13/02/2026
പലിശ, സാമ്പത്തിക ചൂഷണം: പണ്ഡിതന്മാർ ദൗത്യം നിർവഹിക്കണം: എസ്.വൈ.എസ്.
കോഴിക്കോട്: പലിശ സാർവ്വത്രികമാകുകയും സാമ്പത്തിക ചൂഷണങ്ങൾ വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ മതവിധികൾ പകർന്നുകൊടുത്തും ചതികൾ ബോധ്യപ്പെടുത്തിയും പണ്ഡിതൻമാർ ദൗത്യം നിർവഹിക്കണമെന്ന് എസ്.വൈ.എസ്. കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കാരന്തൂർ മർകസിൽ സംഘടിപ്പിച്ച ഹിക്മ: അക്കാദമിക് കോൺഫ്രൻസ് ആഹ്വാനം ചെയ്തു.
ഇസ് ലാമിക കർമശാസ്ത്രം അംഗീകരിക്കാത്ത നിരവധി സാമ്പത്തിക വ്യവഹാരങ്ങൾ സമൂഹത്തിൽ വ്യാപിക്കുന്നു. ഇ.എം.ഐ., ഓൺലൈൻ കോയിൻ, ഇൻഷൂറൻസ് തുടങ്ങി പല പദ്ധതികളും മതവിധികൾ പരിഗണിക്കാതെ ഏറ്റെടുക്കപ്പെടുന്നു. തട്ടിപ്പിൻ്റെ വഴികളും നഷ്ട സാധ്യതകളുമറിയാതെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് തലവെക്കുന്നു. സകാത് പോലെയുള്ള ആരാധനകൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കാതെ പോകുന്നു. ഈ സാഹചര്യത്തിൽ പള്ളികൾക്കും മഹല്ല് സംവിധാനങ്ങൾക്കും നേതൃത്വം നൽകുന്ന ഖത്വീബുമാരും മുദരിസുമാരും ഉൾപ്പെടെയുള്ള പണ്ഡിതന്മാർ ഉത്തരവാദിത്വം നിർവഹിക്കാൻ മുന്നോട്ടുവരണമെന്ന് ഹിക്മ: കോൺഫ്രൻസ് കൂട്ടിച്ചേർത്തു
മുനീർ സഅദി പൂലോട് അധ്യക്ഷത വഹിച്ചു. വള്ളിയാട് മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു.
ശുകൂർ സഖാഫി വെണ്ണക്കോട്,
ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, അലവി സഖാഫി കായലം വിഷയാവതരണം നടത്തി. പി വി അഹ്മദ് കബീർ, സ്വാദിഖ് സഖാഫി പൂനൂർ പ്രസംഗിച്ചു.
ഇബ്റാഹിം സഖാഫി താത്തൂർ, മജീദ് പൂത്തൊടി, എം ടി ശിഹാബുദ്ദീൻ സഖാഫി, അബ്ദുസമദ് സഖാഫി മായനാട്, ഒ. ടി. ശഫീഖ് സഖാഫി, ബശീർ പുല്ലാളൂർ, സ്വാദിഖ് അറപ്പീടിക, നിശാദ് കാരമൂല സംബന്ധിച്ചു. ഡോ. അബൂബക്കർ നിസാമി സ്വാഗതവും ഹാഫിള് ഹസീബ് സഖാഫി നന്ദിയും പറഞ്ഞു.