ല. ഒന്ന് കൂടി ഉണ്ട്.
നിങ്ങളുടെ വരുമാന പരിധി കണക്കാക്കി ആണ് ബാങ്ക് ലോൺ തന്നത്. അതായത് മാസം അടക്കേണ്ട EMI കണക്കാക്കുന്നത് വരുമാനം എത്ര ഉണ്ടെന്ന് നോക്കിയാണല്ലോ. അപ്പോൾ ഇനി മാറ്റൊരു ലോൺ എടുത്ത് മാറ്റൊരു വീട് പണിയമെന്നോ വാങ്ങാമെന്നോ കരുതണ്ട. കാരണം വരുമാന പരിധി ലംഘിച്ചു ഇനിയൊരു ലോൺ സാധ്യമല്ല. അല്ലെങ്കിൽ നിങ്ങൾക്ക് അത്ര ഉയർന്ന ലക്ഷങ്ങൾ മാസവരുമാനം ഉണ്ടാവണം. നിലവിലെ കൈവിട്ട വസ്തുവിൽ വീട് വച്ച ലോൺ അടച്ച് തീരാൻ തന്നെ ഈ ജന്മം വേണ്ടി വരും. അപ്പോൾ ഇനി പുതിയൊരു ലോൺ കൂടി?
ഈ കുടുംബം ലോൺ അടച്ചില്ല എന്തും വരട്ടെ എന്ന് കരുതിയാൽ ബാങ്കിന്റെ പണം പോയി. അതായത് പൊതുജനത്തിന്റെ പണവും പോയി. നഷ്ടം സമൂഹത്തിന് മുഴുവനും നേട്ടം വഖഫിന് മാത്രം.
ഒരു കുടുംബത്തിന്റെ ജീവിതം എങ്ങനെ വഖ്‌ഫ് മൂലം ബാധിക്കപ്പെട്ടു എന്ന് മനസിലായല്ലോ ?
ഇത് ഒരു പ്രാക്റ്റിക്കൽ ഉദാഹരണം മാത്രമാണ്.
വഖ്‌ഫ് മൂലം ബാധിക്കപെടുന്ന അനവധി ജീവിതങ്ങളിൽ ഒരു ഉദാഹരണം മാത്രം.
മേല്പറഞ്ഞതിൽ വസ്തു വില്പന നടത്തിയത് ഇനി ഹിന്ദുവോ ക്രിസ്ത്യാനിയോ ആരായാലും വഖഫിന്റെ ക്ലെയിം നിലനിൽക്കും.
Copy from Meta