17/05/2026
മഹാഗുരുവിൻ്റെ തിരുഅവതാര ചരിത്രം
ചെമ്പഴന്തിയിലെ വയൽവാരം വീട്.. ഗുരുദേവന്റെ തിരുപ്പിറവികൊണ്ട് പുണ്യമിയന്ന പ്രദേശമാണ് ചെമ്പഴന്തി . തിരുവനന്തപുരത്തുനിന്നും വടക്കോട്ട് ഏകദേശം 12 കിലോമീറ്റർ ദൂരെയായിട്ടാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത് . പാടശേഖരങ്ങളും കാവുകളും കേരവൃക്ഷങ്ങളും പറങ്കിമാവുകളുമൊക്കെ തിങ്ങിനിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇവിടം . തിരുവിതാംകൂർ രാജഭരണകാലത്ത് കരംപിരിവ് നടത്തുവാനും ക്ഷേത്രകാര്യങ്ങളും മഠങ്ങളും നോക്കി നടത്തുവാനുമായി കഴക്കൂട്ടം , കുളത്തൂർ , രാമനാമഠം , മാർത്താണ്ഡം , വെങ്ങാന്നൂർ , ചെമ്പഴന്തി , കുടമൺ , പള്ളിക്കൽ എന്നീ എട്ടു പ്രദേശങ്ങളിലുള്ള എട്ടു നായർ പ്രഭുകുടുംബങ്ങളിലെ കാര ണവന്മാരാണ് നിയോഗിക്കപ്പെട്ടിരുന്നത് . " എട്ടുവീട്ടിൽ പിള്ളമാർ ' എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത് . ഈ എട്ടുവീട്ടിൽ ഒന്ന് ചെമ്പഴന്തിയിലെ കണ്ണങ്കരഭവനമായിരുന്നു . ഈ കുടുംബത്തിലെ അന്നത്തെ മൂത്ത പിള്ളയായിരുന്ന നാരായണപിള്ള സമൂഹത്തിലെ ഉന്നതസ്ഥാനീയനും പണ്ഡിതശ്രേഷ്ഠനുമായിരുന്നു . ഇ ദ്ദേഹവുമായി നല്ല അടുപ്പം പുലർത്തിയിരുന്നവരായിരുന്നു വയൽവാരം വീട്ടുകാർ . വിശാലമായ പാടശേഖരത്തിന്റെ കരയിലായിരുന്നു വയൽ വാരം വീട് സ്ഥിതി ചെയ്തിരുന്നത് . പാടത്തിന് ഏറ്റവും സമീപത്തുള്ള ഭവനമായിരുന്നതിനാലാവാം അങ്ങനെയൊരു വീട്ടുപേരുണ്ടായി വന്നത് . കൃഷിയിലും വൈദ്യവൃത്തിയിലും അദ്ധ്യാപന ത്തിലും പേരുകേട്ടവരായിരുന്നു വയൽവാരം വീട്ടിലെ കാരണവ ന്മാർ . ഈ ഭവനത്തിന് തെക്കുഭാഗത്തായി അകലെയല്ലാതെ സ്ഥിതി ചെയ്തിരുന്ന ഒരു ക്ഷേത്രമാണ് മണയ്ക്കൽ ഭഗവതി ക്ഷേത്രം , ചെമ്പഴന്തി പ്രദേശത്തെ പ്രധാന ആരാധനാകേന്ദ്രമായിരുന്ന മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അന്നാട്ടിലെ നായർ - ഈഴവ സമുദായങ്ങളിലെ പ്രമാണിമാർ യോജിച്ചായിരുന്നു . ഈ രണ്ടു സമുദായങ്ങളിലെയും പ്രധാനികൾക്ക് വന്നിരിക്കുവാൻ ക്ഷേത്രപ്പറമ്പിൽ രണ്ടു കളിത്തട്ടുകളുമുണ്ടായിരുന്നു . ഉത്സവകാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും അവിടെ ഇരുന്നുകൊണ്ടാണ് സമുദായ പ്രമാണിമാർ ക്ഷേതസംബന്ധമായ കാര്യങ്ങൾ നിർവ്വഹിച്ചിരു പണ്ഡിതനും നിത്യബ്രഹ്മചാരിയുമായ ഒരു ആദ്ധ്യാത്മിക പുരുഷനായിരുന്നു വയൽ വാരത്ത് കൊച്ചനാശാൻ , മഹാവിദ്വാനായിരുന്ന അദ്ദേഹം താളിയോലഗ്രന്ഥങ്ങൾ പകർത്തി യെഴുതുന്നതിൽ ബഹുസമർത്ഥനായിരുന്നു . അതിനാൽ ' എഴുത്തൻ കൊച്ചനാശാൻ ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് . ആദ്ധ്യാത്മികചര്യയും ഭാഷാപാണ്ഡിത്യവും ആകാരസൗഷ്ടവവും കൊണ്ട് ആദരണീയനായിരുന്ന കൊച്ചനാശാന്റെ സഹോദരിയെ വിവാഹം കഴിച്ചത് നായാട്ടിലും കൃഷിയിലും വൈദ്യ വൃത്തിയിലും ജ്യോതിഷത്തിലുമൊക്കെ അതിനിപുണനായിരുന്ന ഒരു മാന്യദേഹമായിരുന്നു . രാമൻ , കൃഷ്ണൻ എന്നിവർ അദ്ദേഹ ത്തിന്റെ പുത്രന്മാരും കുട്ടി പുത്രിയുമായിരുന്നു . " കേരള കാളിദാസൻ ' എന്നറിയപ്പെട്ടിരുന്ന ഭാഷാസാഹിത്യ പരിഷ്കർത്താവും കവിയുമായ കേരളവർമ്മ വലിയകോയിത്തമ്പുരാനെ നായാട്ടിൽ സഹായിച്ചിരുന്നത് അദ്ദേഹമാണ് . തമ്പുരാന്റെ സ്നേഹാദരങ്ങൾക്ക് പാത്രീഭൂതനായ അദ്ദേഹത്തെ ജാതിഭേദ മെന്യേ ചെമ്പഴന്തിയിലുള്ള ഏവരും ബഹുമാനിച്ചിരുന്നു . അ ദ്ദേഹത്തിന്റെ മകൾ കുട്ടിയമ്മയ്ക്കാണ് പില്ക്കാലത്ത് വിശ്വഗുരുവായിത്തീർന്ന ശ്രീനാരായണ ഗുരുദേവന്റെ മാതാവാ കുവാനുള്ള ദൈവനിയോഗമുണ്ടായത് . തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന വീരമാർത്താണ്ഡവർമ്മ മഹാരാജാവിനെ ഒരിക്കൽ ഒരു അത്യാപത്തിൽ നിന്നും രക്ഷിച്ച് ധീരനായിരുന്നു ശങ്കു ആശാൻ . ഈ ശങ്കു ആശാന്റെ അനന്തിരവ നായിരുന്നു വിദ്വാനും ഭക്തനുമായ കൊച്ചുവിളയിൽ മാടനാശാൻ . അദ്ധ്യാപക വൃത്തിയിലും കൃഷിയിലും വളരെ ശോഭിച്ചിരുന്ന മാടനാശാനാണ് കുട്ടിയമ്മയെ വിവാഹം ചെയ്തത് . മാനുഷരെല്ലാരുമൊന്നുപോലെ ' എന്ന സമത്വസുന്ദരമായ ഒരു ഗതകാലത്തിന്റെ ദിവ്യസ്മരണ മലയാളികളുടെ ഉള്ളകങ്ങളിൽ നിറയ്ക്കുന്ന ഓണക്കാലവുമായി പൊന്നിൻ ചിങ്ങമാസമെത്തി . മലയാളക്കരയാകെ ഓണാഘോഷലഹരിയിലായിരുന്നു . ചെമ്പഴന്തി ദേശത്തും പുറത്തും പേരുകേട്ട ഭവനമായിരുന്ന വയൽവാരം വീട്ടിൽ ഉതാടവും തിരുവോണവും അവിട്ടവും കഴിഞ്ഞ് നാലാം ഓണദിവസമായ ചതയം നാൾ പുലർന്നത് ഒരു ഉണ്ണിയുടെ തിരുപ്പിറവിയോടെയായിരുന്നു . ക്രിസ്തുവർഷം 1855 ആഗസ്റ്റ് 28 ( മലയാളവർഷം 1031 ചിങ്ങം 14 ) ആയിരുന്നു അന്ന് . ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ തിരുവവതാരം കൊണ്ട് ചരിത്രം ധന്യമായിത്തീർന്ന സുദിനം . കൊച്ചുവിളയിൽ മാടനാശാനും കുട്ടിയമ്മയുമായിരുന്നു ആ തേജസ്വിയായ കുഞ്ഞിന്റെ മാതാപിതാക്കൾ . കാലക്രമത്തിൽ അവർക്ക് കൊച്ചു , തേവി ( ദേവി ) , മാത എന്നിങ്ങനെ മൂന്നു പെൺമക്കൾ കൂടി പിറക്കുക യുണ്ടായി .കോടിക്കണക്കിന് മനുഷ്യർ ഭൂമിയിൽ ജന്മം കൊള്ളുമ്പോൾ, അതിൽ ചിലർ ലോകത്തിനുതന്നെവെളിച്ചമാകും, തണലുതരുന്ന മഹാവൃക്ഷമാകും.
അവർ കാലഭേദമില്ലാതെ വെയിലുകൊണ്ടു മറ്റുള്ളവർക്ക് തണൽ തന്നുകൊണ്ടേയിരിക്കും.
ജീവിതത്തിൽ അസ്വസ്ഥതകൾ വരുമ്പോൾ നമുക്ക് ആ മഹാവൃക്ഷത്തിന്റെ ചുവട്ടിൽ പോയി അൽപ്പനേരം മൗനമായി ഇരിക്കാൻ തോന്നും. അങ്ങനെ ലോകത്തിനു മുഴുവൻ അനുകമ്പയുടെ സുഗന്ധം പരത്തുന്ന മഹാവൃക്ഷമാണ് മഹാഗുരു...
ഗുരു ഇന്നും ജീവിക്കുന്നു!
ജീവിക്കുന്നത് നമ്മളിലൂടെയാണ്.
നമ്മിലെ കരുണ്യമുള്ള ഹൃദയംതന്നെയാണ് ഗുരു. ആ ഗുരുവിനെ കൈവിടാതിരിക്കുക. ആ ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുക, അലിവുള്ളവരായിരിക്കുക. അപരന്റെ ദുഃഖം കേൾക്കുമ്പോൾ കണ്ണുകലങ്ങുന്നുണ്ടെങ്കിൽ, അതു തന്റെതന്നെ ദുഃഖമായി നാം കാണുന്നുവെങ്കിൽ നാം ഗുരുവിന്റെ വഴിയിലാണ്.
എവിടെയെല്ലാം സമത്വത്തെപ്പറ്റി സംസാരിക്കുന്നുവോ, സ്നേഹത്തെപ്പറ്റി സംസാരിക്കുന്നുവോ, അനുകമ്പയെക്കുറിച്ചു സംസാരിക്കുന്നോ എവിടെയെല്ലാം മനുഷ്യർ ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ, എവിടെയെല്ലാം ശത്രുക്കളെ സ്നേഹിക്കണം എന്നു പറയുന്നുവോ, എവിടെയെല്ലാം സമാധാനത്തിന്റെ ശാന്തി മന്ത്രം മുഴങ്ങിക്കേൽക്കുന്നുവോ, എവിടെയെല്ലാം നന്മകളുണ്ടോ അവിടെയെല്ലാം ഗുരു ജ്വലിച്ചുനിൽക്കുന്നു.
ലോകത്തിലെ സകല നന്മകളെയും ഹൃദയത്തോട് ചേർത്തുവെയ്ക്കാനും അറിവിൽ നിന്നും അലിവിലേക്കുയരാനുമാണ്
ഗുരു നമ്മെ പഠിപ്പിക്കുന്നത്.
ഗുരുവിന്റെ ജീവിതം തന്നെയാണ് ഗുരുവിനു നൽകുവാനുള്ള ഏറ്റവും വലിയ സന്ദേശം. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും എല്ലാം മതിലുകൾ ഇല്ലാതെയായി മനുഷ്യകുലം ഏകമാകണമെന്നും, യാതൊരു ഭേതചിന്തകളുമില്ലാതെ സകലരും പരസ്പരം സ്നേഹിക്കുന്ന ഒരു ലോകം സ്വപ്നം കാണുകയും ചെയ്യുന്ന എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ പ്രാർത്ഥനയോടെ ഹൃദയം നിറഞ്ഞ ഗുരുജയന്തി ആശംസകൾ