Minority Rights Watch

Minority Rights Watch a non profit human rights organisation working for equal rights and freedom of minorities in India

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന  ആപ്തവാക്യം നെഞ്ചേറ്റി, ഭരണകൂടവും ഫാഷിസ്റ്റ് ശക്ത...
11/02/2026

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം നെഞ്ചേറ്റി, ഭരണകൂടവും ഫാഷിസ്റ്റ് ശക്തികളും കെട്ടിച്ചമച്ച വ്യാജ ഭീകരവാദ കേസുകളിൽ വേട്ടയാടപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ട വഴിയിൽ തന്റെ ജീവന്‍ തന്നെ ബലിയർപ്പിച്ച മുംബൈയിലെ യുവ അഭിഭാഷകനാണ് അഡ്വ.ഷാഹിദ് അസ്മി. വ്യാജ കുറ്റവും, അന്യായ തടവും താണ്ടി ജയിൽമോചിതനായ ശേഷം തന്നെപ്പോലുള്ള നിരപരാധികൾക്ക് കെണി ഒരുക്കുന്ന ഭീകരനിയങ്ങൾക്കെതിരെ നീതിപീഠത്തിനു മുന്നില്‍ നിര്‍ഭയം വാദിച്ച്, പലർക്കും ജീവിതം തിരിച്ചു നേടിക്കൊടുത്ത്, ഒടുവില്‍ നീതിയുടെ ശത്രുക്കളുടെ നിറതോക്കുകള്‍ക്കു മുന്നില്‍ രക്തസാക്ഷിത്വം വഹിച്ച ഷാഹിദ് അസ്മിയുടെ
സ്മരണകൾക്ക് അന്ത്യമില്ല. നീതിയുടെ പക്ഷത്ത് നിന്ന് ധീരമായി പൊരുതുന്നവർക്കും എന്നും പ്രചോദനമാണ്.

മലപ്പുറം പരപ്പനങ്ങാടി കോണിയത്ത് വീട്ടിൽ സക്കരിയയുടെ ന്യായമെന്ന് ഈ നിമിഷം വരെയും തെളിയിക്കപ്പെടാത്ത അന്യായമായ ജയിൽവാസത്തി...
05/02/2026

മലപ്പുറം പരപ്പനങ്ങാടി കോണിയത്ത് വീട്ടിൽ സക്കരിയയുടെ ന്യായമെന്ന് ഈ നിമിഷം വരെയും തെളിയിക്കപ്പെടാത്ത അന്യായമായ ജയിൽവാസത്തിന് 17 വർഷം പിന്നിടുന്നു. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ലോക്കല്‍ പോലീസിനെയോ പ്രതിയുടെ വീട്ടുകാരെയോ അറിയിക്കാതെ 2009 ഫെബ്രുവരി അഞ്ചിന് കർണാടക പോലീസ് സക്കരിയ്യയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് വിവരം വീട്ടുകാർ അറിയുന്നത് മൂന്നാം നാൾ സകരിയ്യ തന്നെ വീട്ടിൽ വിളിച്ചു പറയുമ്പോഴാണത്രേ ! ബംഗളൂരു സ്‌ഫോടനത്തിനു ടൈമറുണ്ടാക്കാന്‍ സഹായിച്ചു എന്നാണ് അറസ്റ്റ് വേളയിൽ 18 വയസ്സ് പോലും തികയാത്ത സകരിയ്യയുടെ പേരിൽ പോലീസ് ആരോപിക്കുന്ന കുറ്റം ..

അധികാരവും പത്രാസും സംഘടന ബലവും എല്ലാം ഉണ്ടെന്ന് മേനി പറയുന്ന സമുദായവും പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്ന കേരളീയ പൗര സമൂഹവും വർഷം പതിനേഴ് പിന്നിട്ടിട്ടും ഈ ചെറുപ്പക്കാരന് നേരെ നടക്കുന്ന നീതിനിഷേധം കണ്ടില്ലെന്ന് നടിക്കുന്നു !

നമ്മുടെ നിശ്ശബ്ദതയാണ് പിന്നെയും പല നിരപരാധികളെയും വേട്ടയാടാൻ ഭരണകൂട ഭീകരർക്ക് ധൈര്യം പകർന്നത്. അതിൻ്റെ ദുരന്തഫലമോ, നൂറ് നൂറ് സകരിയമാരാണ് മോചനം കാത്ത് ഇന്ന് ഇന്ത്യൻ ജയിലുകളിൽ കഴിയുന്നത്.

പ്രിയ നേതാവിന് വിട!പ്രമുഖ അഭിഭാഷകൻ, ദലിത് ബുദ്ധിജീവി ,മനുഷ്യാവകാശ പോരാളിപിന്നാക്ക മുസ്‌ലിം ദലിത് സാഹോദര്യത്തിൻ്റെആദ്യകാല...
05/12/2025

പ്രിയ നേതാവിന് വിട!
പ്രമുഖ അഭിഭാഷകൻ, ദലിത് ബുദ്ധിജീവി ,മനുഷ്യാവകാശ പോരാളി
പിന്നാക്ക മുസ്‌ലിം ദലിത് സാഹോദര്യത്തിൻ്റെ
ആദ്യകാല സൈദ്ധാന്തികൻ
മൈനോറിറ്റി റൈറ്റ്സ് വാച്ച് മുൻ സെക്രട്ടറി
എന്നീ നിലകളിൽ ജീവിതം അടയാളപ്പെടുത്തിയ അഡ്വ. എം.കെ. ഹരികുമാറിന് വിട.

05/12/2025

പത്തനംതിട്ട: ആദ്യകാല ദലിത് പ്രവർത്തകനും മൈനോറിറ്റി റൈറ്റ്സ് വാച്ച് മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ. എം. കെ. ഹരികു....

04/12/2025
21/02/2025

#റാസിഖ്റഹീമിൻ്റെ ! #പുസ്തകപ്രകാശനം
------------------------

നാളെ (22 ഫെബ്രുവരി 2025) ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ കോഴിക്കോട് #കെപികേശവമേനോൻഹാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ഈ ചരിത്രമുഹൂർത്തിലേക്ക് #താങ്കളുടെമഹനീയസാന്നിദ്ധ്യംപ്രതീക്ഷിക്കുന്നു

 #റാസിഖ്റഹീമിൻ്റെ! #പുസ്തകപ്രകാശനം------------------------നാളെ (22 ഫെബ്രുവരി 2025) ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ കോഴിക്കോ...
21/02/2025

#റാസിഖ്റഹീമിൻ്റെ! #പുസ്തകപ്രകാശനം
------------------------

നാളെ (22 ഫെബ്രുവരി 2025) ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ കോഴിക്കോട് #കെപികേശവമേനോൻഹാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ഈ ചരിത്രമുഹൂർത്തിലേക്ക് #താങ്കളുടെമഹനീയസാന്നിദ്ധ്യംപ്രതീക്ഷിക്കുന്നു

ശാഹിദ് അസ്മി എന്ന ധീരനായ ആ അഭിഭാഷകൻ   രക്തസാക്ഷിയായിട്ട് ഇന്ന് 2025 ഫെബ്രുവരി 11,  15 വർഷം പിന്നിടുകയാണ്. 1993 ഡിസംബറിലാ...
11/02/2025

ശാഹിദ് അസ്മി എന്ന ധീരനായ ആ അഭിഭാഷകൻ രക്തസാക്ഷിയായിട്ട് ഇന്ന് 2025 ഫെബ്രുവരി 11, 15 വർഷം പിന്നിടുകയാണ്.

1993 ഡിസംബറിലാണ് 15 വയസ് മാത്രം പ്രായമുള്ള ശാഹിദിനെ
ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമുണ്ടായ കലാപങ്ങളിൽ പങ്കെടുത്തു എന്നാരോപിച്ച് TADA ചുമത്തി മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കുറ്റം സമ്മതിപ്പിക്കാൻ അദ്ദേഹം ഏറ്റുവാങ്ങിയ പീഡന പർവ്വങ്ങളുടെ ദുരന്തകാല ഘട്ടമായിരുന്നു. തോളെല്ല് ഇളകി വരുമാറ് ലോക്കപ്പിൽ പല തവണ കെട്ടിത്തൂക്കപ്പെട്ടു അദ്ദേഹത്തിൻ്റെ ശരീരം. കേട്ടാൽ ചോരയുറഞ്ഞു പോവും വിധത്തിലെ യാതന പീഡന പർവ്വങ്ങളുടെ ഒടുക്കം 1999 ലാണ് അസ്മി നിരപരാധിയെന്ന് കണ്ട് സുപ്രീം കോടതി വെറുതെ വിട്ടയച്ചത്.

പിന്നീടാണ് ശാഹിദ് അസ്മി കഠിനാധ്വാനത്തിലൂടെ നിയമ പഠനം പൂർത്തിയാക്കിയത്. ഭീകരവാദ ചാപ്പകളേറ്റ് വാങ്ങി യുവത്വം തടവറകളിൽ തളക്കപ്പെട്ട ഇന്ത്യാരാഷ്ട്രത്തിലെ മർദിതർക്ക് വേണ്ടിയുള്ള നീതിക്കായുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിൻ്റെ അഭിഭാഷക ജീവിതം. അതുകൊണ്ടൊക്കെ തന്നെ 'ഭീകരനായ അഭിഭാഷകൻ' എന്ന വട്ടപ്പേര് പോലും അദ്ദേഹത്തിനുണ്ടായിരുന്നു.
കെട്ടിച്ചമച്ച കേസുകളിൽ മോചനം കാത്ത് ജയിലുകളിൽ കഴിയുന്ന നിരപരാധികളായ നൂറുകണക്കിന് മനുഷ്യർക്ക് വേണ്ടി പോരാടണം എന്ന സ്വപ്നവുമായി നിയമപഠനം തെരഞ്ഞെടുത്ത നിരവധി അഭിഭാഷകരുടെ ഹീറോയും റോൾ മോഡലുമാണ് ശാഹിദ് അസ്മി.

Address

F-93/3 1st Floor, Abulfazal Ii Okhla
New Delhi
110025

Alerts

Be the first to know and let us send you an email when Minority Rights Watch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Minority Rights Watch:

Share