06/06/2026
വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെ മലയാള സിനിമയ്ക്ക് മറക്കാനാവാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച അതുല്യ നടൻ സലിം കുമാർ (57) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു.
2010-ൽ 'ആദാമിന്റെ മകൻ അബു' വിലെ ഉജ്വല പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടി ശ്രദ്ധേയനായി .
2005 ൽ 'അച്ഛനുറങ്ങാത്ത വീട് ' ലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു.
2012-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം 'അയാളും ഞാനും തമ്മിൽ'.
2017-ൽ പുറത്തുവന്ന ആദ്യ സംവിധാനസംരംഭമായ 'കറുത്ത ജൂതൻ' മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അർഹമായി. 2018-ൽ ജയറാമിനെ നായകനാക്കി 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു.
കലാഭവൻ വേദികളിൽ നിന്ന് ദേശീയ പുരസ്‌കാര വേദി വരെയുള്ള അദ്ദേഹത്തിന്റെ യാത്ര അവിസ്മരണീയമായിരുന്നു .
കഠിനാധ്വാനം കൊണ്ട് തീർത്ത വിജയകഥയും അതിനുപരി ശ്രദ്ധേയമായ ഒട്ടനവധി കഥാ പാത്രങ്ങളിലൂടെയും സലിംകുമാർ കലാഹൃദയങ്ങളിൽ എക്കാലവും ജീവിക്കും . ആ അതുല്യ കലാകാരന് നവോദയ ഓസ്ട്രേലിയയുടെ ആദരാഞ്ജലികൾ 🌹🙏🏾