Vayalil Moideenkoya Haji Charitable Trust

Vayalil Moideenkoya Haji  Charitable Trust VMH trust has been doing the best in and around Mukkam. Ambulance services, medical services, free f

30/06/2025
🔥 *ദർശനങ്ങളുടെ കനക ജ്വാല* 💥💫വയലിൽ മൊയ്തീൻ കോയ ഹാജിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി⚡https://youtu.be/v2hN-O63xXcPlease shar...
24/02/2024

🔥 *ദർശനങ്ങളുടെ കനക ജ്വാല* 💥

💫വയലിൽ മൊയ്തീൻ കോയ ഹാജിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി⚡

https://youtu.be/v2hN-O63xXc

Please share and subscribe

വയലിൽ മൊയ്തീൻ കോയ ഹാജിയെക്കുറിച്ചുള്ള ഡോക്യുമെൻററി

26/05/2023

ഓർഫനേജ് തുടക്കതിന്റെ രണ്ടാംഭാഗം ആദ്യത്തെ മദ്രസാ കെട്ടിടവും മൊയ്ദീൻ കോയ ഹാജിയുടെ വ്യക്തിജീവിതവും

കാരശ്ശേരിയിലെ പൗരപ്രധാനിയും ധർമ്മിഷ്ഠനുമായിരുന്നു മർഹൂം: എൻ.സി. കോയക്കുട്ടിഹാജി മദ്രസ്സാ കെട്ടിടത്തിനുള്ള സ്ഥലം മുക്കം അങ്ങാടിക്കടുത്തു നൽകുകയുണ്ടായി, കെട്ടിട നിർമ്മ ണത്തിനാവശ്യമായ മരങ്ങൾ, മുക്കത്തിന്റെ കണ്ണിലുണ്ണിയും പൗര പ്രധാനിയും ധർമ്മിഷ്ഠനുമായിരുന്ന മർഹും: വയലിൽ മോയിഹാജി നൽകുകയുണ്ടായി. 1952 അവസാനം മദ്രസ്സാ കെട്ടിടത്തിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്തി. ഉദ്ഘാടനത്തിൽ 'ശംസുൽ - ഉല മാ' ഇ.കെ. അബൂബക്കർ മുസ്ല്യാർ, കോഴിക്കോട് വലിയ ഖാസി: സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയതങ്ങൾ, ഫാറൂഖ് കോളേജിലെ എം.എ. ശുക്കൂർ സാഹിബ്. ബി.വി. ഇമ്പിച്ചാലി, മൊയ്തീൻ മാസ്റ്റർ മുതലായവരെ പങ്കെടുപ്പിക്കാൻ സാധിച്ചു. യോഗങ്ങളിൽ രണ്ടുവി ഭാഗം പണ്ഡിതന്മാരെ ഒരേ വേദിയിലേക്ക് ക്ഷണിക്കരുതെന്നു ഞ ങ്ങൾക്ക് മനസ്സിലായി. യോഗത്തിന് ഏർപ്പാട് ചെയ്തിരുന്ന സ്പീക്കർ പ്രവർത്തിച്ചില്ല. ഇന്നത്തെപ്പോലെ യാത്ര സൗകര്യം ഇല്ലാതിരുന്ന അന്ന് കോഴിക്കോട്ട് പോയി മറ്റൊരു സെറ്റ് കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ധാരാളം ആളുകൾ പങ്കെടുത്തയോഗം സ്പീക്കറില്ലാതെ ല്ലാതെതന്നെ നടത്തേണ്ടിവന്നു.

ഞങ്ങളുടെ പ്രവർത്തനം നാൾക്കുനാൾ മുന്നേറിക്കൊണ്ടിരുന്നു - കമ്മറ്റിയോഗങ്ങളിലെ ചർച്ചകൾ സജീവമായിരുന്നു. ഒരു ഉദാഹരണം ഓർമ്മവരികയാണ്. 17 തേങ്ങ സംഭാവനയായിക്കിട്ടി. അത് എങ്ങിനെ വിൽക്കണമെന്നായിരുന്നു ചർച്ച. ചർച്ചകൂടിക്കൂടി,ബഹു മാനപ്പെട്ട ഒരു മെമ്പർ 17 തേങ്ങ കൊപ്രയാക്കി ആട്ടി വെളിച്ചെ ണ്ണയാക്കി വിൽക്കുകയാണെങ്കിൽ ചകിരിയും ചിരട്ടയും പിണ്ണാക്കും വിറ്റ് പരമാവധി വില ലഭിക്കുമല്ലൊ എന്നു സമർത്ഥിച്ചതിന്റെ പേരിൽ, മാർക്കറ്റ് വിലയിൽ അല്പം കൂടിയ വിലക്ക് തേങ്ങ വില ക്കെടുത്ത് മൊയ്തീൻകോയ ഹാജി ആ ചർച്ച അവസാനിപ്പിച്ചു.
ഞങ്ങളുടെ പ്രവർത്തനം നേരായ മാർഗത്തിൽ പുരോഗമിച്ച് കണ്ടപ്പോൾ ആനയാം കുന്നിലെയും കാരശ്ശേരിയിലെയും നിവാസി കളും അവരെക്കൂടി ഉൾപ്പെടുത്തി അവിടുത്തെ പ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന ആവശ്യം ഞങ്ങൾ സസന്തോഷം സ്വീകരിച്ച് അവരെക്കൂടി ഉൾപ്പെടുത്തി കമ്മറ്റി വിപുലീകരിച്ചു. പ്രസിഡണ്ടിനും സെക്രട്ടറിക്കും മാറ്റമുണ്ടായിരുന്നില്ല.

വർഷംതോറും മതപ്രസംഗപരമ്പരകളും വാർഷികയോഗങ്ങ ളും സംഘടിപ്പിച്ചു കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിത ന്മാരെയും വാഗ്മികളെയും പങ്കെടുപ്പിക്കാറുണ്ടായിരുന്നു. വാർഷി കയോഗങ്ങൾ മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും മഹല്ലുകളിൽ ഒരു ഉത്സവ പ്രതീതിതന്നെ ഉളവാക്കുമായിരുന്നു. അടുത്ത മഹല്ലുകളിൽനിന്ന് ജാഥകളും വരവുകളും സംഭാവനകളും വാർഷി കസമ്മേളനത്തിൽ എത്തുക പതിവായിരുന്നു. ഞങ്ങളോട് നിസ്സഹ കരിച്ച പലരും സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങി. ബഹു: വീ രാൻകുട്ടിഹാജി അവർകളുടെ വിലപ്പെട്ട ഉപദേശങ്ങളും നിർദ്ദേശ ങ്ങളും സാമ്പത്തിക സഹായങ്ങളും ഞങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകി.

ഓരോ കൊല്ലവും ഒരു പുതിയ പ്രവർത്തനമെന്നനിലയക്ക് ആദ്യമായി താഴക്കോട് മദ്രസ്സയും പിന്നീട് ആനയാംകുന്ന് മദ്രസ്സ, പാഴൂർതോട്ടം പള്ളി, താഴക്കോട് മുക്കം പള്ളി, കാരശ്ശേരി മദ്രസ്സ ഇവകൾ നിർമ്മിക്കുവാനും ഇവകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ മൂലധന സ്വത്തുക്കളുണ്ടാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. മുക്ക ത്തിന്റെ എല്ലാമായിരുന്ന മർഹും. മോയിഹാജി പാട്ടം കിട്ടുന്ന 100 ഏക സ്ഥലം 'വഖ്ഫ്' ചെയ്തുതരികയും ചെയ്തു.

നുസ്രത്തിന്റെ പ്രവർത്തനത്തിൽ സാമ്പത്തികമായും ശാരീരികമായും സഹായിച്ചവരുടെ പേരുകൾ നിരവധിയാണ്. ബഹു: മർഹും പറവണ്ണ മഹയുദ്ദീൻകുട്ടി മുസ്ല്യാരുടെ നിരന്തരമായ ഉപദേ ശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് 1956 - ൽ ചേർന്ന വാർഷിക യോഗത്തിൽ വെച്ച് മുക്കം മുസ്ലീം യത്തീംഖാന സ്ഥാപിക്കാൻ തീ രുമാനിച്ചു. അതിനുശേഷം മദ്രസ്സാ പ്രവർത്തനങ്ങളിൽനിന്നും വിരമിച്ച് കൂടുതൽ സമയവും ഇതിനുവേണ്ടി പ്രവർത്തിക്കുകയാണു ണ്ടായത്. വിഷമംപിടിച്ച നുസ്രത്തിന്റെ കാലഘട്ടത്തിൽ മൊയ്തീൻ കോയ ഹാജിയോടൊപ്പം സഹകരിച്ച് പ്രവർത്തിച്ചവരിൽ ചിലരുടെ പേരുകൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ജനാബുമാർ കെ.പി.മ മ്മത്, ബി.പി.കുഞ്ഞഹമ്മദ്, മർഹും: എം.മമ്മത് കുട്ടി, കെ.സി.മുഹമ്മദ്, വി.പി.വീരാൻ, പി.അബുബക്കർ, എ.പി.കുഞ്ഞഹമ്മദ്, യു.പി.കുഞ്ഞിമൊയ്തീൻ, വി.എം.ഉണ്ണിമോയി, പി.എം.ഉസ്സൻകുട്ടി, മർഹും പി.എം.കുഞ്ഞാലൻ കുട്ടി, പി.പി.ഉണ്ണിമോയി, വി.സി.മോയിഹാജി, എം.പി.സി.അബ്ദു തുടങ്ങിയവർ.

1932 - ൽ വയലിൽ വീരാൻകുട്ടി (ഹാജി)യുടെയും മറിയം (ഹജ്ജമ്മ)യുടെയും ദ്വിതീയ പുത്രനായി ബേപ്പൂരിൽ ജനിച്ച മൊയ്തീൻകോയയുടെ ബാല്യകാലജീവിതം പുലൂത്തേടത്തും മുക്കത്തും വെച്ചാണ്. ആനയാംകുന്ന് എൽ.പി.സ്കൂൾ, മലപ്പുറം ഗവ: ഹൈസ്കൂൾ, മദ്രസ്സത്തുൽ മുഹമ്മദിയ്യ: ഹൈസ്കൂൾ, ചാലപ്പുറം ഗണപതി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാ ഭ്യാസം പൂർത്തിയാക്കി. വിദ്യാഭ്യാസകാലത്ത് തന്നെ കൃഷിയിലും ടിമ്പർ വ്യവസായത്തിലും താരനായിരുന്നു. നൂറുകണക്കിനു ഏക്ര റബ്ബർ പ്ലാന്റേഷനും ചെയ്തിട്ടുണ്ട്. അതോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിലും മുഴുകി. കോഴിക്കോട്ടെ പൗര പ്രധാനിയായ പാല ക്കണ്ടി അഹമ്മദ്കോയ ഹാജിയുടെ മകൾ ഫാത്തിമബീയെ 1951-ൽ വിവാഹം കഴിച്ചു. വിവാഹ പരിപാടി ഗംഭീരമായിരുന്നു. സു ഹൃത്തുക്കൾ കോഴിക്കോട്ട് ബാബുരാജ് & പാർട്ടിയുടെ പാട്ടുകച്ചേ രിയും മറ്റും ഏർപ്പാടു ചെയ്തെങ്കിലും അന്നത്തെ ചുറ്റുപാടിൽ ആ പരിപാടികൾ കല്യാണസദസ്സിൽ വെച്ച് നടത്താൻ കഴിഞ്ഞില്ല. എങ്കിലും മംഗളപ്രതം ഒരുവിധം വായിച്ചു സമർപ്പിക്കുവാൻ കഴിഞ്ഞു. ഈ വിവാഹത്തിൽ 5 പെൺകുട്ടികളും ഒരാൺകുട്ടിയും ഉണ്ടായ ശേഷം ഒരസൂഗം പിടിപെട്ട് സൽസ്വഭാവി നിയും മാതൃകാവനിതയുമായിരുന്ന സഹധർമ്മിണി ഫാത്തിമാബീ മരണപ്പെട്ടു. സാധ്യമായ എല്ലാ ചികിത്സകളും ചെയ്തിരുന്നെങ്കിലും വൈദ്യശാസ്ത്രത്തിനു അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രിയപ്പെട്ട സഹധർമ്മിണിയുടെ അകാല ചരമത്തിൽ അദ്ദേഹം വള രെയധികം ദുഃഖിതനായിരുന്നു. അവരുടെ സ്മാരകമായി കൂമ്പാറ യിൽ ഫാത്തിമബീ മെമ്മോറിയൽ എന്നപേരിൽ ഹൈസ്കൂൾ നിർമിച്ചു..

പ്രിയപ്പെട്ട മാതാവിന്റെ വിയോഗവും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടായിരുന്നു ആദ്യഭാര്യയുടെ മരണശേഷം ഏറനാട്ടിലെ ആക്കോട്ടുനിന്നും പൂളക്കൽ തറവാട്ടിലെ കുഞ്ഞാമിന ഹജ്ജുമ്മയെ വിവാഹം ചെയ്തു. അവരൊന്നിച്ചും അല്ലാതെയും പല തവണ ഹജ്ജ് കർമ്മം നിർവ്വഹിച്ചിട്ടുണ്ട്. ഈ ഭാര്യയിൽ ജനിച്ച 3 പെൺകുട്ടികളും 4 ആൺമക്കളും അടക്കം 13 സന്താനങ്ങളുടെ പി താവാണ് പരേതൻ. കോയമ്പത്തൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടും മറ്റും അദ്ദേഹത്തെ രോഗശയ്യയിൽ ശുശ്രൂഷിക്കുവാനു ള്ള ഭാഗ്യം കുഞ്ഞാമിനാ ഹജ്ജുമ്മക്കുണ്ടായിട്ടുണ്ട്. 7 പെൺകുട്ടിക ളെയും വിദ്യാസമ്പന്നരും ഉന്നതരുമായ വ്യക്തികൾക്ക് വിവാഹം കഴിച്ചുകൊടുത്തിട്ടുണ്ട്. മൂത്ത മകൻ ബീരാൻ കോയയെക്കൊണ്ടും വിവാഹം കഴിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പ്രത്യുൽപന്നമതിത്വം തെളിയിച്ച് ഒന്നുരണ്ടു കാര്യങ്ങൾ ഓർമ്മയിൽ വരുന്നു. 1952 ൽ നുസ്രത്തുൽ ഇസ്ലാം സംഘത്തിന്റെ ആദ്യത്തെ മദ്രസ കെട്ടിടത്തിന്റെ നിർമ്മാണപ്രവൃത്തി ശ്രമദാനമായി ഞങ്ങൾ തന്നെ ചെയ്യുകയായിരുന്നു. പ്രസ്തുത കെട്ടിട പണിക്ക് കല്ലുവെട്ടിനുള്ള തൊഴിലാളികൾ ഫറോക്കിനടുത്ത അഴിഞ്ഞിലത്തുകാരായിരുന്നു. ഒരു ദിവസം കൂലി കൊടുത്തതിനു ശേഷം ആവശ്യമായ പറ്റുകളും കൊടുത്തു. അന്നു രാത്രി അവരിൽ ചിലരുടെ സ്വകാര്യം പറച്ചിലുകൾ കശുക്കുശുക്കലും മറ്റും എന്റെ ശ്രദ്ധയിൽ പെട്ടത് ഞാൻ ഹാജിയോട് പറഞ്ഞു. അവരുടെ പ്രവർ ത്തനങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിന്നു. അഡ്വാൻസ് വാങ്ങി ഞങ്ങളെ കബളിപ്പിച്ച് സ്ഥലം വിടാനായിരുന്നു അവരുടെ പരിപാടി അവരെ പിടിക്കാനുള്ള കെണി ഞങ്ങളും ഒരുക്കി. അവർ 9 പേരു ണ്ടായിരുന്നു. അവരെ 9 പേരെയും സ്ഥലത്ത് വെച്ചു പിടിക്കാൻ പ്ലാൻ ചെയ്തു. മണാശ്ശേരി വഴിയാണ് അവർക്ക് പോകേണ്ടിയിരുന്നത്. ഞങ്ങളിൽ അവസാനത്തെ പാർട്ടി മണാശ്ശേരിയിലും അങ്ങിനെ ക്രമപ്രകാരം മാമ്പറ്റ അഗസ്ത്യമുഴി മുതലായ സ്ഥലങ്ങളിലും റോഡിൽ അവരെ കാത്തിരുന്നു. ഇവർ രാത്രി 2 മണിക്ക് ശേഷം ഓരോരുത്തരായി സ്ഥലം വിട്ടുകൊണ്ടിരുന്നു. ആദ്യത്തെ പാർട്ടിയെ ആരും ശ്രദ്ധിച്ചില്ല. അങ്ങിനെ ഓരോരുത്തരായി രക്ഷപ്പെട്ടെന്നു കരുതി സ്ഥലം വിട്ടുകൊണ്ടിരുന്നു. ആദ്യം പുറപ്പെട്ട പാർട്ടിയെ മാണാശ്ശേരിവെച്ചും മറ്റുള്ളവരെ വഴിക്കുവഴി, ക്രമപ്രകാരം 8 സ്ഥലത്ത് വെച്ചും പിടിച്ചു മൂക്കത്ത് കൊണ്ടുവന്നു പറ്റ് കൊടുത്ത സംഖ്യ തി രിച്ചുവാങ്ങി പിറ്റെ ദിവസം തന്നെ അവരെ പണിയിൽനിന്നും പിരി ച്ചുവിട്ടു.

മറ്റൊന്ന് ഒരു രാമസ്വാമി നായ്ക്കനിൽ നിന്നു റോഡ്പണിക്ക് അഡ്വാൻ കൊടുത്ത സംഖ്യ തിരിച്ചുവാങ്ങിതാണ്. അദ്ദേഹത്തിനു സ്വന്തമായി മണ്ണാർക്കാട്ട് കൂപ്പ് പ്രവൃത്തിക്ക് റോഡ് വെട്ടാൻ ബുൾഡോസർ കിട്ടാതെ വന്നപ്പോൾ രാമസ്വാമിനായ്ക്കന് 500 ക ഡ്വാൻസ് കൊടുത്ത് പണിക്കാരെ ഏർപ്പാട് ചെയ്യാൻ ഏൽപിച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും ബുൾഡോസർ കിട്ടിയ വിവരം ലഭിച്ചു. ഉടനെ രാസ്വാമിയെ വിളിക്കാൻ ആളെ അയച്ചു. സംഖ്യ തിരിയെ വാങ്ങാനുള്ള ശ്രമം മുഴുവനും വിഫലമായി. പണി ക്കാർക്ക് പറ്റ് കൊടുത്തെന്നും ആയുധം വാങ്ങിയെന്നും വീട്ടിൽ അരിസാമാനങ്ങൾ വാങ്ങിക്കൊടുത്തെന്നും മറ്റുമുള്ള കണക്കുക ളാണ് എങ്ങിനെ ചോദിച്ചാലും സ്വാമി പറയുന്നത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ഒരു പൊടിക്കൈ പ്രയോഗിക്കാൻ തീരുമാനിച്ചു. കാലത്ത് എല്ലാവരും പണിക്ക് പോകാൻ തക്കവിധം വരണമെന്നും നിങ്ങൾക്ക് തന്നെ നോട്ടിൽ കുറച്ച് കള്ളനോട്ട് പെട്ടിട്ടുണ്ട ന്നും അവിടെവെച്ചു പിടിച്ചാൽ എനിക്ക് രക്ഷപ്പെടുത്താൻ സാധി ക്കുകയില്ലെന്നും ഇവിടെ വെച്ചാണെങ്കിൽ എന്തെങ്കിലും പറഞ്ഞു നോക്കാമെന്നും അതുകൊണ്ടാണ് സംഖ്യ തിരിച്ചുചോദിക്കുന്നതെ ന്നും പറഞ്ഞപ്പോൾ, അയ്യോ! മുതലാളീ, സംഖ്യ ഞാൻ അമ്മയുടെ കയ്യിലാണ് കൊടുത്തത്. ആർക്കൊക്കെയാണ് അമ്മ കൊടുത്തത് എന്ന് എനിക്കറിയില്ല. അമ്മയോടു ചോദിച്ചുവരട്ടെ എന്നു പറഞ്ഞ് ഉടനെ പോയി അമ്മയെകുട്ടി 400 ക. യുമായി തിരിച്ചുവന്നു. നല്ല നോട്ടുവാങ്ങിയശേഷം വിവരം അറിയിക്കാമെന്നു പറഞ്ഞു സ്വാമി യെ പറഞ്ഞയച്ചു.

1956-ലെ നൂസ്രത്തുൽ ഇസ്ലാം സംഘം വാർഷികയോഗത്തിലെ പ്രഖ്യാപനമനുസരിച്ച് സൊസൈറ്റീസ് റജിസ്ട്രേഷൻ ആക്ട് പ്രകാരം മുക്കം മുസ്ലിം ഓർഫനേജ് കമ്മറ്റിയുടെ ഭരണഘടന രജിസ്റ്റർ ചെയ്തു. മർഹൂം: വയലിൽ കുഞ്ഞാലിഹാജി പ്രസിഡണ്ടും. ബി. പി. കുഞ്ഞാലിഹാജി, എം. പി. മമ്മത് ഹാജി വൈസ് പ്രസിഡണ്ടുമാരായും, ജനാബ് വി. വീരാൻകുട്ടിഹാജി ട്രഷറർ, മൊയ്തീന കോയ ഹാജി ജനറൽ സെക്രട്ടറിയായും 21 അംഗ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. 3 വർഷമാണ് കമ്മറ്റിയുടെ കാലാവധി എങ്കിലും വീണ്ടും വീണ്ടും മൊയിതീൻകോയ ഹാജിത്തന്നെ മരണം വരേക്കും ജനറൽ സെക്രട്ടറിയായി തുടർന്നുപോന്നു. സൗജന്യമായി മൊയ്തീൻകോയ ഹാജി വിട്ടുതന്നെ തയ്യിൽ പറമ്പിലെ (ഇപ്പോൾ മുക്കം ഓൾഡ് സ്റ്റുഡന്റസ്കൾ ഉണ്ടാക്കിയ ഓഡിറ്റോറിയതിന്റെ പറമ്പിൽ) കെട്ടിടത്തിൽ 22 കുട്ടികളെ ചേർത്തു മുക്കം യതീംഖാവന 1950 -ൽ മർഹും പറവണ്ണ മുഹ്യദ്ദീൻ കുട്ടിമുസ്ല്യാർ ഉദ്ഘാടനം ചെയ്തു. യതീംഖാനയിലെ ആദ്യത്തെ പ്രധാന സന്ദർശകൻ മദ്രാസ് ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന എ. ബി. ഷെട്ടിയായിരുന്നു. അദ്ദേഹത്തി ന്റെ സന്ദർശനം പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകി. മതവിദ്യാഭ്യാസത്തിനു നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിലും ഭൗതികവിദ്യാഭ്യാ സത്തിനു താഴെക്കോട് ജി.എൽ.പിസ്കൂളിലുമായിരുന്നു ആദ്യത്തിൽ കുട്ടികളെ അയച്ചിരുന്നത്. എൽ.പി,പഠനം കഴിഞ്ഞപ്പോൾ മു ക്കം ഹൈസ്കൂളിലും കുട്ടികളെ അയച്ചു പഠനം തുടർന്നു. അനാ ഥശാലക്ക് സ്വന്തമായി 1961-ലാണ് 1 മുതൽ 4 ക്ലാസ്സുള്ള എൽ. പി. സ് കൂൾ ശ്രീ.പി. പി. ഉമ്മർകോയ സാഹിബ് മന്ത്രിയായപ്പോൾ അനുവദിച്ചുതന്നത്. ആദ്യത്തെ നാമമാത്രമായ ബോർഡിംഗ് ഗ്രാന്റ് 2000ക അനുവദിച്ചു തന്നതു ശ്രീശങ്കർ ധനകാര്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. പിന്നീട് ഓർഫനേജ് ഹൈസ്കൂളും മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ബേസിക്ക് ട്രൈനിങ്ങ് സ്കൂളും അനുവദിച്ചു തന്നതും ശ്രീ ശങ്കർ തന്നെയാണ്. ആശാരിപ്പണി, കൊല്ലപ്പണി, ടൈ ലറിംഗ് മുതലായ തൊഴിൽ പരിശീലനകേന്ദ്രങ്ങൾ അനുവദിച്ചതും ഈ കാലഘട്ടത്തിലാണ്. കുട്ടികൾക്ക് തല എണ്ണി ബോർഡിംഗ് ഗ്രാന്റ് അനുവദിച്ചതും ശങ്കർ മന്ത്രിസഭ തന്നെയാകുന്നു. ശ്രീമാൻ ഷൺമുഖദാസ് മന്ത്രിയായപ്പോഴാണ് ഐ.ടി.സി. ലഭിച്ചത്. മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഓർഫനേജ് ആർട്സ് & സയൻസ് കോളേജും മണാശ്ശേരി എൽ.പി.സ്കൂളും അനുവദിച്ചുതന്നതു ശ്രീ മാൻ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയാണ്. ഇതിനെല്ലാം പിന്നിൽ മൊയ്തീൻകോയ ഹാജിയുടെ സ്വാധീനം ഉണ്ടെന്നു പറയേണ്ടതില്ലല്ലോ.

1956 - ൽ *യാതൊരു മൂലധനവും കൂടാതെ* 22 കുട്ടികളുമായി ആരംഭിച്ച ഈ സ്ഥാപനത്തെ പടിപടിയായി ഉയർത്തി ഇന്ത്യയിലെ വിവിധ മതസ്ഥർ നടത്തുന്ന ആയിരക്കണക്കിനു സ്ഥാപനങ്ങളിൽ നിന്നും ശിശുക്ഷേമ പ്രവർത്തനത്തിനുള്ള ദേശീയ അവാർഡിന് അർഹമാക്കിത്തീർത്തതും യൂനിയൻ പ്രസിഡണ്ടിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങിയതും, മൊയ്തീൻ കോയ ഹാജി തന്നെയാണ്. കൂടാതെ കേരളത്തിലെ വിവിധ സമുദായക്കാർ നടത്തുന്ന 400-ൽ പരം അനാഥ ശാലകളുടെ മത്സരങ്ങളിൽ തുടർച്ചയായി 3 കൊല്ലവും വിദ്യാഭ്യാസം, സ്പോർട്ട്സ്, പുനരധിവാസം, തൊഴിൽ പരിശീലനം,
ബെസ്റ്റ് - ഓർഫനേജ് മുതലായ എല്ലാ ട്രോഫികളും നേടിത്തന്നതിന്റെ പിന്നിലും അദ്ദേഹമായിരുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ സ്ഥലവും സ്വത്തുക്കളുമുള്ള സ്ഥാപനമാക്കി മാറ്റിയതിലും മണാശ്ശേരിയിലും (mamo കോളേജും) മുക്കത്തും (ഓർഫാനെജും )സ്വന്തം സ്ഥലങ്ങൾ ദാനമായി കൊടുത്ത് മാതൃകാപരമായി പ്രവർത്തിച്ചതും അദ്ദേഹമായിരുന്നു.

മുക്കം മുസ്ലിം ഓർഫനേജിന്റെ തുടക്കം "ഒരു ബക്കറ്റ് വെള്ളവും ഒന്നേക്കാൽ ഉറുപ്പികയും"...മൊയ്തീൻ കോയ ഹാജിയുടെ കൂടെ ചെറുപ്പം മ...
20/05/2023

മുക്കം മുസ്ലിം ഓർഫനേജിന്റെ തുടക്കം "ഒരു ബക്കറ്റ് വെള്ളവും ഒന്നേക്കാൽ ഉറുപ്പികയും"...

മൊയ്തീൻ കോയ ഹാജിയുടെ കൂടെ ചെറുപ്പം മുതൽ കളിച്ചുവളർന്ന ഹാജിയുടെ കൂടെ എല്ലാത്തിനും ഒപ്പത്തിനൊപ്പവും അന്നത്തെ നുസ്രത്തുൽഇസ്ലാംസംഘത്തിന്റെ ആദ്യത്തെ സെക്രട്ടറിയുമായ സിക്രൻ മുഹമ്മദ്‌ എന്ന് വിളിക്കുന്ന ഞാറക്കാട്ട് മുഹമ്മദ്‌ 1984-ലെ വയലിൽ മൊയ്തീൻ കോയ ഹാജി സ്മരണയിൽ എഴുതിയ ലേഖനം. മുക്കം മുസ്ലിം ഓർഫനേജ് എങ്ങനെയാണ് നിലവിൽ വന്നത് എന്ന്. ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധം 1940 മുതൽ (അദ്ദേഹവും കുടുംബവും മുക്കത്തേക്ക് താമസം മാറ്റിയമുതൽ )മരണം വരെ നിലനിന്നു. സാമൂഹ്യ പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും കൂട്ടായ് പ്രവർത്തിച്ചു. വയസ്സ് കൊണ്ട് അദ്ദേഹം അനുജനാണെങ്കിലും ഞാൻ അദ്ദേഹത്തോട് ഒരു ജ്യേഷ്ഠസഹോദരനോടെന്നപോലെ പെരുമാറി.

*പൊതു പ്രവർത്തനത്തിന്റെ തുടക്കം*

മുക്കത്തിന്റെയും, മുക്കം അനാഥശാലയുടെയും ചരിത്രം എഴുതുന്നുവെങ്കിൽ അത് മൊയ്തീൻ കോയ ഹാജിയുടെയും ചരിത്രമായിരിക്കും. ഇന്നുകാണുന്ന വലിയ വലിയ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വളരെ എളിമയിലും ആരുമാരും അറിയാതെയും ആയിരിക്കാം തുടങ്ങിയിരിക്കുക. അതുപോലെ മുക്കം മുസ്ലിം യതീം ഖനയുടെ തുടക്കവും ഒരു 'ബക്കറ്റ് വെള്ളം 'ആണെന്നറിയുന്നതിൽ കൗതുകമുണ്ടായിരിക്കും. പഴയ ഒരു പീടികയും അതിനുമുമ്പിൽ ഒരു കിണറും കിണറിനടുത്തായി ഒരു കൊട്ടത്തളവും -അതായിരുന്നു 1949-ലെ മുക്കം അങ്ങാടി. ഒഴിവ് സമയങ്ങളിൽ അവിടെയായിരുന്നു ഞങ്ങളുടെ താവളം. ചാത്തമംഗലത്തുകാരനായ സി. കെ മൊയ്തീൻ കോയയുടെ പീടികയിൽ നിന്നും കാശുണ്ടെകിൽ ചായ കഴിച്ചും, നേരമ്പോക്കിന് '15 നായും, പുലിയും 'കളിച്ചും കൊണ്ടിരിക്കുമ്പോൾ, 1950-ൽ ഒരു കാർ ഞങ്ങളുടെ മുമ്പിൽ വന്നുനിന്നു. അതിൽ നിന്നും മാന്യനായ ഒരാൾ ഇറങ്ങി.'നിങ്ങളുടെ നാട്ടിൽ വന്നിട്ട് ഒന്ന് നമസ്കരികാൻപോലും വെള്ളമില്ലാഞ്ഞിട്ട് സാധിച്ചില്ലലോ. എന്തുകൊണ്ടാണ് പള്ളിയിൽ വെള്ളം ഇല്ലാത്തത്? ഒരു ബക്കറ്റ് വെള്ളത്തിൻവേണ്ടി അടുത്ത വീട്ടിൽ ശരണം പ്രാപിക്കേണ്ടി വന്നില്ലേ? എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഞങ്ങളുടെ യുവരക്തം തിളപ്പിച്ചു. അന്വേഷണത്തിൽ പരേതനായ കൂടത്തായി പറമ്പിൽ കുഞ്ഞായിൽകുട്ടിഹാജിയായിരുന്നു അദ്ദേഹമെന്ന് മനസിലായി. പള്ളിയിൽ വെള്ളം നിറയിക്കാൻ എന്തുചെയ്യണം. മൊയ്തീൻ കോയ ഹാജിയുടെ നേതൃത്വത്തിൽ അപ്പോൾ തന്നെ 25-ഓളം യുവാക്കൾ പുറപെട്ടു.. വീടുകളിൽ നിന്നും ബക്കറ്റുകളും കുടങ്ങളും കൈവശപ്പെടുത്തി ശ്രമധാനമായി വെള്ളം കോരി രാത്രി 12 മണിയായപ്പോഴേക്കും മുക്കത്തെ പള്ളിയിലെ 'ഹൌള് 'നിറച്ചു. ഇത് ഒരു താത്കാലിക ഏർപ്പാടായിരുന്നു.

ഞങ്ങൾ ഒത്തുകൂടി പള്ളിയിൽ സ്ഥിരമായി വെള്ളം ഉണ്ടാകാനും കുട്ടികൾക്ക് മതപഠനത്തിനു സ്ഥിരമായി മദ്രസ കെട്ടിടം ഉണ്ടാകുവാനും തീരുമാനിച്ചു. ഒരു കമ്മിറ്റി ഉണ്ടാകണമെന്ന ആഗ്രഹത്തോടെ മുക്കം പുഴമാണല്പുറത്തു ഒരുമിച്ച് കൂടി. എളേടത്ത് അഹമ്മദ് മൗലവി വീട്ടിൽപോകാൻ കരുതിവെച്ചിരുന്ന മെഴുകുതിരി ഞങ്ങൾ വെളിച്ചമായി ഉപയോഗിക്കുകയും ചെയ്തു. അപ്പോൾ കൂടിയ 11 പേർ ചേർന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. മൊയ്തീൻ കോയ ഹാജി പ്രസിഡന്റും, കെ മുഹമ്മദ്‌ സെക്രട്ടറിയും സി. കെ മൊയ്തീൻ കോയ ഖജാഞ്ചിയാണ് ആദ്യത്തെ കമ്മിറ്റി. പിറ്റേന്ന് എന്റെ പിതാവ് ഇമ്പിച്ചിബാവ മുല്ലാകയേയും മുല്ലക്കോയ തങ്ങളെയും സമീപിച്ചു. കമ്മറ്റി രൂപീകരിച്ച കാര്യങ്ങളും മറ്റും പറഞ്ഞു. കമ്മറ്റിക് ഒരു 'പേര് ' നിർദ്ദേശിച്താരാനും ആവശ്യപ്പെട്ടു. അവർ നിർദ്ദേശിച്ചു തന്ന പേരാണ് ' നുസ്രത്തുൽ ഇസ്ലാം സംഘം ' അങ്ങനെ നുസ്രത്തുൽ ഇസ്ലാംസംഘം നിലവിൽ വന്നു.

*ഒന്നേകാൽ ഉറുപ്പിക*

ആദ്യമായി പള്ളിയിൽ വെള്ളവും താഴെക്കോടിലെ മുസ്ലിം കുട്ടികൾക്ക് മതപഠന സൗകര്യവും ഉണ്ടാകാനാണ് തീരുമാനിച്ചത്. മതപഠനത്തിനു മദ്ദ്രസ്സാഷെഡ് കെട്ടാൻ താത്കാലികമായി സ്ഥലം സ്ഥലം പരേതനായ കാതിരിഹാജി നൽകുകയുണ്ടായി. ഷെഡ്ഢിനുള്ള സാമഗ്രികൾ ഒരുക്കുന്നതിനുള്ള പണിയിൽ ഏർപ്പെട്ടു ഞങ്ങൾ കവുങ്ങുകൾ, കാലുകൾ, ഓല മുതലായവ സ്വന്തം തന്നെ ചുമന്നാണ് ഷെഡ്‌ കെട്ടുന്ന സ്ഥലത്ത് എത്തിച്ചത്. ഷെഡ്ഡ് കെട്ടാൻ പരിചയമുള്ള ഒരാളെയും വിളിച്ചിരുന്നു. വൈകുന്നേരം പണി മതിയാക്കിയപ്പോൾ അദ്ദേഹത്തിനു കൂലി കൊടുക്കണമെന്ന ഓർമ്മ ഞങ്ങൾക്കില്ലായിരുന്നു ഞങ്ങൾ വിഷമിച്ചു.വീട്ടിൽ പോയി പരതിയപ്പോൾ 12 അണ. മൊയ്തീൻ കോയ ഹാജിയുടെ കയ്യിലും 8 അണ എന്റെ പക്കലും ഉണ്ടായിരുന്നത് പണിക്കാരനായ കുന്നത്ത് പറമ്പിൽ വീരൻകുട്ടിക്ക് കൊടുത്തു. അദ്ദേഹം പറഞ്ഞു :- നിങ്ങളുടെ വിഷമങ്ങൾ എനിക്കറിയാം ഇത് മതി. നമുക്ക് മദ്രസ്സയുണ്ടക്കട്ടെ. ഞാൻ നാളെയും സഹായിച്ചു തരാം. അങ്ങിനെ ഈ പ്രസ്ഥാനത്തിന്റെ ആദ്യത്തെ മൂലധനമാണ് ഒന്നേകാൽ ഉറുപ്പിക.

ശ്രമദാനമായി മദ്രസ്സഷെഡ്ഢിനുള്ള തറയും കാലും കഴുക്കോലും എല്ലാം ശെരിയായി.ഓലമെയാൻ സമയമായപ്പോൾ കാതിരിഹാജി പറഞ്ഞു :"കുട്ടികളെ നിങ്ങളുടെ ഷെഡ് ഓല കൊണ്ടാണ് മേയുന്നതെങ്കിൽ അഞ്ചോ ആറോ മാസം കൊണ്ട് അതു ദ്രവിച്ചു പോകും. പിന്നീട് ശ്രദ്ധിക്കാൻ അളില്ലാതെ മുൻമ്പ് ഇവിടെ കെട്ടിക്കൊണ്ടിരുന്ന ഷെഡ്‌പോലെ ഇതും ആയിതീരും. അതിനാൽ ഓട് വാങ്ങുവാൻ തത്കാലം ഒരു 100ക. കടമായി തരാം. നിങ്ങൾ പിരിപ്പിച് പിന്നീട് തിരിച്ചു തന്നാൽ മതി. ദീർഘദൃഷ്ടിയുള്ള ആ ഉപദേശം ഞങ്ങളിൽ ആവേശം പകർന്നു. ഷെഡ് ഓടിട്ടു.'വർഷത്തിൽ ഇസ്ലാം 'എന്ന അപരനാമത്തിൽ നിന്നും ഞങ്ങൾ രക്ഷപെട്ടു. ആദ്യത്തെ മദ്രസയിൽ 12 കുട്ടികളെ ചേർത്ത് പഠിപ്പ് തുടങ്ങി. ചേന്ദമംഗല്ലൂരിലെ മൊയ്തീൻ മുസ്‌ല്യരായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ.15ക. യായിരുന്നു അദ്ദേഹത്തിനു ശമ്പളം.
പ്രവർത്തനം ഊർജ്ജിതപ്പെടുത്തി രസീറ്റ് ബുക്കുകളും നോട്ടീസ്കളും അച്ചടിപ്പിച്ച് പിരിവുകൾ തുടങ്ങി. മദ്രസ്സക് സ്ഥിരമായി കെട്ടിടം വേണം. സ്ഥലം കിട്ടാനുണ്ടായിരുന്നില്ല. കെട്ടിട ഫണ്ട്‌ പിരിവിനു വേണ്ടി 1952-ൽ മർഹും മൌലാന ഹാജി മാമ്മാലികുട്ടി മുസ്ലിയാരുടെ മതപ്രസംഗ പരമ്പര മുക്കം പുഴമ്മാട്ടുമ്മൽ തുടങ്ങി. അദ്ദേഹത്തിനു സൗകര്യപ്രദമായി താമസ സൗകര്യംകൂടി ചെയ്തു കൊടുക്കുവാൻ കഴിയാത്ത ഞങ്ങൾ മുക്കം പള്ളിയിലാണ് അദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. അദ്ദേഹം അതു സസന്തോഷം സ്വീകരിക്കുകയും ചെയ്തു.'വഅള് ' പറമ്പരയിൽ അപരിചിതനായ എ. പി. കെ. ഹസ്സൻ 100ക. എന്ന് വായിക്കുന്നത് ഞങ്ങൾ കേട്ടു. ആ മാന്യനെ ഞങ്ങൾ അന്വേഷിച്ചു. അഗസ്ത്യമുഴിയിൽ കച്ചവടം ചെയ്തിരുന്ന ഉമ്മർകോയഹാജിയുടെ മകൻ. എ.പി. കുട്ടിഹസ്സൻ! അദ്ദേഹത്തെ സമീപിച്ചു കമ്മിറ്റിയുടെ പുതിയ ഖജാഞ്ചിയായി ചേർത്തു പ്രവർത്തനം മുന്നോട്ടു നീങ്ങി. മമ്മാലികുട്ടി ഹാജിയുടെ പ്രസംഗപരമ്പരയിൽ ധാരാളം പണവും സ്വർണാഭരണങ്ങളും കിട്ടി.

ആദ്യത്തെ മദ്രസാ കെട്ടിടം.(തുടരും)......

വയലിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കോവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ ചിലത്...നമ്മെ ഏവരെയും  ഭീതിയിൽ...
16/05/2023

വയലിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കോവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ ചിലത്...

നമ്മെ ഏവരെയും ഭീതിയിൽ ആഴ്ത്തിയ കൊറോണ സാഹചര്യത്തിലും ജനങ്ങളെ കൈവിടാതെ വയലിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ കൂടെ നിന്നു.
ഈ സമയങ്ങളിൽ 108 ആംബുലൻസുകൾ മാത്രം സർവീസ് നടത്തിയിരുന്നപ്പോൾ യാതൊരു മടിയും കൂടാതെ ധൈര്യത്തോടെ നമ്മുടെ ട്രസ്റ്റിന്റെ ആംബുലൻസുകൾ കടന്നുച്ചെല്ലുകയും
അതുപോലെ ഈ സമയങ്ങളിൽ ഓക്സിജന് ക്ഷാമം നേരിട്ടപ്പോൾ രാപകൽ ഉറക്കമൊഴിഞ്ഞുകൊണ്ട് പല പ്ലാന്റ്കളിൽ നിന്നും ഓക്സിജൻ നിറക്കുകയും ജനങ്ങൾക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഓക്സിജൻ ഉള്ള വാഹനങ്ങൾ തന്നെ അയച്ചുകൊടുക്കാനും രോഗികൾ ഉള്ള പല വീടുകളിലേക്കും ഓക്സിജൻ കൊടുക്കാനും സാധിച്ചു.കോവിഡ് ബാധിതരെ ഹോസ്പിറ്റലിൽ എത്തിക്കാനും, കോവിഡ് ടെസ്റ്റ്‌ ചെയ്യാനും, കോവിഡ് മൂലം മരണപെട്ടവരെ അടക്കം ചെയ്യാനും വേണ്ട സ്ഥലത്ത് എത്തിക്കാനുമുള്ളത് ട്രസ്റ്റിന് ചെയുവാൻ സാധിച്ചു.
ലോക്ക്ഡൗൺ സമയങ്ങളിൽ ജനങ്ങൾക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ നിരവധി വീടുകളിലേക് ഭക്ഷണവും ഭക്ഷണകിറ്റുകളും ആവശ്യവസ്തുക്കളും എത്തിച്ചുകൊടുക്കാനും
പ്രത്യേകിച്ച് പ്രവാസികൾക്ക് അവിടെ നിന്ന് പണം അയക്കാൻ പറ്റാതിരുന്ന സമയങ്ങളിൽ ട്രസ്റ്റിന്റെ പ്രവർത്തകർ അത് മനസിലാക്കി പല വീടുകളിലും ഭക്ഷണവും ആവശ്യവസ്തുക്കളും എത്തിച്ചു നൽകാനും മറന്നില്ല.
കൂടാതെ മുക്കത്തും മുക്കം പ്രദേശങ്ങളിലും കിട്ടാതിരുന്ന മരുന്നുകൾ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നീ ഭഗങ്ങളിൽ നിന്ന് പോലും ജനങ്ങൾക്ക് എത്തിച്ചു നൽകാൻ ട്രസ്റ്റിന് സാധിച്ചു.
കേരള എമർജൻസി ടീം (KET), വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ
കാസർകോട് ഉപ്ലയിൽ നിന്നും പല വാഹനങ്ങളിലായി വടകരയിൽ എത്തിപ്പെട്ട തെരുവ് നായകളുടെ കടിയേക്കും എന്ന അവസ്ഥയിൽ ബസ്സ്റ്റാന്റിൽ അകപ്പെട്ടുപോയ ഒരു കുടുംബത്തെ ഒരു വാഹനവും കിട്ടാതിരുന്ന സാഹചര്യത്തിൽ ട്രസ്റ്റിന്റെ ആംബുലൻസിൽ കൊല്ലം പുനലൂർ എന്ന സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കാനും അതുപോലെ ആവശ്യമുള്ള പല സ്ഥലങ്ങളിലേക്കും ട്രസ്റ്റിന്റെ വാഹനങ്ങൾ അയച്ചുകൊടുക്കുവാനും ബസ്സുകളും മറ്റും സർവീസ് നടത്താതിരുന്ന സമയങ്ങളിൽ യാത്രക്ലേശം അനുഭവപ്പെട്ടതിനാൽ മെഡിക്കൽ കോളേജ് സ്റ്റാഫുകൾക്ക് ഹോസ്പിറ്റലിലേക്ക് വരാനും പോകാനുമായി
മിനി ബസ്സുകളും ട്രാവലറുകളും അയച്ചുകൊടുക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഏറെ ആവശ്യമായ മാസ്കുകളും,സാനിറ്റ യിസറുകളും,pp kit-കളും റെസ്‌ക്യു ടീമിനും, പോലീസിനും, ആംബുലൻസ് ഡ്രൈവർമാർക്കും കൂടാതെ നാട്ടുകാർക്കും വിതരണം ചെയ്തു.

പല മേഖലകളിലുമുള്ള ആളുകളുടെ സഹായംകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ട്രസ്റ്റിന് നടപ്പിലാക്കാൻ സാധിച്ചത് ഈ അവസരത്തിൽ നമ്മെ സഹായിച്ചവരോട് നന്ദി അറിയിക്കുന്നു.

തുടരും........

13/05/2023

വയലിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും മദർ ആസ്റ്റർ മിംസ് അരീക്കോടും സംയുക്തമായി നടത്തികൊണ്ടുവരുന്ന അടിയന്തര ജീവൻ രക്ഷാ പ്രവർത്തന ക്യാമ്പുകൾ നടത്തികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി മുക്കത്ത് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഓട്ടോ ഡ്രൈവർമാർക്കും മറ്റു മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഘട്ടം ഘട്ടമായി BLS ട്രെയിനിങ് കൊടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
കാരണം, അങ്ങാടിയിലുള്ള ആളുകൾ പെട്ടന്നൊരു അപകടം സംഭവിക്കുകയോ അതുപോലെ വല്ലവരും കുഴഞ്ഞുവീഴുകയോ ചെയ്താൽ ആദ്യം കാണുന്നത് അങ്ങാടിയിലുള്ളവർ തന്നെ ആയിരിക്കുമല്ലോ.
അതിന്റെ ഭാഗമായാണ് മുക്കത്ത് അങ്ങാടിയിലുള്ള ആളുകൾക്ക് തികച്ചും സൗജന്യമായി BLS ക്യാമ്പ് നൽകാൻ വയലിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ തീരുമാനിച്ചത്.

ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത google form ഫിൽ ചെയുക.

https://surveyheart.com/form/645e11eddb640a29231a8a1c


അല്ലെങ്കിൽ ഞങ്ങളുടെ ഓഫീസുമായി ബന്ധപെടുക
(VAYALIL MOIDEENKOYA HAJI MEMORIAL CHARITABLE TRUST MUKKOM.
31/17
PH:9947418000
PH:9947468000
04952297043

NB:ആദ്യം രജിസ്റ്റർ ചെയുന്ന 40 പേർക്കായിരിക്കും ആദ്യത്തെ ട്രെയിനിങ്.

ഈ മെസ്സേജ് മുക്കം ഏരിയയിലുള്ള മക്സിമം വാട്സാപ്പ് കൂട്ടായ്മയിലേക്ക് ഷെയർ ചെയ്യുമല്ലോ...

വയലിൽ മൊയ്തീൻ കോയ ഹാജി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ചിലത് വയലിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപം ...
11/05/2023

വയലിൽ മൊയ്തീൻ കോയ ഹാജി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ചിലത്

വയലിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപം കൊണ്ട അന്നുമുതൽ തന്നെ മുക്കത്തും പരിസരപ്രദേശങ്ങളിലും മുക്കം CHC-യിലും ഭക്ഷണങ്ങളും അതോടൊപ്പം ഭക്ഷണ കിറ്റും മരുന്നുകളും ട്രസ്റ്റ്‌ കൊടുത്തു കൊണ്ടിരുന്നു.
ട്രസ്റ്റ്‌ രൂപം കൊണ്ട സമയത്തു തന്നെ ഏറ്റവും അധികം ജനങ്ങൾ ബുദ്ധിമുട്ടാവുന്നത് രോഗങ്ങൾ കൊണ്ടാണെന്നു ട്രസ്റ്റിന്റെ ഭാരവാഹികൾക്ക് മനസിലാക്കാൻ സാധിക്കുകയും അന്ന് ആംബുലൻസുകൾ കുറവായതു കൊണ്ടു തന്നെ രോഗികളെ ഹോസ്പിറ്റലിൽ കൊണ്ട് പോവാനും മറ്റു ആവശ്യത്തിനുമായി ട്രസ്റ്റ് ആംബുലൻസ് എടുക്കുകയും, നിരവധി പേർക്ക് സഹായം എത്തിക്കാൻ കഴിയുകയും ചെയ്തു.
2018-ൽ നിപ്പ ആരംഭിച്ച സമയങ്ങളിൽ പല രോഗികളെ ഹോസ്പിറ്റലിൽ കൊണ്ടുപോവാനും സഹായിച്ചു.ഈ സമയങ്ങളിൽ ജീവിതം തന്നെ നഷ്ടപ്പെട്ടു എന്ന് കരുതി നിരാശയിൽ ആയിരുന്ന വ്യക്തികളെ ഞങ്ങൾ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നു.HIV ബാധിച്ച് അവശനിലയിൽ ഇരുന്ന സ്ത്രീയെ യാതൊരു മടിയും കൂടാതെ ട്രസ്റ്റിന്റെ വാഹനം അയച്ചുകൊടുത്തു ഹോസ്പിറ്റലിൽ എത്തിക്കാനും പിന്നീട് അവർ മരണപെട്ടതിന് ശേഷവും ട്രസ്റ്റിന്റെ ആംബുലൻസ് തന്നെ ചെന്നു സഹായിച്ചു. ആരും തന്നെ കയറ്റാൻ മടിക്കുന്ന ജീർണിച്ച ബോഡികളും മറ്റും മോർച്ചറിയിലേക്ക് മാറ്റാനും ട്രസ്റ്റിന്റെ ആംബുലൻസ് കടന്നു ചെന്നു...പല പാലിയേറ്റീവ് കെയർ ക്യാമ്പിലേക്കും ആംബുലൻസ് വിട്ടുകൊടുത്തു സഹായിക്കാൻ ട്രസ്റ്റിന് സാധിച്ചു.
അതിശക്തമായ പ്രളയത്തിൽ രണ്ടാളുകളുടെ മരണത്തിനിടയായ കൂമ്പാറ കൽപിനിയിൽ മണ്ണിടിഞ്ഞപ്പോൾ പുലർച്ചെ 2 മണിക്ക് എല്ലാ ഭാഗത്തു നിന്നും വെള്ളം കയറിയ ദുർഘടമായ പാതയിലൂടെ ട്രസ്റ്റ്‌ ചെയർമാൻ തന്നെ ആംബുലൻസുമായി എത്തി രണ്ട് ആളുകളെ ഹോസ്പിറ്റലിലേക് മാറ്റി ജീവൻ രക്ഷിക്കാൻ സാധിച്ചു.
പ്രളയത്തിൽ കേടായ വീടുകൾ റിപ്പയർ ചെയ്യുകയും കുടുങ്ങി കിടക്കുന്ന വീടുകളിലേക്കും ക്യാമ്പിലേക്കും ഭക്ഷണവും ഭക്ഷണ കിറ്റുകളും എത്തിച്ചു കൊടുക്കുകയും ചെയ്തു.പെരുന്നാൾ ദിവസം പോലും പല വീടുകളും വൃത്തിയാക്കി കൊടുത്ത് താങ്ങും തണലുമായി നിൽകാൻ ട്രസ്റ്റിന് സാധിച്ചു എന്നതിൽ വളരെ സന്തോഷം തോന്നുന്നു.

കൊറോണ സമയങ്ങളിൽ.......

തുടരും....

Address

Calicut
673602

Alerts

Be the first to know and let us send you an email when Vayalil Moideenkoya Haji Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vayalil Moideenkoya Haji Charitable Trust:

Share