Canada Sakhakkal

Canada Sakhakkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Canada Sakhakkal, Community Organization, Toronto, ON.

04/04/2026

LDF ഒരുങ്ങി തുടർ ഭരണത്തിനായി

03/17/2026

പോരാടി നേടിയതാണീ

Veteran Communist leader and freedom fighter   R Nallakannu, one of the tallest mass leaders of the Communist Party of I...
02/25/2026

Veteran Communist leader and freedom fighter R Nallakannu, one of the tallest mass leaders of the Communist Party of India in Tamil Nadu, passed away in Chennai. He was 101. He had been undergoing treatment at Rajiv Gandhi Government General Hospital following prolonged illness.

Born on December 26, 1924, at Srivaikuntam near Thoothukudi to Ramasamy and Karuppayi Ammal, Nallakannu grew up in a middle-class peasant family and entered public life during the peak of the freedom movement. As a student, he joined protests inspired by Mahatma Gandhi before turning to Marxist thought under the influence of his teacher Pallavesam. He participated in the Quit India movement and was imprisoned as a young activist. In 1943, while studying at Tirunelveli Hindu College, he joined the CPI and soon emerged as an organiser of landless agricultural labourers across the undivided Tirunelveli region.

Following the ban on the Communist Party in 1948, the 23-year-old Nallakannu went underground but was arrested in December 1949 at Puliyoorkurichi in Nanguneri. In custody, he was subjected to brutal torture for refusing to betray his comrades; a police officer burned off his moustache with a cigarette - an ordeal he rarely spoke about later. Named an accused in the Nellai Communist conspiracy case, he spent seven years in prison until his release in 1956. In Madurai Central Prison, prisoner No. 9658, he organised protests against custodial excesses and ran literacy programmes that enabled inmates to pursue formal education.

Deeply committed to social equality from his youth, Nallakannu challenged caste discrimination in his native Srivaikuntam and later led sustained struggles of agricultural labourers against exploitative landlords and religious institutions. His leadership helped secure permanent habitation rights for tenant labour families who had long faced eviction and insecurity. Over decades, he played a foundational role in building the farmers’ and agricultural labourers’ movement in Tamil Nadu through the Kisan Sabha and the All India Agricultural Labourers Union.

Nallakannu served as CPI Tamil Nadu State Secretary from 1992 to 2005 and led numerous statewide agitations on land rights, wages, and social justice. In 2010, he personally argued a case before the Madurai Bench of the Madras High Court against illegal sand mining in the Thamirabarani river, securing a judicial ban on quarrying.

Married to Ranjitham, daughter of anti-caste activist Annachamy, Nallakannu continued to inspire generations of Left activists with his life of sacrifice, simplicity, and unwavering commitment to social justice. With his passing, the CPI and the broader Left movement in Tamil Nadu have lost a historic bridge to the freedom struggle era and a moral voice of the working poor.

✍️Deepak Pachaഅഖിലേന്ത്യ കിസാൻ സഭയുടെ കേന്ദ്രകമ്മറ്റി അംഗവും സുഹൃത്തുമായ നിധീഷ് വില്യാട്ടിന്റെ വാട്ട്സാപ്പ് സ്റ്റാറ്റസിൽ...
02/09/2026

✍️Deepak Pacha

അഖിലേന്ത്യ കിസാൻ സഭയുടെ കേന്ദ്രകമ്മറ്റി അംഗവും സുഹൃത്തുമായ നിധീഷ് വില്യാട്ടിന്റെ വാട്ട്സാപ്പ് സ്റ്റാറ്റസിൽ ഇന്നലെ ഒരു ഉദ്ധരണി കണ്ടു. മൈക്ക് ഡേവിസ് 2016 ലോ മറ്റോ കൊടുത്ത ഒരു അഭിമുഖത്തിൽ നിന്നുള്ളതായിരുന്നു അത്. റെയ്മണ്ട് വില്യംസ് ഒരിക്കൽ പറഞ്ഞ "To be truly radical is to make hope possible, rather than despair convincing" എന്ന വാചകമായിരുന്നു അത്. പ്രതീക്ഷയെ സാധ്യമാക്കാനുള്ള ശ്രമമാണ് സത്യത്തിൽ റാഡിക്കൽ രാഷ്ട്രീയത്തിന്റെ അന്തസത്ത. അത് നിരാശയെ ഉറപ്പിച്ചെടുക്കലല്ല.

വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ പ്രധാനപ്പെട്ട വെല്ലുവിളി ഭരണം സംബന്ധിച്ച എന്തെങ്കിലും വിമർശനമോ, ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തുന്ന പ്രചാരണങ്ങളോ, ശബരിമലക്കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന് നേരെ നടത്തുന്ന കുപ്രചാരണങ്ങളോ ഒന്നുമല്ല. അതിനെയെല്ലാം പാർട്ടിയും സർക്കാരും എല്ലാം മറികടക്കും.

ഇടതുപക്ഷത്തിൻ്റെ പ്രധാനപ്പെട്ട വെല്ലുവിളി ഈ പ്രചാരണങ്ങൾ എല്ലാം കണ്ട് ഇടതുപക്ഷത്തിന്റെ ചില പ്രവർത്തകരിൽ തങ്ങളുടെ വിജയം സംബന്ധിച്ച് കാട്ടു തീ പോലെ പടരുന്ന ആത്മവിശ്വാസകുറവ് മാത്രമാണ് . വസ്തുതയുടെ പിൻബലമില്ലാത്ത ഒരു നിരാശയാണത്. ഇടതുപക്ഷത്തെ തകർക്കാനുള്ള ആദ്യ ചുവട് അതിൻ്റെ പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തകർക്കുകയാണെന്ന് വലതുപക്ഷത്തിന്‌ നന്നായി അറിയാം. അതിനു വേണ്ടി മാത്രം ഒരു പ്രൊപ്പഗാണ്ട മെഷീൻ വർക്ക് ചെയ്യുന്നുണ്ട്.

പഴയ എൻ.ഡി.ടി.വി മാധ്യമ പ്രവർത്തകൻ പ്രണോയ് റോയിയുടെ യൂടുബ് ചാനൽ ഡീക്കോഡറിൽ കഴിഞ്ഞ ദിവസം വന്ന ഒരു വിശകലനത്തിൽ പറയുന്നത് 2011,2016,2021 ഈ വർഷങ്ങളിൽ എല്ലാം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് ശതമാനത്തെക്കാൾ ~5% ഇടതുപക്ഷത്തിന് കിട്ടിയിട്ടുണ്ട് എന്നാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം തന്നെ ഏതാണ്ട് 60 നിയമസഭാ സീറ്റുകളിൽ ഇടതിന് മേൽകൈ ഉണ്ട് , 5 % വർദ്ധനവ് കൂടിയാകുമ്പോൾ ഇടതുപക്ഷത്തിന് ഈസിയായി ജയിച്ചു കയറാനുള്ള ഗ്രൗണ്ട് ഇപ്പോഴുമുണ്ട്. അതിനു പുറമെയാണ് ഇടതുപക്ഷ എം.എൽ.എ മാരുടെ മെച്ചപ്പെട്ട പ്രവർത്തനം. വരും ദിവസങ്ങളിൽ യു.ഡി.എഫ് ശ്രമിക്കുക മണ്ഡലം തിരിച്ചു നമ്മുടെ എം.എൽ.എ. മാരെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള വഴിയാകും.

ജില്ലകൾ എടുത്തുനോക്കിയാൽ നിലവിലെ സ്ഥിതിയിൽ നിന്നും ഏത് പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തിന് പരമാവധി നഷ്ടമാകാനുള്ള സീറ്റുകൾ 26 എണ്ണമാണ്. കാസർകോഡ് , വയനാട് നിലവിലെ സ്ഥിതി തുടരും. കണ്ണൂർ, പാലക്കാട്, ഇടുക്കി ഇവിടങ്ങളിൽ നിന്നും പരമാവധി ഒരു സീറ്റ് വീതം പോകാവുന്നതാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ഈ ജില്ലകളിൽ നിന്നും രണ്ടെണ്ണം വീതവും, ബാക്കി ജില്ലകളിൽ നിന്നും മൂന്നെണ്ണം വീതവും നഷ്ട്ടപ്പെട്ടേക്കാം. ഇത് ഏറ്റവും മോശം കാലാവസ്ഥയിൽ സംഭവിക്കാവുന്ന ഒന്നാണ്. എന്നാലും ഇടതുപക്ഷത്തിന് മേൽകൈ ഉണ്ട്.

അതുകൊണ്ട് ഇടതുപക്ഷ എം.എൽ.എ. മാരുടെ മികവും. ഭരണത്തിലൂടെ നടത്തിയ വികസനവും ഇടതുപക്ഷത്തെ ജയിപ്പിക്കാൻ ശേഷിയുള്ള ഒന്നാണ്. ഇത് യു.ഡി.എഫ് നു നന്നായി അറിയാം. അതുകൊണ്ട് പ്രാദേശികമായ വൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാനാകും യു.ഡി.എഫ്. വരും ദിവസങ്ങളിൽ ശ്രമിക്കുക. അതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷ പ്രവർത്തകരുടെ ഉരുക്ക് കോട്ട പോലത്തെ ആത്മ വിശ്വാസം കൊണ്ട് മാത്രമേ സാധിക്കൂ. അത് ഉറപ്പിച്ചെടുത്താൽ മൂന്നാം തുടർഭരണം ഉറപ്പാണ്.

✍️MB Rajeshഇനി രാജീവ് ചന്ദ്രശേഖർ എന്തുപറയുമെന്നറിയാൻ അതിയായ കൌതുകമുണ്ട്. ഇതും പബ്ലിസിറ്റി സ്റ്റണ്ട് ആണോ മിസ്റ്റർ രാജീവ് ...
02/09/2026

✍️MB Rajesh

ഇനി രാജീവ് ചന്ദ്രശേഖർ എന്തുപറയുമെന്നറിയാൻ അതിയായ കൌതുകമുണ്ട്. ഇതും പബ്ലിസിറ്റി സ്റ്റണ്ട് ആണോ മിസ്റ്റർ രാജീവ് ചന്ദ്രശേഖർ? ഇതും പി ആർ ആണോ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവേ? കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ദേശീയമാതൃകയായി ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച സുപ്രധാന രേഖയായ എക്കണോമിക് സർവേ വാഴ്ത്തുന്നു. ഇന്നത്തെ ഒരു ദിനപത്രത്തിലും കേരളത്തിന് അഭിമാനം നൽകുന്ന ഈ വാർത്ത ഇടംപിടിച്ചതേയില്ല. അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ഇകഴ്ത്താനും പരിഹസിക്കാനും മത്സരിച്ച വിദഗ്ധരും അവരെ പിന്തുണച്ച മാധ്യമങ്ങളും ടെലിവിഷൻ അവതാരകരും ഇത് അറിഞ്ഞ മട്ടേ നടിക്കുന്നില്ല.

സാമൂഹ്യമായ മുൻകൈയോടെ കേരളം അതിദാരിദ്രരെ ശാസ്ത്രീയമായും സമഗ്രമായും കണ്ടെത്തിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ കുടുംബത്തെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കി. അടിസ്ഥാന രേഖകളും, ഭക്ഷണവും, ആരോഗ്യ സുരക്ഷയും തുടങ്ങി എല്ലാ രീതിയിലും ഈ കുടുംബങ്ങളെ സർക്കാർ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. പദ്ധതിക്ക് നേതൃത്വം നൽകിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പങ്ക് റിപ്പോർട്ട് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

അതായത് സംസ്ഥാന സർക്കാർ പറഞ്ഞ കാര്യങ്ങളൊന്നും വെറും അവകാശവാദങ്ങളായിരുന്നില്ല എന്ന് കേന്ദ്രസർക്കാരിന്റെ ആധികാരിക രേഖ തന്നെ ഇപ്പോൾ സമ്മതിക്കുകയാണ്. ഞങ്ങൾക്ക് ഇതിലൊട്ടും അത്ഭുതമില്ല. കാരണം അതിദാരിദ്ര്യ നിർമാർജന പദ്ധതി സാർവദേശീയ തലത്തിൽ നേരത്തെ തന്നെ അംഗീകരിക്കപ്പെട്ടതാണ്. വിഖ്യാതമായ ദി ഇക്കണോമിസ്റ്റ് വാരിക കവർ സ്റ്റോറിയിലൂടെയാണ് അതിദാരിദ്ര്യ മുക്ത പദ്ധതിയുടെ മികവിനെ അഭിനന്ദിച്ചത്. കേരളം ഇന്ത്യയുടെ വികസന ചാമ്പ്യനാണെന്നും, ലോകത്ത് സ്കാൻഡനേവ്യൻ രാജ്യങ്ങൾ എങ്ങിനെയാണോ അതുപോലെയാണ് ഇന്ത്യയിൽ കേരളമെന്നും ദി ഇക്കോണമിസ്റ്റ് കേരളത്തെ പ്രകീർത്തിച്ചത് കേരളവിരുദ്ധർക്കൊന്നും സഹിച്ചില്ല. അത് പിആർ ആണെന്ന് പറയാനുള്ള വിവരദോഷവു തൊലിക്കട്ടിയും ഇവിടെ പലർക്കുമുണ്ടായി. 240 വർഷത്തെ പാരമ്പര്യമുള്ള ലണ്ടൻ ടൈംസ് അതിദാരിദ്ര്യ നിർമാർജന പദ്ധതിയെക്കുറിച്ചുള്ള വാർത്തയ്ക്ക് കൊടുത്ത തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘Indian state Kerala banishes extreme poverty to the pages of history’ കേരളം അതിദാരിദ്ര്യത്തെ ചരിത്രത്തിന്റെ പേജുകളിലേക്ക് നാടുകടത്തിയെന്ന്. അതിനെയും പരിഹസിക്കാൻ ഇക്കൂട്ടർ മുന്നിലുണ്ടായിരുന്നു. ലോകബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്ന മലയാളി കൂടിയായ വിനോദ് തോമസ് ബ്രൂക്കിംഗ്സിലെഴുതിയ ലേഖനം പറഞ്ഞത്, കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പദ്ധതി ഇന്ത്യയ്ക്കോ മൂന്നാം ലോക രാജ്യങ്ങൾക്കോ മാത്രമല്ല വികസിത-സമ്പന്ന രാജ്യങ്ങൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണ് എന്നാണ്. സിംഗപ്പൂർ ടൈംസ് ഉൾപ്പെടെ വേറെയും ഒട്ടേറെ വിഖ്യാതമായ ആഗോള മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് കേരളത്തിന്റെ നേട്ടത്തെ പ്രചരിപ്പിച്ചത്. അതിനെല്ലാം നേരെ കണ്ണടച്ച് ഇരുട്ടാക്കുകയും പരിഹസിക്കുകയും ചെയ്തവർ ഇപ്പോൾ സ്വയം പരിഹാസ്യരായിരിക്കുന്നു.

ഞങ്ങൾ വിശ്വസിക്കുന്നത് പി ആറിൽ അല്ല, പ്രവൃത്തിയിലാണ്. ആ പ്രവൃത്തിക്ക് കിട്ടുന്ന അംഗീകാരത്തിൽ അസഹിഷ്ണുത കാണിച്ചതുകൊണ്ടോ പരിഹസിച്ചതുകൊണ്ടോ ആയില്ല. ഞങ്ങൾ വസ്തുതകളേ പറയാറുള്ളൂ. അത് ഇന്നല്ലെങ്കിൽ നാളെ അംഗീകരിക്കപ്പെടും, എതിർക്കുന്നവർക്കും അംഗീകരിക്കേണ്ടി വരും. നേര് നിലനിൽക്കും, നേര് മാത്രമേ ആത്യന്തികമായി നിലനിൽക്കൂ.

02/09/2026

കരുതൽ ❤️❤️

02/09/2026
Venezuela 🇻🇪✊
01/10/2026

Venezuela 🇻🇪✊

എണ്ണയും ഭൂമിയും മറ്റ് സ്വത്തുക്കളുമെല്ലാം വെനസ്വേല അമേരിക്കയിൽ നിന്ന് മോഷ്ടിച്ചതാണ്. ‍എല്ലാം ഞങ്ങൾക്ക് തിരികെ വേണം

ഡൊണാൾഡ് ട്രംപ്

സാമ്രാജ്യത്വ ശക്തികളുടെ കടൽക്കൊള്ള ‍ഞങ്ങൾ അം​ഗീകരിക്കില്ല. അവരുടെ ലക്ഷ്യം എന്താണെന്ന് മുൻപേ പറഞ്ഞതാണ്. ഇപ്പോൾ എല്ലാവർക്കും സത്യം വെളിപ്പെട്ടിരിക്കുന്നു. അമേരിക്കയ്ക്ക് വെനസ്വേല വഴങ്ങില്ല

നിക്കോളാസ് മഡുറോ

Repost
(18/12/2025)

കുടുബശ്രീ ...❤️ കേരളശ്രീ
01/10/2026

കുടുബശ്രീ ...❤️ കേരളശ്രീ

അയൽക്കൂട്ടങ്ങളിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്! കേരളത്തിന്റെ സ്വന്തം കുടുംബശ്രീ ഇനി ഡെന്മാർക്കിലെ വയോജനങ്ങളെയും ശുശ്രൂഷിക്കും. വയോജന പരിചരണ രംഗത്ത് കുടുംബശ്രീയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ്, അവരുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് ഡെന്മാർക്ക് സർക്കാർ. കുടുംബശ്രീയുടെ 'കെ ഫോർ കെയർ' പദ്ധതിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണിത്.

Address

Toronto, ON

Website

Alerts

Be the first to know and let us send you an email when Canada Sakhakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share