16/05/2026
AMAI ERNAKULAM DISTRICT Mother’s Day contest no: 13
മാതൃത്വപരമായ സ്നേഹവും കരുതലും നൽകുന്ന ഒരു ഡോക്ടറെ നമ്മുടെ സംഘടനയുടെ വാർഷികാഘോഷങ്ങളിൽ എനിയ്ക്ക് കണ്ടെത്താൻ കഴിഞ്ഞു.
ഞങ്ങളുടെ യാത്ര ആരംഭിച്ചത് അട്പൂർ നിന്നായിരുന്നു. യാത്ര ആരംഭം മുതൽ ഡോ. ജ്യോതിശാലിനി എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നെ 'Bestie' എന്ന് വിളിക്കുന്ന ഡോക്ടറുടെ രണ്ടു മക്കളും ഉണ്ടായിരുന്നു എന്നത് എന്നെ വളരെ സന്തോഷവാനാക്കി. പതിനാറു പേർക്ക് യാത്ര ചെയ്യാവുന്ന ഒരു മിനി ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. സ്വാഭാവികമായും ഞങ്ങൾ മുൻ സീറ്റിൽ ഇരിക്കാമെന്നുവെച്ചു; പക്ഷേ ഞങ്ങൾ ഇരുന്നത് ഏറ്റവും പിന്നിലെ സീറ്റിലാണ്. ഏറ്റവും പിന്നിൽ ജ്യോതിശാലിനിയും മക്കളും തൊട്ടു മുന്നിൽ ഇടതുവശത്തെ സിംഗിൾ സീറ്റിൽ ഞാനും.
ദൂരം പോകും തോറും ഡോക്ടർമാർ കേറികൊണ്ടേയിരുന്നു . ചങ്ങനാശ്ശേരി ഒറ്റക്കും കുടുംബമായും എത്തിയപ്പോഴേക്കും എല്ലാവർക്കും ക്ഷീണം ആയി. കുട്ടികളെല്ലാം കാന്തമാകർഷിക്കും പോലെ ബസ്സിന്റെ പിൻ സീറ്റിൽ കിടന്നു.
സിന്ദൂര സന്ധ്യ ഇരുട്ടിലേക്ക് വഴിമാറിയപ്പോൾ കുട്ടികൾ അമ്മയെ വിശക്കുന്നു, ദാഹിക്കുന്നു എന്നൊക്കെ ബഹളം വെക്കാൻ തുടങ്ങി. ബാഗിൽ കരുതിയ ചിപ്സ് കഷണങ്ങളും, ബിസ്ക്കറ്റുകളും, മിഠായിയും വെള്ളവുമൊക്കെ കൊടുത്ത് ഡോ. ജ്യോതിശാലിനി അവരെ ശാന്തരാക്കി. കൊച്ചു കൊച്ചു കുസൃതി ചോദ്യങ്ങളും,കടം കഥകളുമായി ഞങ്ങൾ യാത്ര തുടർന്നു. അവിടെ സ്നേഹത്തിന്റേയും കരുതലിന്റയും മറുപേരായ ഒരു അമ്മയെ ഞാൻ ജ്യോതിശാലിനിൽ കണ്ടു.
വഴി മധ്യേ രാത്രി ഭക്ഷണം ഒരു ഹോട്ടലിൽ നിന്നും കഴിച്ച് ഞങ്ങൾ വീണ്ടും യാത്രയായി.
രാവേറെയായി ഇരുന്നു ഉറങ്ങിയ കുട്ടികൾ കിടന്നുറങ്ങാൻ തുടങ്ങി. തലങ്ങും വിലങ്ങും കിടക്കുന്ന കുട്ടികളുടെ ഓരം ചേർന്ന് ഡോ. ജ്യോതി ശാലിനി ഇരുന്നു. കുറച്ചു ദൂരം പോയി കഴിഞ്ഞപ്പോൾ ഞാൻ എണീറ്റു നിന്നു, അല്പസമയം
ഡോ. ജ്യോതി ശാലിനി എന്റെ സീറ്റിൽ വന്ന് ചാരി കിടന്നുറങ്ങി. കോഴിക്കോട് എത്തിയ ഞങ്ങൾ ഒരു വഴിയോര കടയിൽ നിന്നും ഒരു കട്ടൻ അടിച്ചു ഉഷാറായി വീണ്ടും യാത്ര തുടർന്നു. ഞാൻ ചെറുതായി ഒന്നുറങ്ങി ചെവിയിൽ തണുത്ത കാറ്റ് ഊതി കയറി ചെവി അടഞ്ഞപ്പോൾ അറിയാതെ കണ്ണ് തുറന്നു ഉമിനീരിറക്കി ചെവി കൂർപ്പിച്ചുകൊണ്ട് ബസ്സിന്റെ സൈഡ് ഗ്ലാസിലൂടെ പുറത്തേക്കു നോക്കി ഇതെന്ത് സ്വപ്നമോ രാത്രിയിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ ദൂരെ ഭൂമി പ്രകാശ ബിന്ദുക്കൾ കൊണ്ട് അലങ്കരിച്ചത് പോലെ തോന്നും. കൈതപപുറം നമ്പൂതിരിയുടെ വരികൾ മനസ്സിലേക്കൊഴുകിയെത്തി
"കോടമഞ്ഞിൽ...
താഴ്‌വരയിൽ...
പൊന്നാനിഞ്ഞ്...
പൊട്ടുതൊട്ട്..."
ഇളയരാജയും യേശുദാസിനും ചിത്രക്കും നന്ദി പറഞ്ഞുകൊണ്ട് ഞാൻ പിന്നിലേക്ക് നോക്കി; ഡോക്ടർ എഴുന്നേറ്റ് നിൽക്കുന്നു. കുഞ്ഞുങ്ങൾ വീഴാതെ കാലുകൾ സീറ്റിനോട് ചേർത്തുവച്ചുകൊണ്ട് ബസ്സിന്റെ സീറ്റിന്റെ സൈഡിൽ പിടിച്ചുകൊണ്ട് ചുരത്തിന്റെ വളവുകൾ തിരിയുമ്പോൾ വീഴാതെ ആടിയാടി നിൽക്കുന്ന ഡോക്ടർ.മനസ്സിൽ അല്പം വിഷമം തോന്നി, ഞാൻ എഴുന്നേറ്റ് എന്റെ സീറ്റ് നൽകി.
അവിടെ ഞാൻ ത്യാഗത്തിന്റെ മുഖമുള്ള മറ്റൊരമ്മയെ ജ്യോതി ശാലിനിയിൽ കണ്ടു.
ഉറക്കത്തിൽ ഏതോ ഒരു കുട്ടി അമ്മേ എന്ന് വിളിക്കുന്നുണ്ടായിരുന്നു ഞാൻ വില്യം മക്പീസ് താക്കറയുടെ "വാനിറ്റി ഫെയർ" എന്ന നോവലിലെ വരികൾ ഓർത്തുപോയി "Mother is the name for God in the lips and hearts of little children"
പിറ്റേന്ന് വൈകാരായപ്പോൾ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു ഡോക്ടറിനും വൈഫിനും സൗന്ദര്യ പിണക്കം " നാളെ ഞാൻ വക്കീലിനെ കാണാൻ പോവുകയാണ് "ഇനി ഇത് പറ്റില്ല ഒരാൾ. വീർത്ത് കെട്ടിയ മുഖവുമായി ദൂരെമാറി മറ്റൊരാൾ. ടോൺ മാറിയ മുഖത്തേക്ക് മാറി മാറി നോക്കുന്ന മകൻ മറ്റൊരു ഭാഗത്തേക്ത്ത്.. സംസാരത്തിന് ഇടയിൽ കാര്യങ്ങൾ മനസ്സിലാക്കിയ ഞാൻ ഡോക്ടർ ജ്യോതിയെ വിട്ടു. ഒരു നാടക അന്ത്യം പോലെ പിറ്റേന്ന് രാവിലെ പൂർവ്വാധികം സന്തോഷത്തോടെ മധുവിധു ആഘോഷിക്കാൻ പോകുന്ന ദമ്പതിമാരെ പോലെ അവർ ഞങ്ങളോടൊപ്പം വന്നു. അവിടെ നമ്മുടെ ഡോക്ടർ ഉത്തരവാദിത്വമുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും മറുവാക്കായ അമ്മയായി മാറുകയായിരുന്നു. ഒരു Heart Touching quote ഞാൻ ഓർത്തുപോയി " Mothers are like glue holding the family together "
മടക്കയാത്രയിൽ എനിക്ക് സീറ്റ് കിട്ടിയത് മുന്നിൽ ആയിരുന്നു. ഡോക്ടർ ജ്യോതിശാലിനി ഞാൻ ഇരുന്ന പിൻസീറ്റിൽ ഇരുന്നു.
മടക്കയാത്രയിൽ ഞങ്ങളുടെ ജില്ലാ സെക്രട്ടറിയുടെ കുഞ്ഞ് ശർദ്ദിക്കാൻ തുടങ്ങി.
ഡോക്ടർ ജ്യോതി ശാലിനി പ്ലാസ്റ്റിക് കവർ വായോട് ചേർത്തു പിടിച്ച് നിലത്തു വീഴാതെ നോക്കി. കുട്ടിയുടെ പുറത്ത് തലോടി അതിനെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു പലതവണ കുട്ടി ഷർദിച്ചപ്പോഴും ഡോക്ടർ അതിനെ കെയർ ചെയ്തു കൊണ്ടേയിരുന്നു.
കരുതിയം മരുന്ന് എടുക്കാൻ മറന്നു പോയതിനാൽ വഴി മധ്യേ ഡോക്ടർ പൂർണശ്രീയുടെ ആശുപത്രിയിൽ നിന്നും വാങ്ങിയ മരുന്നുകൾ ഈ കുഞ്ഞിനും മറ്റ് അസ്വസ്ഥതയുള്ളവർക്കും നൽകി. " A mother's arms are more comforting than anyone else's". Princess Dianaയെ ഞാൻ ജ്യോതിയിൽ കണ്ടു. ബസ് തൃശ്ശൂർ അടുക്കുന്നു ഡ്രൈവർ ഒരു ഹോട്ടലിനോട് ചേർത്ത് ബസ് നിർത്തി ഒരു ഡോക്ടർ വളരെ പെട്ടെന്ന് ഓടി അധികൃതരുടെ അനുവാദത്തോടെ ബാത്റൂമിൽ കയറി. തൊട്ടടുത്ത ബാത്റൂമിൽ ഡോക്ടർ ജ്യോതി ശാലിനി കയറി. ഞാൻ പുറത്ത് കാവൽ നിന്നു. അവർ പുറത്തിറങ്ങിയപ്പോൾ ഞാൻ അകത്തു കയറി വന്നപ്പോൾ ഒരു ഡോക്ടർ അടുത്തുനിന്ന് അടുത്ത് നിന്ന് ഒരു തെങ്ങിൻ കൈത്താങ്ങ് ചെരിഞ്ഞു നിന്ന് ശർദ്ദിക്കുന്നു. ഡോക്ടർ ജ്യോതിശാലിനി അദ്ദേഹത്തിന്റെ പുറംതടവി മുന്നിലോട്ട് വീഴാതെ പിടിച്ചുനിന്നു ഞാൻ പിടിക്കാൻ ചെന്നെങ്കിലും ശർദിലിനെ മണം എന്നിൽ മനം പുരട്ടൽ ഉണ്ടാക്കി യപ്പോൾ ഞാനും ശബ്ദിക്കും എന്ന് തോന്നിയപ്പോൾ ബസിൽ പോയി മരുന്നുകൾ എടുത്ത് അദ്ദേഹത്തിന്റെ ഭാര്യയെ അപ്പോഴും മുഖമൊക്കെ കഴുകി അവർ തിരികെ വരാൻ തുടങ്ങിയിരുന്നു. കരുതിയിരുന്ന മരുന്നും വെള്ളവും അദ്ദേഹത്തിന് കൊടുത്ത തിരികെ ബസ്സിൽ സീറ്റിൽ കൊണ്ടിരുത്തി.
ഞങ്ങളെല്ലാം ബസ്സിൽ കയറി, ബസ്സു വീണ്ടും ഇരുട്ടിനെ കീറിമുറിച്ച് കൊണ്ട് ഓടിത്തുടങ്ങി.
ഞാനെന്റെ സീറ്റിൽ ചാരി കിടന്നു കഴിഞ്ഞ ഓരോ സംഭവങ്ങളും അക്ക മിട്ടോർത്തു, എനിക്ക് അതുവരെ അറിയാൻ കഴിയാതിരുന്ന ഒരു അമ്മ മനസ്സ് ജ്യോതിശാലിനിയിൽ ഉണ്ടെന്ന് തിരിച്ചറിവ് എനിക്കുണ്ടായി.
അവസരോചിതമായി ഇടപെടാൻ ഉത്തരവാദിത്വമുള്ള സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും, കരുതലിന്റെയും മറു പേരായ ആണല്ലേ,ഞങ്ങളുടെ ജില്ലാ പ്രസിഡന്റ് എന്നോർത്തു ഞാൻ സ്വയം അഭിമാനിച്ചു Kahlil Gribran ന്റെ
Broken Wingsലെ "Mothers" എന്ന കവിത ഞാൻ മനസ്സിൽ ഓർത്തു ഉറങ്ങി
The most beautiful word on the lips of mankind is the word "Mother" and the most beautiful call is the call of My mother." It is a word full of hope and love, a sweet and kind word coming from the depth of the heart.
The mother is everything; she is our consolation in sorrow......
എന്റെ മനസ്സിൽ തോന്നിയ ഈ കുറുപ്പ് എഴുതുന്നതിന് ഇങ്ങനെയൊരു അവസരം ഉണ്ടാകുമെന്ന് കരുതിയതല്ല.
Thank you AMAI Ernakulam district
Dr. Anandan. G,
AMAI മുൻ ജില്ലാ സെക്രട്ടറി
പത്തനംതിട്ട ജില്ല
Mob- 8921689761