Catholic Congress, South Australia

Catholic Congress, South Australia The Catholic Congress was formed in 1918 in India.

The Catholic Congress is a lay association which strives for the protection of the social, economic, cultural and political interest of the Syro-Malabar Catholic Church and its community.

29/03/2026
01/03/2026

കത്തോലിക്ക കോൺഗ്രസിൻ്റെ നിരന്തര ആവശ്യത്തിനും തുടർച്ചയായ പ്രതിഷേധങ്ങൾക്കും നിയമ പോരാട്ടത്തിനും ഒടുവിൽ സർക്കാർ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു . 'നീതി ഔദാര്യമല്ല , അത് അവകാശമാണ് ' എന്ന നിലപാടിൻ്റെ വിജയം. സമുദായത്തിൻ്റെ പ്രതീക്ഷയായ കത്തോലിക്ക കോൺഗ്രസിന് ഇത് അഭിമാനത്തിൻ്റെ, ചാരിതാർത്ഥ്യത്തിൻ്റെ നിമിഷങ്ങൾ. നമ്മുടെ കൂട്ടായ പോരാട്ടം ഫലം കണ്ടു. പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കുന്നതു വരെ നമ്മുടെ പ്രതിഷേധങ്ങൾ തുടരും....

#ജന്മവാർഷികം

01/03/2026

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ നടപടി സ്വാഗതാർഹം

കത്തോലിക്ക കോൺഗ്രസ് ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്ക് ഒടുവിൽ ജെബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെയും റിപ്പോർട്ട് പുറത്ത് വിടും എന്ന തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു. റിപ്പോർട്ട് അംഗീകരിച്ചു എന്നും അതിലെ കാര്യങ്ങൾ നടപ്പിലാക്കും എന്നും പറയുന്ന സർക്കാർ, റിപ്പോർട്ടിൽ എന്ത് നടപടി ആണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കി എന്ന് മുൻപ് സർക്കാർ അവകാശപ്പെടുമ്പോഴും കമ്മീഷൻ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ്‌ നൽകിയ വിവരാവകാശ അപേക്ഷയിലും അപ്പീലുകളിലും റിപ്പോർട്ട് മന്ത്രിസഭാ പരിഗണനയിലാണ് എന്നും അതിനാൽ പുറത്ത് വിടില്ല എന്നതുമായിരുന്നു മറുപടി. തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ടു കത്തോലിക്ക കോൺഗ്രസ് നൽകിയ ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ആണ് നിലവിൽ. മന്ത്രിസഭ തീരുമാനം ഈ വിഷയത്തിൽ വന്നു എന്നത് പ്രതീക്ഷാർഹം ആണ്. ആദ്യം റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കട്ടെ. തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനം മാത്രം ആയി പുകമറ സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നും റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ നടപടികൾ എന്താണെന്നു വ്യക്തമാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെടുന്നു.
#ജന്മവാർഷികം

10/01/2026

വന്യജീവി നിയമ ഭേദഗതി, മൈക്രോ മൈനൊരിറ്റി വിഷയങ്ങളിൽ ഉപരാഷ്ട്രപതിക്ക് കത്തോലിക്ക കോൺഗ്രസ്‌ നിവേദനം.

കൊച്ചി :1972 ലെ ദേശീയ വനം വന്യജീവി നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടും, ക്രൈസ്തവരെ മൈക്രോ മൈനൊരിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പട്ടും കത്തോലിക്ക കോൺഗ്രസ്‌ കേന്ദ്ര സമിതി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് നേരിട്ട് നിവേദനം സമർപ്പിച്ചു.

ഭാരത ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവർ മൈക്രോ ന്യൂനപക്ഷം ആകയാൽ ഒരു വോട്ട് ബാങ്ക് ആകുവാൻ ഉള്ള ജനസംഖ്യാപരമായ പരിമിതി കാരണം പലപ്പോഴും അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു.അതിനാൽ തന്നെ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്നും കടുത്ത നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നു എന്ന് കത്തോലിക്കാ കോൺഗ്രസ് ഉപരാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.തീവ്ര മതവാദികൾ പലപ്പോഴും അകാരണമായി ക്രൈസ്തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ നിയമപരമായി കൂടുതൽ സംരക്ഷണം നൽകുക എന്നത് മാത്രമാണ് പരിഹാരമാർഗം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ,ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ എന്നിവർ ചേർന്ന് ഡൽഹിയിൽ ഉപരാഷ്ടപതിയുടെ ഔദ്യോഗിക വസതിയിൽ എത്തി നിവേദനം സമർപ്പിച്ചത്.

വന്യജീവി ആക്രമണത്തിന്റെ രൂക്ഷത അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി,സർക്കാർ 1972ലെ വനം വന്യജീവി നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു കൊണ്ടും ഇതോടനുബന്ധിച്ച് ഉപരാഷ്ട്രപതിക്ക് നിവേദനം നൽകി.വന്യജീവികളുടെ ആവാസ വ്യവസ്ഥ വനത്തിന് അകത്ത് മാത്രമായി വനത്തിന് പുറത്ത് കൃഷിയിടത്തിൽ കർഷകനുള്ള സോവറിൻ അധികാരം ഉറപ്പിച്ച് നൽകണമെന്നും,വനത്തിന് പുറത്ത് കിടക്കുന്ന വന്യജീവികൾക്ക് വന്യജീവി എന്ന നിലയിലുള്ള നിയമപരമായ സംരക്ഷണം എടുത്തു കളയണമെന്നും,വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന ജീവനാശത്തിനും പരിക്കുകൾക്കും കൃഷി നഷ്ടത്തിനും നഷ്ടപരിഹാരം നൽകുന്നതിനുവേണ്ടി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബുണൽ മാതൃകയിൽ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോടുകൂടിയ നിയമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം നൽകിയിരിക്കുന്നത്.വന്യജീവികളെ വനത്തിനകത്ത് നിലനിർത്തേണ്ട നിയമപരമായ ബാധ്യത വനം ഉദ്യോഗസ്ഥർക്ക് ആയിരിക്കേണ്ടതും,വനം വകുപ്പ് ഓഫീസുകൾ വനാതിർത്തിയിലേക്ക് മാറ്റി സ്ഥാപിക്കേണ്ടതും വനത്തിനു പുറത്ത് മൃഗങ്ങൾ കടക്കാതെ സംരക്ഷണം ഉറപ്പുവരുത്തുവാനുള്ള നിയമപരവും ഭൗതികവുമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ അവകാശ സംരക്ഷണയാത്രയിൽ ഏറ്റവും പ്രാധാന്യത്തോടെ പറഞ്ഞിരുന്ന കാര്യങ്ങളാണ് ഇവ എന്ന കാര്യം ഉപരാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തുകയും, അതിന് അടിയന്തര പരിഹാരം ഉണ്ടാക്കുവാൻ ആവശ്യമായ ശുപാർശുകൾ കേന്ദ്രസർക്കാരിന് നൽകണമെന്ന് ആവശ്യപ്പെടുകയും അഭ്യർത്ഥിക്കുകയും ചെയ്തു.ഉപരാഷ്ടപതി നിവേദനങ്ങൾ സ്വീകരിച്ചു ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയുണ്ടായി.

07/01/2026

ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ സമുദായത്തെ അവഹേളിക്കുന്നു

16/11/2025

ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി കത്തോലിക്ക കോൺഗ്രസ്‌ മുന്നോട്ട് പോവുകയാണ്. ജെ ബി കോശി റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കണമെന്ന് സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്തതിനാലാണ് കത്തോലിക്ക കോൺഗ്രസ്‌ ഹൈക്കോടതിയിൽ കേസ് ( WP(C) 42238/2025) ഫയൽ ചെയ്തത്.

കമ്മീഷൻ റിപ്പോർട്ട് പകർപ്പ് നൽകാൻ വിവരാവകാശ നിയമ പ്രകാരം കത്തോലിക്ക കോൺഗ്രസ് വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ല എന്ന മറുപടിയാണ് വിവിധ തലങ്ങളിൽ നിന്ന് ലഭിച്ചത്. മൂന്ന് വർഷത്തോളമായി മന്ത്രിസഭാ പരിഗണനയിൽ ഇരിക്കുന്നു എന്ന് പറഞ്ഞാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ സാധ്യമല്ല എന്നറിയിച്ചത്. ഈ സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി എന്ന് പറയുന്ന സർക്കാർ, മന്ത്രിസഭ പരിഗണനയിൽ ഇരിക്കുന്ന വിഷയം എന്ന പേരിൽ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പൊതു ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കുന്നത് സംശയകരമാണ്. റിപ്പോർട്ടിൽ എന്താണ് എന്നറിയാതെ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും ? സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം. ഭരണപക്ഷവും പ്രതിപക്ഷ കക്ഷികളും എല്ലാം ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ആരിൽ നിന്ന് മറയ്ക്കാനാണ് എന്നും എന്തിനാണ് ഭയപ്പെടുന്നത് എന്നും രാഷ്ട്രീയ പാർട്ടികളും സർക്കാരും വ്യക്തമാക്കണം. പൊതുരേഖയായി ഇനിയും മാറാത്ത ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് എങ്ങനെയാണ് എന്നും എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഭരണപരമായ തീരുമാനം എടുക്കാത്തത് എന്നും പറയാൻ സർക്കാരിന് ബാധ്യത ഉണ്ട്. രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടിതമായ ഗൂഢാലോചനയും നിസംഗതയും റിപ്പോർട്ട് നടപ്പിലാക്കാതെ ഇരിക്കാനുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു വിഭാഗം ജനങ്ങളോടുള്ള തികഞ്ഞ അവഗണനയും അവഹേളനവുമാണിത്.

കോടികൾ മുടക്കി പഠനം നടത്തിയിട്ട് പൂട്ടി വച്ചിരിക്കുന്ന റിപ്പോർട്ട് ജനങ്ങളിലേക്ക് എത്തിക്കുക,നടപ്പിലാക്കിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കത്തോലിക്ക കോൺഗ്രസ്
#നീതി

25/10/2025
25/10/2025
24/10/2025

കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര ഇന്ന് സമാപിക്കും.
സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും തിരുവനന്തപുരത്ത്.
------------------------
തിരുവനന്തപുരം :കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 13 നു കാസർകോഡ് തുടങ്ങിയ 'അവകാശ സംരക്ഷണ യാത്ര' ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ആയിരങ്ങൾ അണിനിരക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചോടെയും , തുടർന്ന് സെക്രട്ടറിയേറ്റിനു മുൻപിൽ നടക്കുന്ന ധർണ്ണയോടെയും സമാപിക്കും.

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും .ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും . തുടർന്ന് കത്തോലിക്ക കോൺഗ്രസ് അവകാശ പത്രിക പ്രഖ്യാപനവും സമർപ്പണവും നടക്കും . സമുദായ - സാമൂഹ്യ നേതാക്കന്മാർ , വിവിധ രൂപതകളിൽ നിന്നുള്ള സമുദായ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മുഖം തിരിച്ച് നിൽക്കുന്ന വിവിധ ജനകീയ - സാമുദായിക വിഷയങ്ങൾ ചൂണ്ടി കാട്ടിയാണ് കേരളത്തിലെ 14 ജില്ലകളിലൂടെയും ജാഥ അവകാശ സംരക്ഷണ യാത്ര കടന്നു പോന്നത് . സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി , മാർ തോമസ് തറയിൽ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ പോളി കണ്ണൂകാടൻ,മാർ ജോസ് പുളിക്കൽ,മാർ ജോസ് പൊരുന്നേടം,മാർ പീറ്റർ കൊച്ചുപുരയ്ക്കൽ,മാർ ടോണി നീലങ്കാവിൽ,മാർ ജോൺ നെല്ലിക്കുന്നേൽ,മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അഭിസംബോധന ചെയ്തു. പാണത്തൂർ,ചിറ്റാരിക്കൽ,പേരാവൂർ,മാനന്തവാടി,തിരുവമ്പാടി,മണ്ണാർക്കാട്,തൃശൂർ,ഇരിങ്ങാലക്കുട,അങ്കമാലി , കോതമംഗലം,കട്ടപ്പന, കാഞ്ഞിരപ്പള്ളി, പാലാ,കോട്ടയം,കുട്ടനാട്,ചങ്ങനാശ്ശേരി,ആലപ്പുഴ,തിരുവനന്തപുരം ഉൾപ്പെടെ നൂറ് കണക്കിന് കേന്ദ്രങ്ങളിൽ സമുദായ - സാമൂഹ്യ നേതാക്കന്മാർ, സമുദായ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ജനകീയ മഹാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു .

നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക,ജസ്റ്റിസ്'ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യമൃഗ ശല്യവും ഭൂപ്രശ്നങ്ങളും അവസാനിപ്പിക്കുക,റബ്ബർ,നെല്ല് ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചയ്ക്ക് പരിഹാരം കാണുക,വിദ്യാഭ്യാസ - ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തിയത് .ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപക നിയമന നിരോധനം,ഈ ഡബ്ല്യൂ എസ് സംവരണം,തെരുവ് നായ ആക്രമണങ്ങൾ,ഭൂപതിവ് ചട്ട ഭേദഗതി,മുനമ്പം പ്രശ്നത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ, ന്യൂനപക്ഷ ആക്രമണങ്ങൾ തുടങ്ങിയവയും ജാഥയുടെ പ്രധാന വിഷയങ്ങൾ ആയിരുന്നു .ജനകീയ ആവശ്യങ്ങൾ പരിഗണിക്കാതെ ഇലക്ഷൻ ജയിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടികളുടെ ഇരട്ടത്താപ്പുകൾ യാത്രയിൽ ചർച്ചാവിഷയമായി .അവഗണന തുടർന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒപ്പം നിന്ന് കത്തോലിക്ക കോൺഗ്രസ്‌ വരും തിരഞ്ഞെടുപ്പുകളിൽ കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്ന് കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
ഡയറക്ടർ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ജെ ഒഴുകയിൽ,ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, ഭാരവാഹികളായ ഡോ.കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ,ജോർജ് കോയിക്കൽ,ബിജു സെബാസ്റ്റ്യൻ, ഫിലിപ്പ് വെളിയത്ത്, ജേക്കബ് നിക്കോളാസ്, അഡ്വ . മനു വരാപ്പള്ളി എന്നിവർ നേതൃത്വം നൽകി

22/10/2025

Address

5 Oxford Circuit
Colonel Light Gardens, SA
5042

Alerts

Be the first to know and let us send you an email when Catholic Congress, South Australia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share